Tuesday, July 12, 2011

കുമ്പസാരിക്കാത്തതിന് ഒമ്പതുകാരിയുടെ കരണത്തടിച്ചതിന് വടൂക്കര പള്ളി വികാരിക്കെതിരെ കേസ്

13 Jul 2011



തൃശ്ശൂര്‍: ഒമ്പതുവയസ്സുള്ള പെണ്‍കുട്ടിയുടെ കരണത്തടിച്ചതിന്റെ പേരില്‍ വടൂക്കര ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി പോള്‍ പുലിക്കോട്ടിലിനെതിരെ നെടുപുഴ പോലീസ് കേസെടുത്തു. വടൂക്കര ഗുരുമന്ദിരം റോഡില്‍ പുത്തന്‍വീട്ടില്‍ ബൈജുവിന്റെ മകള്‍ ലെന ബൈജു (9) വിനെ കരണത്തടിച്ചുവെന്നാണ് പരാതി.

കുമ്പസാരിച്ചില്ലെന്ന കാരണം പറഞ്ഞാണ് വികാരി ലെനയെ അടിച്ചതെന്ന് പരാതിയില്‍ പറയുന്നു. ലെനയെ ജില്ലാ ആസ്​പത്രിയില്‍ ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ലെനയുടെ പിതാവ് ബൈജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള ചട്ടം 23 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തുടര്‍നടപടികള്‍ നടന്നുവരികയാണെന്ന് നെടുപുഴ എസ്.ഐ. റഹിം പറഞ്ഞു.

പാഠപുസ്തകം കിട്ടാക്കനി
: 13-Jul-2011
കോഴിക്കോട്: സ്കൂള്‍ തുറന്ന് ഒന്നരമാസമായിട്ടും ജില്ലയിലെ പല സ്കൂളുകളിലും പാഠപുസ്തകങ്ങള്‍ കിട്ടിയില്ല. പുസ്തക വിതരണം ജൂലൈ അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ 25 ശതമാനം സ്കൂളില്‍ പുസ്തകവിതരണം നടന്നിട്ടില്ല. ആറിന് ഡിഡിഇ ഇന്‍ ചാര്‍ജുള്ള ഉദ്യോഗസ്ഥനോട് വീഡിയോ കോണ്‍ഫ്രന്‍സില്‍ പാഠപുസ്തകവിതരണത്തിന്റെ അവസ്ഥ മന്ത്രി പി കെ അബ്ദുറബ്ബ് അന്വേഷിച്ചിരുന്നു. കാസര്‍കോട്, മഞ്ചേശ്വരം ഭാഗത്തേക്ക് പോകേണ്ട കന്നട പുസ്തകങ്ങള്‍ വടകര മണിയൂര്‍ സ്കൂളില്‍ ഇറക്കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന്് ഡിപിഐ ഇടപെട്ട് പുസ്തകമെത്തിക്കാന്‍ കയറ്റിറക്ക് കൂലിയും വണ്ടി വാടകയും നല്‍കുമെന്ന് ഡിഡിഇയെ അറിയിച്ചു. ഓരോ സ്കൂളിനും ആവശ്യമായ എണ്ണത്തിന് അനുസരിച്ച് പാഠപുസ്തകങ്ങള്‍ ഇറക്കാത്തതാണ് പ്രശ്നത്തിന് കാരണമായത്.കൊറിയര്‍ സര്‍വീസുകാര്‍ പുസ്തകങ്ങള്‍ കിട്ടുന്ന മുറക്ക് സ്കൂളുകളില്‍ എത്തിക്കുകയായിരുന്നു. ചില സ്കൂളുകളില്‍ ആവശ്യത്തില്‍ അധികം പുസ്തകങ്ങള്‍ ഇറക്കിയതാണ് വിതരണം താളംതെറ്റാനിടയാക്കിയെതന്നാണ് അധ്യാപകര്‍ പറയുന്നത്. കുറവുള്ള പുസ്തകത്തെക്കുറിച്ച് സ്കൂള്‍ അധികൃതര്‍ എഇഒമാരെ അറിയിക്കുന്ന സമയത്തും വിതരണം നടക്കുന്നുണ്ട്. ഇതുപ്രകാരം കൃത്യമായി പുസ്തകങ്ങളുടെ കണക്ക് എടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ . അതിനാല്‍ ഓണാവധിവരെ പുസ്തകമില്ലാതെ പഠിക്കേണ്ട അവസ്ഥയിലാകും വിദ്യാര്‍ഥികളിലേറെയും.
സ്കൂളുകളില്‍ തലയെണ്ണല്‍ പൂര്‍ത്തിയായി
Posted on: 12-Jul-2011 11:44 PM
മലപ്പുറം: ജില്ലയിലെ സ്കൂളുകളില്‍ ഏകദിന പരിശോധന നടന്നു. വണ്ടൂര്‍ , തിരൂര്‍ , മലപ്പുറം വിദ്യാഭ്യാസ ജില്ലകളിലായി 1841 അധ്യാപകരെയാണ് വിദ്യാര്‍ഥികളുടെ എണ്ണം എടുക്കുന്നതിനായി നിയോഗിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ തലയെണ്ണല്‍ വൈകിട്ടോടെ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ അതത് ഡിഇഒ ഓഫീസുകളില്‍ സമര്‍പ്പിച്ചു. എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലാണ് നല്‍കിയത്. വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഡിഇഒമാര്‍ ബുധനാഴ്ച വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കൈമാറും. ആണ്‍ -പെണ്‍ , ഉപഭാഷ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം എന്നിവ തിരിച്ചാണ് കണക്കെടുപ്പ് നടന്നത്. ചൊവ്വാഴ്ച ജില്ലയില്‍ നടന്ന ബസ് പണിമുടക്കുകള്‍ പരിശോധനയെ ബാധിച്ചു. പലയിടത്തും പരിശോധന തുടങ്ങുന്നത് വൈകാന്‍ ഇത് കാരണമായതായി പരിശോധനക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ പരാതിപ്പെട്ടു.
പ്രയാറിന്റെ സ്കൂളില്‍ തലയെണ്ണലില്‍ കൃത്രിമം; പതിഷേധവുമായി യൂത്ത് കോണ്‍ഗ്രസുകാര്‍
Posted on: 13-Jul-2011 12:09 AM
കടയ്ക്കല്‍ : കെപിസിസി അംഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ കുട്ടികളുടെ തലയെണ്ണലില്‍ ക്രമക്കേട്. തോവിന്റെ സ്കൂളില്‍ എണ്ണം തികയ്ക്കാന്‍ അണ്‍ എയ്ഡഡ് സ്കൂളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്നത് യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു. കെപിസിസി അംഗവും മുന്‍ എംഎല്‍എയുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ ചിതറ ഐരക്കുഴി യുപി സ്കൂളിലാണ് ചൊവ്വാഴ്ച നടന്ന വണ്‍ഡേ വെരിഫിക്കേഷനില്‍ ക്രിത്രിമം കാട്ടാന്‍ ശ്രമം നടന്നത്. വിദ്യാര്‍ഥികള്‍ കുറവായ സ്കൂളില്‍ എണ്ണം തികയ്ക്കാന്‍ മടത്തറയിലെ സ്വകാര്യ സ്കൂളില്‍നിന്ന് കുട്ടികളെ ഇറക്കുമതി ചെയ്യാനായിരുന്നു നീക്കം. പരിശോധനയ്ക്ക് രാവിലെ ഉദ്യോഗസ്ഥര്‍ എത്തുംമുമ്പ് കുട്ടികളുമായെത്തിയ വാഹനം യൂത്ത് കോണഗ്രസുകാര്‍ തടഞ്ഞു. എന്നാലിത് നേരത്തെ മണത്തറിഞ്ഞ കോണ്‍ഗ്രസ് നേതാവും അനുയായികളും പേഴുംമൂട്ടിലെ അണ്‍ എയിഡഡ് സ്കൂളില്‍നിന്ന് മറ്റൊരു വഴിയെ സ്കൂളില്‍ കുട്ടികളെ എത്തിച്ചിരുന്നു. ഇതറിഞ്ഞ യൂത്ത് കോണ്‍ഗ്രസുകാര്‍ ഐരക്കുഴി സ്കൂളിലെത്തി. കുട്ടികളുടെ എണ്ണമെടുക്കാനെത്തിയ അധ്യാപകന്റെ മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരും സ്കൂള്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റംനടന്നു. ക്രമക്കേട് കാട്ടിയ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണ ആവശ്യത്തില്‍ യൂത്തുകാര്‍ ഉറച്ചുനിന്നു. ക്രമക്കേട് കണ്ടെത്തിയതോടെ സ്കൂളില്‍ ഒരു ഡിവിഷന്‍ കുറയാനാണ് സാധ്യത. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് സ്കൂളില്‍ നടന്ന പ്രതിഷേധമെന്ന ആക്ഷേപവും ഉയര്‍ന്നു. വിശാല ഐ ഗ്രൂപ്പുകാരാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രശ്നമുണ്ടാക്കാനെത്തിയതെന്ന് പ്രയാറിന്റെ അനുയായികള്‍ പറഞ്ഞു. തലയെണ്ണല്‍ ചിതറയിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാക്കിയിട്ടുണ്ട്.
മീശയുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റില്ല
Posted on: 13-Jul-2011 06:11 AM
തിരു: മീശയുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നു പുറത്താക്കുന്നു. നഗരത്തിലെ പ്രമുഖ വിദ്യാലയമായ മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂളിലാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്. പ്ലസ്വണ്‍ , പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്ലീന്‍ഷേവ് ചെയ്ത് ക്ലാസില്‍ എത്തണമെന്ന ഉത്തരവ് പുതിയ പ്രിന്‍സിപ്പല്‍ വന്നതോടെയാണ് നടപ്പാക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ക്ലീന്‍ഷേവ് ചെയ്യാതെ എത്തിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇതിനകം ക്ലാസ് മുടങ്ങി. പിറ്റേന്ന് ക്ലീന്‍ഷേവ് ചെയ്ത് എത്തിയാല്‍ മാത്രമേ ക്ലാസില്‍ കയറാന്‍ പറ്റൂ. അച്ചടക്കം ഉറപ്പാക്കാനാണ് ഈ നിലപാടെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വിദ്യാര്‍ഥികളുടെ മേല്‍ ഇത്തരം ശാസനകള്‍ അടിച്ചേല്‍പ്പിക്കുന്നത് മൗലികാവകാശത്തെ ചോദ്യം ചെയ്യലാണെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ മുഹമ്മദ് സഹീര്‍ ദേശാഭിമാനിയോട് പറഞ്ഞു.

