Saturday, July 14, 2018

ലഭ്യത, തുല്യത, ഗുണത

 ഇന്നലെ ഒരു അധ്യാപിക വിളിച്ചു. മാതൃവിദ്യാലയത്തില്‍ ഡിവിഷന്‍കൂടി. പ്രൊട്ടക്ഷന്‍ അവസാനിച്ച് തിരിച്ച് പോവുകയാണ്. സാധാരണ സ്കൂളില്‍ ആരെങ്കിലും പെന്‍ഷനാകമ്പോഴാണ് മടക്കം സാധ്യമാവുക. ഈ വര്‍ഷം അവിടെ രണ്ട് ഡിവിഷനുകളാണ് വര്‍ധിച്ചത്. രണ്ടുപേര്‍ പുറത്തായിരുന്നു. അവര്‍ രണ്ടും തിരികെ എത്തുന്നു. ഇത്തരം സാഹചര്യം ഒരുക്കിയത് സര്‍ക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമാണ്. പൊതുവിദ്യാഭ്യാസ രംഗം അനാകര്‍ഷകമാക്കുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനും ചില സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുണ്ട്. വ്യാപകമായി അണ്‍ എയ്ഡഡ് പക്ഷപാത നടപടികള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതേ പൊലഎ പൊതുസമൂഹം അക്കരപ്പച്ച തേടി പോവുകയും ചെയ്തു. എല്ലാം മാറുകയാണ്. മാറ്റുകയാണ്.
പുതിയ സാഹചര്യത്തില്‍ പുതിയ വെല്ലുവിളികളാണ് നേരിടേണ്ടിവരിക. പഴയപോലെ അധ്യാപകരും വിദ്യാലയവും സംവിധാനവും പ്രവര്‍ത്തിച്ചാല്‍ പോര
 സമഗ്രശിക്ഷ പ്രോജക്ടിന്റെ നടപടി കേന്ദ്രം വൈകിക്കുകയാണ്. മൂന്നു മാസമായി എത്രഫണ്ട് കേരളത്തിന് അനുവദിച്ചു എന്നു അവര്‍ പറയുന്നില്ല. മിനിറ്റ്സ് ലഭ്യമാക്കുന്നില്ല. അതിനാ‍ല്‍ പല പ്രവര്‍ത്തനങ്ങളും വൈകുകയാണ്. പുതിയസംവിധാനം നിലവില്‍ വരുന്നതിനും അത് തടസ്സമാകുന്നു.  മിനിറ്റ്സ് വന്നാലുടന്‍ പ്രവര്‍ത്തനം ശരവേഗത്തില്‍ ഏറ്റെടുക്കുന്നതിനായി സംസ്ഥാനതലത്തില്‍ ആസൂത്രണശില്പശാല നടത്തിയ വാര്‍ത്ത ചുവടെ
 
 അട്ടപ്പാടി പോലെയുളള പ്രദേശത്തെ പൊതുസമൂഹം ചൂഷണം ചെയ്യുന്നതിന്‍റെ ഉദാഹരണമാണിത്. കാന്തളൂര്‍ മറയൂര്‍ ,ഇടമലക്കുടി പ്രദേശങ്ങളിലും ഇത്തരം പ്രവണതകാണാം. പണ്ട് വിജയശതമാനം കുറഞ്ഞ വിദ്യാലയത്തില്‍ പഠനം നടത്തുന്നതിനായി പോയത് ഓര്‍മവരുന്നു. അടൂരാണ് സംഭവം. പത്തിലെ കുട്ടികളില്‍ ബഹുഭൂരിപക്ഷവും ആ നാട്ടുകാരല്ല. കുട്ടികള്‍ ഒന്നാം ടേമില്‍ മാത്രമേ കാണൂ. പിന്നീട് അവര്‍ വന്നെങ്കിലായി വന്നില്ലെങ്കിലായി. ആദിവാസിക്കുട്ടികളെ പഠിപ്പിച്ചു നന്നാക്കാം എന്നതല്ല ചോദകം. ഇവിടെയാണ് സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ പരാജയപ്പെടുന്നതായി പറയേണ്ടിവരുന്നത്. ഏതായാലും ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തിലടപെട്ടത് ഉചിതമായി.
ജൂലൈ പതിനഞ്ചിനകം തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് അതേ സ്പിരിട്ടില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെ അഭിനന്ദിക്കുന്നു. ഈ കാര്യക്ഷമത എല്ലാ കാര്യങ്ങളിലും നിലനിറുത്തണം

Wednesday, June 6, 2018

ജൈവവൈവിധ്യ ഉദ്യാനം മുതല്‍ എത്രയെത്ര നന്മകള്‍

ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് തീരുമാനിച്ചത്. ധാരാളം വിദ്യാലയങ്ങള്‍ മാതൃകസൃഷ്ടിച്ചു. അവരെ അഭിനന്ദിക്കുന്നു

എല്‍ സ്കൂളുകളാണ് കൂടുതല്‍ മുന്നിട്ടു നില്‍ക്കുന്നത് 23
16 യു പി സ്കൂളുകളും, 4 ഹൈസ്കൂളുകളും പുരസ്താരത്തിന് അര്‍ഹമായി.
അഭിനന്ദിക്കുന്നു.
മറ്റൊരു വാര്‍ത്ത പത്തുവരെ മലയാളം നിര്‍ബന്ധമാക്കിയെന്നതാണ്.