കേരള വിദ്യാഭ്യാസ സമിതി രൂപവത്കരിച്ചു-കെ.എസ്.ടി.എ.

Posted on: 13 Jul 2011



തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനും സ്വാശ്രയവിദ്യാഭ്യാസ കച്ചവടത്തെ പ്രതിരോധിക്കുന്നതിനുമായി കേരള വിദ്യാഭ്യാസസമിതി രൂപവത്കരിച്ചു. അധ്യാപക-വിദ്യാര്‍ഥി-യുവജന സര്‍വീസ്-ട്രേഡ് യൂണിയന്‍ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച ജനകീയ വിദ്യാഭ്യാസ കണ്‍വെന്‍ഷനിലാണ് സമിതി രൂപവത്കരിച്ചത്. ജനകീയ കൂട്ടായ്മ ഒ.എന്‍.വി. കുറുപ്പ് ഉദ്ഘാടനംചെയ്തു. ഡോ. നൈനാന്‍കോശി അധ്യക്ഷത വഹിച്ചു. ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത മുഖ്യ പ്രഭാഷണം നടത്തി. എം.എ. ബേബി എം.എല്‍.എ, ഡോ.മൃദുല്‍ഈപ്പന്‍, ഡോ.ജി.ബാലമോഹന്‍തമ്പി, ഡോ.ബി.ഇക്ബാല്‍, പന്ന്യന്‍ രവീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, എ.കെ.ശശി, എം.ഷാജഹാന്‍, എന്‍.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

സമിതിയുടെ ചെയര്‍മാനായി ഡോ.നൈനാന്‍കോശിയെയും കണ്‍വീനര്‍മാരായി എം.ഷാജഹാന്‍ (കെ.എസ്.ടി.എ. ജനറല്‍സെക്രട്ടറി), എന്‍.ശ്രീകുമാര്‍ (എ.കെ.എസ്.ടി.യു. ജനറല്‍സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.

വിദ്യാലയങ്ങളെ വിപണന കേന്ദ്രങ്ങളാക്കരുത്

13 Jul 2011



തിരുവനന്തപുരം: കൈകഴുകലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന സോപ്പിന്റെയും ഹാന്‍ഡ്‌വാഷിന്റെയും പ്രചാരണ-വിപണന പരിപാടികള്‍ അവസാനിപ്പിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി.

കേരള ശുചിത്വമിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്തത്തില്‍ 'തെളിമ' എന്ന ശുചിത്വ-ആരോഗ്യ വിദ്യാഭ്യാസ പരിപാടി വിദ്യാലയങ്ങളില്‍ നടക്കുന്നതിനിടയിലാണ് 'ദി സ്‌കൂള്‍ ഫൈവ്' എന്ന പേരില്‍ വിപണന പരിപാടികള്‍ അരങ്ങേറുന്നത്.

സ്വാശ്രയ പ്രശ്‌നം: അവഹേളിക്കപ്പെടുന്നത് ക്രൈസ്തവ മിഷനറിമാര്‍

Posted on: 13 Jul 2011



കൊച്ചി: കത്തോലിക്കാ സംഘടനകളുടെയും വിശ്വാസികളുടെയും എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചുകൊണ്ട് മെത്രാന്മാര്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ എന്ന കവര്‍ സംഘടനയുടെ മറവില്‍ഒരു കൊള്ള സംഘത്തെപ്പോലെ സ്വാശ്രയ കച്ചവടതാല്പര്യത്തിനായി സര്‍ക്കാരിനെ വെല്ലുവിളിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയിട്ടുള്ള മുന്‍കാല ക്രൈസ്തവ മിഷനറിമാരാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ യോഗം അഭിപ്രായപ്പെട്ടു. തൃശ്ശൂരില്‍ നടന്ന ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനത്തില്‍ കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡണ്ട് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേരളത്തിലെ മെത്രാന്മാരുടെയും പുരോഹിതരുടെയും പ്രധാന കടമ ഇവിടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭകരമായി നടത്തി കോടികള്‍ ഉണ്ടാക്കി ദൈവത്തെ പ്രീതിപ്പെടുത്തുകയല്ല, മറിച്ച് വിശ്വാസികളുടെ ആദ്ധ്യാത്മിക ജീവിതത്തെ പരിപോഷിപ്പിക്കുകയാണ്.

അമൃതാ മെഡിക്കല്‍ കോളേജ് കല്പിത സര്‍വകലാശാല പദവിയുടെ മറവില്‍ മുഴുവന്‍ സീറ്റുകളും കൈവശപ്പെടുത്തിയതിനെ വിമര്‍ശിക്കുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്വന്തം സ്ഥാപനമായ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ പകുതി സീറ്റ് സര്‍ക്കാരിന് നല്‍കി മാതൃക കാണിക്കുകയാണ് വേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി.

പ്രസിഡണ്ട് ലാലന്‍ തരകന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡണ്ട് ജോസഫ് വെളിവില്‍, ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി, ഫെലിക്‌സ് ജെ. പുല്ലൂടന്‍, ആന്‍േറാ കോക്കാട്ട്, അഡ്വ. വര്‍ഗീസ് പറമ്പില്‍, മാത്യു തകടിയേല്‍, ജോര്‍ജ് മൂലേച്ചാലില്‍, ജോര്‍ജ് ജോസഫ്, വി.കെ. ജോയ്, റെന്‍സന്‍ മാര്‍ക്കോസ്, ജോഷി ആന്റണി, ജെറോം പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
എസ്എസ്എ ഓഫീസ് ഉപരോധിച്ചു
Posted on: 12-Jul-2011 11:35 PM
കാസര്‍കോട്: ബദല്‍ വിദ്യാലയങ്ങള്‍ സംരക്ഷിക്കുക, വിദ്യാര്‍ഥികളുടെ പഠനാവസരങ്ങള്‍ നിഷേധിക്കാതിരിക്കുക, അധ്യാപകര്‍ക്ക് വേതനം അനുവദിക്കുക, അധ്യാപകരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അള്‍ട്ടര്‍നേറ്റ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (എഎസ്ടിഎ) ജില്ലാകമ്മിറ്റി എസ്എസ്എ ഓഫീസ് ഉപരോധിച്ചു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എം രവീന്ദ്ര അധ്യക്ഷനായി. ഇ എം ഷാന്റി, ബാലകൃഷ്ണന്‍ , സദാനന്ദന്‍ പോള, ലത്തീഫ് കളത്തൂര്‍ , സിന്ധു കൊടിയമ്മ, എം പ്രസീത എന്നിവര്‍ സംസാരിച്ചു. കെ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.

Monday, July 11, 2011

സ്കൂളുകളില്‍ തലയെണ്ണല്‍ ഇന്ന്: കുട്ടികള്‍ പനിക്കിടക്കയില്‍ ; അധ്യാപകര്‍ക്ക് ആശങ്ക

വടകര: വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ അനുവദിക്കാനുള്ള ഏകദിന വെരിഫിക്കേഷന്‍ ചൊവ്വാഴ്ച നടക്കും. താലൂക്കില്‍ പനി വ്യാപകമായതിനാല്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ കിടപ്പിലും ആശുപത്രിയില്‍ ചികിത്സയിലുമാണ്. കുട്ടികളുടെ കുറവ് കാരണം പ്രതിസന്ധിയിലായ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കാണ് ആശങ്ക. ആറാമത് പ്രവൃത്തി ദിവസമാണ് പ്രധാനാധ്യാപകര്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ കുട്ടികളുടെ എണ്ണം നല്‍കുന്നത്. ഇതിന്റെ പരിശോധനയാണ് ഏകദിന വെരിഫിക്കേഷന്‍ ലക്ഷ്യമാക്കുന്നത്. വിദ്യാലയങ്ങളില്‍ നിന്ന് മറ്റ് വിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതടക്കമുള്ള കൃത്രിമം തടയാന്‍ ഏകദിന വെരിഫിക്കേഷന്‍ കൊണ്ട് കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം. തലയെണ്ണുമ്പോള്‍ ക്ലാസുകളില്‍ ഹാജരുള്ള കുട്ടികളുടെ എണ്ണം മാത്രമാണ് പരിശോധകന്‍ രേഖപ്പെടുത്തുക. പനി കാരണം കുട്ടികള്‍ വന്നിട്ടില്ലെന്ന് വ്യക്തമാക്കിയായും കാര്യമില്ല. പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞ് വരികയാണ്. നൂറ് കുട്ടികള്‍ ഇല്ലെങ്കില്‍ എല്‍പി സ്കൂളുകള്‍ അനദായകരം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശേഷണം. കുട്ടികളുടെ കുറവ് കാരണം വിദ്യാലയങ്ങള്‍ അനാദായകരമാകുകയും അധ്യാപക നിയമനം നടക്കാതിരിക്കുകയും ചെയ്യുന്നു. പ്രൊട്ടക്ഷന്‍ ആനുകൂല്യം ഇല്ലാത്ത അധ്യാപകര്‍ പുറത്ത്പോകേണ്ടിവരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:45 എന്നത് 1:40 ആക്കി വര്‍ഷം തോറും ഉത്തരവിറക്കി. പ്രൊട്ടക്ഷന്‍ ആനുകൂല്യം ഇല്ലാത്തത് കാരണം കുട്ടികളുടെ കുറവിനാല്‍ പുറത്ത് പോകേണ്ട അധ്യാപകരെ സംരക്ഷിക്കാന്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30 ആക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അണ്‍എക്കണോമിക് സ്കൂളുകളില്‍ അറുപത് കുട്ടികള്‍ ഉണ്ടെങ്കില്‍ അധ്യാപക നിയമനം നടത്താമെന്നും ധാരണയായിരുന്നു. സിബിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് കൂട്ടത്തോടെ അനുമതി നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടരുകയില്ലെന്ന് വ്യക്തമാണ്.
--
വിദ്യാഭ്യാസ കച്ചവടം മെത്രാന്‍മാര്‍ ക്രിസ്തു വചനങ്ങളെ നിരാകരിക്കുന്നു: കാത്തലിക് ഫെഡറേഷന്‍
തൃശൂര്‍ : അവകാശങ്ങള്‍ നേടാന്‍ മതത്തെ ഉപയോഗിക്കുകയും കടമകള്‍ നിഷേധിക്കാന്‍ നിയമത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്ന കത്തോലിക്ക മെത്രാന്‍മാര്‍ ക്രിസ്തുവിന്റെ വചനങ്ങളെ നിരാകരിക്കുകയാണെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ മെത്രാന്‍മാരുടെയും പുരോഹിതരുടെയും ചുമതല വിശ്വാസികളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നതാണ്. ന്യൂനപക്ഷ അവകാശ സംരക്ഷണ യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണ്. ലഭാകരമായ വ്യവസായമാണെന്ന് തിരിച്ചറിഞ്ഞാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൗണ്‍സില്‍ അവഗണിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണി നേരിടുമ്പോള്‍ മാത്രം അവകാശ സംരക്ഷണ സമ്മേളനങ്ങള്‍ നടത്തുന്ന കത്തോലിക്കാ മെത്രാന്‍മാരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം. കൊള്ളസംഘത്തെപ്പോലെ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സര്‍ക്കാരിനെയും ജനങ്ങളെയും വെല്ലുവിളിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത് മുന്‍കാല ക്രൈസ്തവ മിഷനറിമാരാണ്. സംസ്ഥാന പ്രസിഡന്റ് ജോയ്പോള്‍ പുതുശേരി അധ്യക്ഷനായി. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമാരായ ആന്റോ കോക്കാട്ട്, ആന്റണി ചിറ്റാട്ടുകര, ജനറല്‍ സെക്രട്ടറി വി കെ ജോയ്, തോമസ് കുളങ്ങര, സി സി ജോസ്, സി എല്‍ ജോയ്, സി എ രാജന്‍ , സെബി ജോസഫ്, പോള്‍സണ്‍ കയ്പമംഗലം എന്നിവര്‍ സംസാരിച്ചു.

അധ്യാപക സമരപ്പന്തല്‍ വീണ്ടും തകര്‍ത്തു
Posted on: 12-Jul-2011 02:02 AM
അമ്പലപ്പുഴ: സ്കൂളിന് മുന്നിലെ അധ്യാപകരുടെ സമരപ്പന്തല്‍ വീണ്ടും തകര്‍ത്തു. പുന്നപ്ര കപ്പക്കട ജങ്ഷന് പടിഞ്ഞാറുള്ള ജ്യോതി നികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുന്നിലെ സമരപ്പന്തലാണ് തിങ്കളാഴ്ച പുലര്‍ച്ചെ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പന്തലുതകര്‍ത്തതിന് പിന്നില്‍ സ്കൂള്‍ മാനേജ്മെന്റാണെന്ന് അധ്യാപകര്‍ ആരോപിച്ചു. ശമ്പളം വര്‍ധിപ്പിച്ചുനല്‍കണമെന്ന ന്യായമായ ആവശ്യമുന്നയിച്ച് 15 ഓളം അധ്യാപകര്‍ സ്കൂളിന് മുന്നില്‍ 40 ദിവസത്തോളമായി സമരം നടത്തുകയാണ്. സ്കൂളില്‍ പ്രവേശിച്ച് ഒരുവര്‍ഷം മുതല്‍ എട്ടുവര്‍ഷം വരെയായ അധ്യാപകര്‍ക്ക് 600 മുതല്‍ 2880 രൂപ വരെയാണ് ശമ്പളം. ഒപ്പം പ്രോവിഡന്റ് ഫണ്ടിനത്തില്‍ ഇവരില്‍ നിന്ന് ഈടാക്കിയ പണവും മാനേജ്മെന്റ് അടച്ചിരുന്നില്ലെന്നും അധ്യാപകര്‍ പറഞ്ഞു. അധ്യാപകരില്‍ നിന്ന് തുകയെഴുതാത്ത ചെക്ക് എല്ലാമാസവും മാനേജ്മെന്റ് ഒപ്പിടുവിച്ച് വാങ്ങിയിരുന്നു. സ്കൂള്‍ മാനേജരുടെ സഹോദരിയാണ് ഈ തുക എസ്ബിടിയുടെ കോണ്‍വെന്റ് സ്ക്വയറിലെ ശാഖയില്‍ നിന്ന് മാറിയിരുന്നതെന്നും അധ്യാപകര്‍ വെളിപ്പെടുത്തി. എസ്ബിഎസ്ഇ അംഗീകാരം നേടിയെടുക്കാന്‍ മതിയായ ശമ്പളം നല്‍കുന്നുണ്ടെന്ന് വ്യാജരേഖ അധികൃതര്‍ ചമക്കുന്നതായും ആരോപണമുണ്ട്. സിഐടിയു യൂണിയന്‍ നേതാക്കള്‍ കൂടിയായ അധ്യാപകര്‍ ജാക്വലിന്‍ , ജിജി എന്നിവരെ കളളക്കേസില്‍ കുടുക്കി. പുറത്താക്കപ്പെട്ട അധ്യാപകര്‍ക്ക് പിന്തുണയുമായി മറ്റദ്ധ്യാപകര്‍ കൂടി രംഗത്തെത്തിയതോടെ സമരം ശക്തമായി. സമരപ്പന്തല്‍ പൊളിച്ചത് മാനേജ്മെന്റിന്റെ ഒത്താശയോടെയാണെന്ന് സമരസമിതി കണ്‍വീനര്‍ കെ പി സത്യകീര്‍ത്തി പറഞ്ഞു. സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സമരസമിതി
--
ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാട് അപമാനം: മോര്‍ മിലിത്തിയോസ്
11-Jul-2011
തൃശൂര്‍ : സ്വാശ്രയ വിദ്യാഭ്യാസവിഷയത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാട് നാടിനും ക്രൈസ്തവസമുദായത്തിനും അപമാനമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പറഞ്ഞു. സേവനം എന്ന കാഴ്ചപ്പാടില്‍നിന്ന് വ്യതിചലിച്ച് വിദ്യാഭ്യാസത്തെ തനി കച്ചവടമാക്കുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് സഭയുടെ പേര് ഭൂഷണമല്ല. വിശുദ്ധവസ്ത്രമണിഞ്ഞ് ക്രിസ്ത്യാനി എന്നു പറഞ്ഞ് മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കാനാവാത്ത വിധം കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ അഭിവന്ദ്യപിതാക്കന്മാര്‍ കച്ചവടവല്‍ക്കരിച്ചു. കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ "ദേശാഭിമാനി"യോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുമാസമായി വിദേശസന്ദര്‍ശനത്തിലായിരുന്നു താന്‍ . ഗള്‍ഫ്രാജ്യങ്ങളിലടക്കം നിരവധി ക്രൈസ്തവ സഹോദരന്മാര്‍ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടവിഷയത്തില്‍ രോഷംകൊള്ളുന്നത് കാണാന്‍ കഴിഞ്ഞു. വിദ്യാഭ്യാസകാര്യത്തില്‍ ഒരിടത്തും ക്രിസ്തീയധാര്‍മികത കാണാത്തത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും നിലകൊള്ളുന്നതാണ് ക്രൈസ്തവപാരമ്പര്യം. ഈ അടിസ്ഥാനതത്വത്തിലൂന്നിയുള്ള ദീര്‍ഘകാലത്തെ പ്രവര്‍ത്തനം കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ക്രൈസ്തവസമുദായത്തിന് വലിയ സ്വാധീനം നേടിക്കൊടുത്തു. ന്യൂനപക്ഷ അവകാശം എന്നതിലുപരി പൊതുസമൂഹത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ഇത്. ഇതുവഴി വലിയ അംഗീകാരവും പ്രശംസയും സമുദായത്തിനുണ്ടായി. ഇ എം എസിനെപ്പോലെയും കെ ആര്‍ നാരായണനെപ്പോലെയുമുള്ള മഹാപ്രതിഭകള്‍ ക്രൈസ്തവസ്ഥാപനങ്ങളില്‍ പഠിച്ചവരാണ്. ഈ സല്‍പ്പേരിനെയെല്ലാം കളഞ്ഞുകുളിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്. ഇന്നത്തെ വിദ്യാഭ്യാസനയത്തില്‍ സാമൂഹികമായ പരിഷ്കരണലക്ഷ്യം ഇല്ലെന്നു മാത്രമല്ല, എംഇഎസിനെപ്പോലുള്ള മുസ്ലിം സ്ഥാപനങ്ങളുടെ ധാര്‍മികനിലവാരം പുലര്‍ത്താന്‍ ക്രൈസ്തവര്‍ക്കാവുന്നില്ല. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നാലു മെഡിക്കല്‍ കോളേജുകള്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവേശനം നടത്തുന്നതും മറ്റു 11 കോളേജുകള്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിനു വിട്ടുനല്‍കിയതും ഇക്കാര്യം വ്യക്തമാക്കുന്നു. എ കെ ആന്റണി മുന്നോട്ടുവച്ച 50:50 എന്ന മാനദണ്ഡത്തില്‍നിന്ന് സഭാമേധാവികള്‍ പിറകോട്ടുപോയതാണ് ഇന്നത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. അന്ന് വാക്കാലുളള ധാരണ രേഖാമൂലം ഉണ്ടാക്കാത്തതിന്റെയും പിന്നീടു വന്ന ചില കോടതിവിധികളുടെയും ബലത്തിലാണ് ഇന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മുന്നോട്ടുപോകുന്നത്. കോടതിവിധികളുടെ പിന്‍ബലമല്ല ക്രൈസ്തവസമൂഹം അവലംബമാക്കേണ്ടത്. "ചെറിയവനില്‍ ഒരാള്‍ക്ക് ചെയ്യുന്നത് ക്രിസ്തുവിനുവേണ്ടി ചെയ്യുകയാണ്" എന്ന ബൈബിള്‍വചനം പിതാക്കന്മാര്‍ ഓര്‍ക്കേണ്ടതാണ്. വൈകിയ വേളയിലെങ്കിലും തെറ്റുതിരുത്താന്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തയ്യാറാകേണ്ടതാണ്. ന്യൂനപക്ഷ അവകാശത്തിന്റെ പേരുപറഞ്ഞ് ഇടതുപക്ഷത്തെ കുറ്റപ്പെടുത്തി മുന്നോട്ടുപോകുന്ന സമീപനം അധികകാലം സമൂഹത്തില്‍ വിലപ്പോവില്ലെന്നും മോര്‍ മിലിത്തിയോസ് ഓര്‍മപ്പെടുത്തി.

Sunday, July 10, 2011

ആദിവാസിക്കുട്ടികളുടെ പ്രഭാത ഭക്ഷണം മുടങ്ങിയതിന് കാരണം ജില്ലാപഞ്ചായത്ത് അനാസ്ഥ ആദിവാസിക്കുട്ടികളുടെ പ്രഭാത ഭക്ഷണം മുടങ്ങിയതിന് കാരണം ജില്ലാപഞ്ചായത്ത് അനാസ്ഥ


10-Jul-2011
കല്‍പ്പറ്റ: സ്കൂളുകളില്‍ ആദിവാസി കുട്ടികളുടെ പ്രഭാതഭക്ഷണം പരിപാടി മുടങ്ങിയതിന് കാരണം ജില്ലാപഞ്ചായത്തിന്റെ കെടുകാര്യസ്ഥത. വേണ്ടത്ര ജാഗ്രതയില്ലാതെയും യഥാസമയം പ്രൊജക്ട് തയ്യാറാക്കാതെയും ജില്ലാപഞ്ചായത്ത് അനാസ്ഥ കാണിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. കഴിഞ്ഞ വര്‍ഷം തയ്യാറാക്കി നടപ്പിലാക്കിയ പദ്ധതി എന്ന നിലയില്‍ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന സമിതിയുടെ അംഗീകാരമില്ലാതെ തന്നെ പദ്ധതി നടപ്പിലാക്കാമായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ജില്ലാപഞ്ചായത്ത് കാണിച്ചില്ല. തൊട്ടടുത്ത കണ്ണൂര്‍ ജില്ലയില്‍ സമാനമായ തരത്തിലുള്ള മറ്റൊരു പദ്ധതിയുണ്ട്. എച്ച്ഐവി ബാധിതരായവരുടെ മക്കളുടെ 20ലക്ഷം രൂപയുടെ പദ്ധതിയാണ് കണ്ണൂരില്‍ നടപ്പാക്കിയത്. പെട്ടെന്ന് നടക്കേണ്ട പദ്ധതി എന്നുള്ളതിനാലാണ് ഇത് നടപ്പാക്കിയത്. ഇതിനുള്ള അംഗീകാരം പിന്നീട് വാങ്ങിയാല്‍ മതി. എന്നാല്‍ വയനാട്ടില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഭരണസമിതി തയ്യാറായില്ല. പരിപാടിക്ക് യഥാസമയം പ്രൊജക്ടും തയ്യാറാക്കിയിട്ടില്ല. സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. മാത്രമല്ല, കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഭാത ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകളോട് വാര്‍ഷിക പദ്ധതിയില്‍ തുക ഉള്‍പ്പെടുത്താന്‍ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടുമില്ല എന്നാണറിയാന്‍ കഴിഞ്ഞത്. 11ന് ചേരുന്ന ഡിപിസി യോഗത്തില്‍ അംഗീകാരം വാങ്ങാമെന്നാണ് ധാരണയെങ്കിലും പ്രോജക്ട് തയ്യാറാക്കാത്തതിനാല്‍ ഇതിന് സാധ്യതയില്ല. ജില്ലയില്‍ മാത്രം നടക്കുന്ന പദ്ധതി എന്ന നിലയിലും ഡിപിസിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ് മുന്‍ കൈയെടുക്കേണ്ടത്. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പദ്ധതികള്‍ കൈാര്യം ചെയ്യുന്നതില്‍ അനാസ്ഥ കാണിക്കുകയാണെന്ന ആരോപണമുണ്ട്. ഹൈസ്കൂള്‍ പ്ലസ്ടു വിദ്യാലയങ്ങളില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കുന്ന കാര്യത്തിലും ആശയകുഴപ്പം തുടരുകയാണ്. അതത് സ്കൂളുകളില്‍ ബന്ധപ്പെട്ട ഹെഡ്മാസ്റ്റരുടെ ചുമതലയില്‍ ഇന്റര്‍വ്യു നടത്തി താല്‍കാലിക അധ്യാപകരെ നിയമിക്കുക എന്ന രീതിയാണ് മുന്‍ കാലങ്ങളില്‍ നടന്നുവന്നത്. ഇങ്ങനെ ഇന്റര്‍വ്യു നടത്തുമ്പോള്‍ പ്രാദേശിക പരിഗണന നല്‍കി സ്കൂളിന് തൊട്ടടുത്തുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാം. എന്നാല്‍ പിന്നീട് ജില്ലാപഞ്ചായത്ത് ഇടപെട്ട് കേന്ദ്രീകൃത ഇന്റര്‍വ്യവിലൂടെ നിയമനം നടത്താന്‍ തീരുമാനിച്ചു. ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്ന പല താല്‍ക്കാലിക അധ്യാപകരും ജോലി രാജിവെച്ചിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങി 23 വര്‍ക്കിങ് ദിവസം കഴിഞ്ഞിട്ടും അധ്യാപകരെ നിയമിക്കാത്തതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരു പോലെ ആശങ്കയിലാണ്
കല്‍പ്പറ്റ: സ്കൂളുകളില്‍ ആദിവാസി കുട്ടികളുടെ പ്രഭാതഭക്ഷണം പരിപാടി മുടങ്ങിയതിന് കാരണം ജില്ലാപഞ്ചായത്തിന്റെ കെടുകാര്യസ്ഥത. വേണ്ടത്ര ജാഗ്രതയില്ലാതെയും യഥാസമയം പ്രൊജക്ട് തയ്യാറാക്കാതെയും ജില്ലാപഞ്ചായത്ത് അനാസ്ഥ കാണിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. കഴിഞ്ഞ വര്‍ഷം തയ്യാറാക്കി നടപ്പിലാക്കിയ പദ്ധതി എന്ന നിലയില്‍ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന സമിതിയുടെ അംഗീകാരമില്ലാതെ തന്നെ പദ്ധതി നടപ്പിലാക്കാമായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ജില്ലാപഞ്ചായത്ത് കാണിച്ചില്ല. തൊട്ടടുത്ത കണ്ണൂര്‍ ജില്ലയില്‍ സമാനമായ തരത്തിലുള്ള മറ്റൊരു പദ്ധതിയുണ്ട്. എച്ച്ഐവി ബാധിതരായവരുടെ മക്കളുടെ 20ലക്ഷം രൂപയുടെ പദ്ധതിയാണ് കണ്ണൂരില്‍ നടപ്പാക്കിയത്. പെട്ടെന്ന് നടക്കേണ്ട പദ്ധതി എന്നുള്ളതിനാലാണ് ഇത് നടപ്പാക്കിയത്. ഇതിനുള്ള അംഗീകാരം പിന്നീട് വാങ്ങിയാല്‍ മതി. എന്നാല്‍ വയനാട്ടില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഭരണസമിതി തയ്യാറായില്ല. പരിപാടിക്ക് യഥാസമയം പ്രൊജക്ടും തയ്യാറാക്കിയിട്ടില്ല. സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. മാത്രമല്ല, കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഭാത ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകളോട് വാര്‍ഷിക പദ്ധതിയില്‍ തുക ഉള്‍പ്പെടുത്താന്‍ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടുമില്ല എന്നാണറിയാന്‍ കഴിഞ്ഞത്. 11ന് ചേരുന്ന ഡിപിസി യോഗത്തില്‍ അംഗീകാരം വാങ്ങാമെന്നാണ് ധാരണയെങ്കിലും പ്രോജക്ട് തയ്യാറാക്കാത്തതിനാല്‍ ഇതിന് സാധ്യതയില്ല. ജില്ലയില്‍ മാത്രം നടക്കുന്ന പദ്ധതി എന്ന നിലയിലും ഡിപിസിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ് മുന്‍ കൈയെടുക്കേണ്ടത്. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പദ്ധതികള്‍ കൈാര്യം ചെയ്യുന്നതില്‍ അനാസ്ഥ കാണിക്കുകയാണെന്ന ആരോപണമുണ്ട്. ഹൈസ്കൂള്‍ പ്ലസ്ടു വിദ്യാലയങ്ങളില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കുന്ന കാര്യത്തിലും ആശയകുഴപ്പം തുടരുകയാണ്. അതത് സ്കൂളുകളില്‍ ബന്ധപ്പെട്ട ഹെഡ്മാസ്റ്റരുടെ ചുമതലയില്‍ ഇന്റര്‍വ്യു നടത്തി താല്‍കാലിക അധ്യാപകരെ നിയമിക്കുക എന്ന രീതിയാണ് മുന്‍ കാലങ്ങളില്‍ നടന്നുവന്നത്. ഇങ്ങനെ ഇന്റര്‍വ്യു നടത്തുമ്പോള്‍ പ്രാദേശിക പരിഗണന നല്‍കി സ്കൂളിന് തൊട്ടടുത്തുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാം. എന്നാല്‍ പിന്നീട് ജില്ലാപഞ്ചായത്ത് ഇടപെട്ട് കേന്ദ്രീകൃത ഇന്റര്‍വ്യവിലൂടെ നിയമനം നടത്താന്‍ തീരുമാനിച്ചു. ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്ന പല താല്‍ക്കാലിക അധ്യാപകരും ജോലി രാജിവെച്ചിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങി 23 വര്‍ക്കിങ് ദിവസം കഴിഞ്ഞിട്ടും അധ്യാപകരെ നിയമിക്കാത്തതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരു പോലെ ആശങ്കയിലാണ്
കല്‍പ്പറ്റ: സ്കൂളുകളില്‍ ആദിവാസി കുട്ടികളുടെ പ്രഭാതഭക്ഷണം പരിപാടി മുടങ്ങിയതിന് കാരണം ജില്ലാപഞ്ചായത്തിന്റെ കെടുകാര്യസ്ഥത. വേണ്ടത്ര ജാഗ്രതയില്ലാതെയും യഥാസമയം പ്രൊജക്ട് തയ്യാറാക്കാതെയും ജില്ലാപഞ്ചായത്ത് അനാസ്ഥ കാണിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. കഴിഞ്ഞ വര്‍ഷം തയ്യാറാക്കി നടപ്പിലാക്കിയ പദ്ധതി എന്ന നിലയില്‍ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന സമിതിയുടെ അംഗീകാരമില്ലാതെ തന്നെ പദ്ധതി നടപ്പിലാക്കാമായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ജില്ലാപഞ്ചായത്ത് കാണിച്ചില്ല. തൊട്ടടുത്ത കണ്ണൂര്‍ ജില്ലയില്‍ സമാനമായ തരത്തിലുള്ള മറ്റൊരു പദ്ധതിയുണ്ട്. എച്ച്ഐവി ബാധിതരായവരുടെ മക്കളുടെ 20ലക്ഷം രൂപയുടെ പദ്ധതിയാണ് കണ്ണൂരില്‍ നടപ്പാക്കിയത്. പെട്ടെന്ന് നടക്കേണ്ട പദ്ധതി എന്നുള്ളതിനാലാണ് ഇത് നടപ്പാക്കിയത്. ഇതിനുള്ള അംഗീകാരം പിന്നീട് വാങ്ങിയാല്‍ മതി. എന്നാല്‍ വയനാട്ടില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഭരണസമിതി തയ്യാറായില്ല. പരിപാടിക്ക് യഥാസമയം പ്രൊജക്ടും തയ്യാറാക്കിയിട്ടില്ല. സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. മാത്രമല്ല, കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഭാത ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകളോട് വാര്‍ഷിക പദ്ധതിയില്‍ തുക ഉള്‍പ്പെടുത്താന്‍ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടുമില്ല എന്നാണറിയാന്‍ കഴിഞ്ഞത്. 11ന് ചേരുന്ന ഡിപിസി യോഗത്തില്‍ അംഗീകാരം വാങ്ങാമെന്നാണ് ധാരണയെങ്കിലും പ്രോജക്ട് തയ്യാറാക്കാത്തതിനാല്‍ ഇതിന് സാധ്യതയില്ല. ജില്ലയില്‍ മാത്രം നടക്കുന്ന പദ്ധതി എന്ന നിലയിലും ഡിപിസിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ് മുന്‍ കൈയെടുക്കേണ്ടത്. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പദ്ധതികള്‍ കൈാര്യം ചെയ്യുന്നതില്‍ അനാസ്ഥ കാണിക്കുകയാണെന്ന ആരോപണമുണ്ട്. ഹൈസ്കൂള്‍ പ്ലസ്ടു വിദ്യാലയങ്ങളില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കുന്ന കാര്യത്തിലും ആശയകുഴപ്പം തുടരുകയാണ്. അതത് സ്കൂളുകളില്‍ ബന്ധപ്പെട്ട ഹെഡ്മാസ്റ്റരുടെ ചുമതലയില്‍ ഇന്റര്‍വ്യു നടത്തി താല്‍കാലിക അധ്യാപകരെ നിയമിക്കുക എന്ന രീതിയാണ് മുന്‍ കാലങ്ങളില്‍ നടന്നുവന്നത്. ഇങ്ങനെ ഇന്റര്‍വ്യു നടത്തുമ്പോള്‍ പ്രാദേശിക പരിഗണന നല്‍കി സ്കൂളിന് തൊട്ടടുത്തുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാം. എന്നാല്‍ പിന്നീട് ജില്ലാപഞ്ചായത്ത് ഇടപെട്ട് കേന്ദ്രീകൃത ഇന്റര്‍വ്യവിലൂടെ നിയമനം നടത്താന്‍ തീരുമാനിച്ചു. ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്ന പല താല്‍ക്കാലിക അധ്യാപകരും ജോലി രാജിവെച്ചിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങി 23 വര്‍ക്കിങ് ദിവസം കഴിഞ്ഞിട്ടും അധ്യാപകരെ നിയമിക്കാത്തതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരു പോലെ ആശങ്കയിലാണ്
കല്‍പ്പറ്റ: സ്കൂളുകളില്‍ ആദിവാസി കുട്ടികളുടെ പ്രഭാതഭക്ഷണം പരിപാടി മുടങ്ങിയതിന് കാരണം ജില്ലാപഞ്ചായത്തിന്റെ കെടുകാര്യസ്ഥത. വേണ്ടത്ര ജാഗ്രതയില്ലാതെയും യഥാസമയം പ്രൊജക്ട് തയ്യാറാക്കാതെയും ജില്ലാപഞ്ചായത്ത് അനാസ്ഥ കാണിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. കഴിഞ്ഞ വര്‍ഷം തയ്യാറാക്കി നടപ്പിലാക്കിയ പദ്ധതി എന്ന നിലയില്‍ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന സമിതിയുടെ അംഗീകാരമില്ലാതെ തന്നെ പദ്ധതി നടപ്പിലാക്കാമായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ജില്ലാപഞ്ചായത്ത് കാണിച്ചില്ല. തൊട്ടടുത്ത കണ്ണൂര്‍ ജില്ലയില്‍ സമാനമായ തരത്തിലുള്ള മറ്റൊരു പദ്ധതിയുണ്ട്. എച്ച്ഐവി ബാധിതരായവരുടെ മക്കളുടെ 20ലക്ഷം രൂപയുടെ പദ്ധതിയാണ് കണ്ണൂരില്‍ നടപ്പാക്കിയത്. പെട്ടെന്ന് നടക്കേണ്ട പദ്ധതി എന്നുള്ളതിനാലാണ് ഇത് നടപ്പാക്കിയത്. ഇതിനുള്ള അംഗീകാരം പിന്നീട് വാങ്ങിയാല്‍ മതി. എന്നാല്‍ വയനാട്ടില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഭരണസമിതി തയ്യാറായില്ല. പരിപാടിക്ക് യഥാസമയം പ്രൊജക്ടും തയ്യാറാക്കിയിട്ടില്ല. സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. മാത്രമല്ല, കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഭാത ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകളോട് വാര്‍ഷിക പദ്ധതിയില്‍ തുക ഉള്‍പ്പെടുത്താന്‍ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടുമില്ല എന്നാണറിയാന്‍ കഴിഞ്ഞത്. 11ന് ചേരുന്ന ഡിപിസി യോഗത്തില്‍ അംഗീകാരം വാങ്ങാമെന്നാണ് ധാരണയെങ്കിലും പ്രോജക്ട് തയ്യാറാക്കാത്തതിനാല്‍ ഇതിന് സാധ്യതയില്ല. ജില്ലയില്‍ മാത്രം നടക്കുന്ന പദ്ധതി എന്ന നിലയിലും ഡിപിസിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ് മുന്‍ കൈയെടുക്കേണ്ടത്. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പദ്ധതികള്‍ കൈാര്യം ചെയ്യുന്നതില്‍ അനാസ്ഥ കാണിക്കുകയാണെന്ന ആരോപണമുണ്ട്. ഹൈസ്കൂള്‍ പ്ലസ്ടു വിദ്യാലയങ്ങളില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കുന്ന കാര്യത്തിലും ആശയകുഴപ്പം തുടരുകയാണ്. അതത് സ്കൂളുകളില്‍ ബന്ധപ്പെട്ട ഹെഡ്മാസ്റ്റരുടെ ചുമതലയില്‍ ഇന്റര്‍വ്യു നടത്തി താല്‍കാലിക അധ്യാപകരെ നിയമിക്കുക എന്ന രീതിയാണ് മുന്‍ കാലങ്ങളില്‍ നടന്നുവന്നത്. ഇങ്ങനെ ഇന്റര്‍വ്യു നടത്തുമ്പോള്‍ പ്രാദേശിക പരിഗണന നല്‍കി സ്കൂളിന് തൊട്ടടുത്തുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാം. എന്നാല്‍ പിന്നീട് ജില്ലാപഞ്ചായത്ത് ഇടപെട്ട് കേന്ദ്രീകൃത ഇന്റര്‍വ്യവിലൂടെ നിയമനം നടത്താന്‍ തീരുമാനിച്ചു. ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്ന പല താല്‍ക്കാലിക അധ്യാപകരും ജോലി രാജിവെച്ചിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങി 23 വര്‍ക്കിങ് ദിവസം കഴിഞ്ഞിട്ടും അധ്യാപകരെ നിയമിക്കാത്തതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരു പോലെ ആശങ്കയിലാണ്
കല്‍പ്പറ്റ: സ്കൂളുകളില്‍ ആദിവാസി കുട്ടികളുടെ പ്രഭാതഭക്ഷണം പരിപാടി മുടങ്ങിയതിന് കാരണം ജില്ലാപഞ്ചായത്തിന്റെ കെടുകാര്യസ്ഥത. വേണ്ടത്ര ജാഗ്രതയില്ലാതെയും യഥാസമയം പ്രൊജക്ട് തയ്യാറാക്കാതെയും ജില്ലാപഞ്ചായത്ത് അനാസ്ഥ കാണിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. കഴിഞ്ഞ വര്‍ഷം തയ്യാറാക്കി നടപ്പിലാക്കിയ പദ്ധതി എന്ന നിലയില്‍ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന സമിതിയുടെ അംഗീകാരമില്ലാതെ തന്നെ പദ്ധതി നടപ്പിലാക്കാമായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ജില്ലാപഞ്ചായത്ത് കാണിച്ചില്ല. തൊട്ടടുത്ത കണ്ണൂര്‍ ജില്ലയില്‍ സമാനമായ തരത്തിലുള്ള മറ്റൊരു പദ്ധതിയുണ്ട്. എച്ച്ഐവി ബാധിതരായവരുടെ മക്കളുടെ 20ലക്ഷം രൂപയുടെ പദ്ധതിയാണ് കണ്ണൂരില്‍ നടപ്പാക്കിയത്. പെട്ടെന്ന് നടക്കേണ്ട പദ്ധതി എന്നുള്ളതിനാലാണ് ഇത് നടപ്പാക്കിയത്. ഇതിനുള്ള അംഗീകാരം പിന്നീട് വാങ്ങിയാല്‍ മതി. എന്നാല്‍ വയനാട്ടില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഭരണസമിതി തയ്യാറായില്ല. പരിപാടിക്ക് യഥാസമയം പ്രൊജക്ടും തയ്യാറാക്കിയിട്ടില്ല. സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. മാത്രമല്ല, കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഭാത ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകളോട് വാര്‍ഷിക പദ്ധതിയില്‍ തുക ഉള്‍പ്പെടുത്താന്‍ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടുമില്ല എന്നാണറിയാന്‍ കഴിഞ്ഞത്. 11ന് ചേരുന്ന ഡിപിസി യോഗത്തില്‍ അംഗീകാരം വാങ്ങാമെന്നാണ് ധാരണയെങ്കിലും പ്രോജക്ട് തയ്യാറാക്കാത്തതിനാല്‍ ഇതിന് സാധ്യതയില്ല. ജില്ലയില്‍ മാത്രം നടക്കുന്ന പദ്ധതി എന്ന നിലയിലും ഡിപിസിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ് മുന്‍ കൈയെടുക്കേണ്ടത്. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പദ്ധതികള്‍ കൈാര്യം ചെയ്യുന്നതില്‍ അനാസ്ഥ കാണിക്കുകയാണെന്ന ആരോപണമുണ്ട്. ഹൈസ്കൂള്‍ പ്ലസ്ടു വിദ്യാലയങ്ങളില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കുന്ന കാര്യത്തിലും ആശയകുഴപ്പം തുടരുകയാണ്. അതത് സ്കൂളുകളില്‍ ബന്ധപ്പെട്ട ഹെഡ്മാസ്റ്റരുടെ ചുമതലയില്‍ ഇന്റര്‍വ്യു നടത്തി താല്‍കാലിക അധ്യാപകരെ നിയമിക്കുക എന്ന രീതിയാണ് മുന്‍ കാലങ്ങളില്‍ നടന്നുവന്നത്. ഇങ്ങനെ ഇന്റര്‍വ്യു നടത്തുമ്പോള്‍ പ്രാദേശിക പരിഗണന നല്‍കി സ്കൂളിന് തൊട്ടടുത്തുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാം. എന്നാല്‍ പിന്നീട് ജില്ലാപഞ്ചായത്ത് ഇടപെട്ട് കേന്ദ്രീകൃത ഇന്റര്‍വ്യവിലൂടെ നിയമനം നടത്താന്‍ തീരുമാനിച്ചു. ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്ന പല താല്‍ക്കാലിക അധ്യാപകരും ജോലി രാജിവെച്ചിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങി 23 വര്‍ക്കിങ് ദിവസം കഴിഞ്ഞിട്ടും അധ്യാപകരെ നിയമിക്കാത്തതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരു പോലെ ആശങ്കയിലാണ്
കല്‍പ്പറ്റ: സ്കൂളുകളില്‍ ആദിവാസി കുട്ടികളുടെ പ്രഭാതഭക്ഷണം പരിപാടി മുടങ്ങിയതിന് കാരണം ജില്ലാപഞ്ചായത്തിന്റെ കെടുകാര്യസ്ഥത. വേണ്ടത്ര ജാഗ്രതയില്ലാതെയും യഥാസമയം പ്രൊജക്ട് തയ്യാറാക്കാതെയും ജില്ലാപഞ്ചായത്ത് അനാസ്ഥ കാണിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. കഴിഞ്ഞ വര്‍ഷം തയ്യാറാക്കി നടപ്പിലാക്കിയ പദ്ധതി എന്ന നിലയില്‍ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന സമിതിയുടെ അംഗീകാരമില്ലാതെ തന്നെ പദ്ധതി നടപ്പിലാക്കാമായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ജില്ലാപഞ്ചായത്ത് കാണിച്ചില്ല. തൊട്ടടുത്ത കണ്ണൂര്‍ ജില്ലയില്‍ സമാനമായ തരത്തിലുള്ള മറ്റൊരു പദ്ധതിയുണ്ട്. എച്ച്ഐവി ബാധിതരായവരുടെ മക്കളുടെ 20ലക്ഷം രൂപയുടെ പദ്ധതിയാണ് കണ്ണൂരില്‍ നടപ്പാക്കിയത്. പെട്ടെന്ന് നടക്കേണ്ട പദ്ധതി എന്നുള്ളതിനാലാണ് ഇത് നടപ്പാക്കിയത്. ഇതിനുള്ള അംഗീകാരം പിന്നീട് വാങ്ങിയാല്‍ മതി. എന്നാല്‍ വയനാട്ടില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഭരണസമിതി തയ്യാറായില്ല. പരിപാടിക്ക് യഥാസമയം പ്രൊജക്ടും തയ്യാറാക്കിയിട്ടില്ല. സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. മാത്രമല്ല, കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഭാത ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകളോട് വാര്‍ഷിക പദ്ധതിയില്‍ തുക ഉള്‍പ്പെടുത്താന്‍ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടുമില്ല എന്നാണറിയാന്‍ കഴിഞ്ഞത്. 11ന് ചേരുന്ന ഡിപിസി യോഗത്തില്‍ അംഗീകാരം വാങ്ങാമെന്നാണ് ധാരണയെങ്കിലും പ്രോജക്ട് തയ്യാറാക്കാത്തതിനാല്‍ ഇതിന് സാധ്യതയില്ല. ജില്ലയില്‍ മാത്രം നടക്കുന്ന പദ്ധതി എന്ന നിലയിലും ഡിപിസിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ് മുന്‍ കൈയെടുക്കേണ്ടത്. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പദ്ധതികള്‍ കൈാര്യം ചെയ്യുന്നതില്‍ അനാസ്ഥ കാണിക്കുകയാണെന്ന ആരോപണമുണ്ട്. ഹൈസ്കൂള്‍ പ്ലസ്ടു വിദ്യാലയങ്ങളില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കുന്ന കാര്യത്തിലും ആശയകുഴപ്പം തുടരുകയാണ്. അതത് സ്കൂളുകളില്‍ ബന്ധപ്പെട്ട ഹെഡ്മാസ്റ്റരുടെ ചുമതലയില്‍ ഇന്റര്‍വ്യു നടത്തി താല്‍കാലിക അധ്യാപകരെ നിയമിക്കുക എന്ന രീതിയാണ് മുന്‍ കാലങ്ങളില്‍ നടന്നുവന്നത്. ഇങ്ങനെ ഇന്റര്‍വ്യു നടത്തുമ്പോള്‍ പ്രാദേശിക പരിഗണന നല്‍കി സ്കൂളിന് തൊട്ടടുത്തുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാം. എന്നാല്‍ പിന്നീട് ജില്ലാപഞ്ചായത്ത് ഇടപെട്ട് കേന്ദ്രീകൃത ഇന്റര്‍വ്യവിലൂടെ നിയമനം നടത്താന്‍ തീരുമാനിച്ചു. ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്ന പല താല്‍ക്കാലിക അധ്യാപകരും ജോലി രാജിവെച്ചിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങി 23 വര്‍ക്കിങ് ദിവസം കഴിഞ്ഞിട്ടും അധ്യാപകരെ നിയമിക്കാത്തതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരു പോലെ ആശങ്കയിലാണ്
കല്‍പ്പറ്റ: സ്കൂളുകളില്‍ ആദിവാസി കുട്ടികളുടെ പ്രഭാതഭക്ഷണം പരിപാടി മുടങ്ങിയതിന് കാരണം ജില്ലാപഞ്ചായത്തിന്റെ കെടുകാര്യസ്ഥത. വേണ്ടത്ര ജാഗ്രതയില്ലാതെയും യഥാസമയം പ്രൊജക്ട് തയ്യാറാക്കാതെയും ജില്ലാപഞ്ചായത്ത് അനാസ്ഥ കാണിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. കഴിഞ്ഞ വര്‍ഷം തയ്യാറാക്കി നടപ്പിലാക്കിയ പദ്ധതി എന്ന നിലയില്‍ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന സമിതിയുടെ അംഗീകാരമില്ലാതെ തന്നെ പദ്ധതി നടപ്പിലാക്കാമായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ജില്ലാപഞ്ചായത്ത് കാണിച്ചില്ല. തൊട്ടടുത്ത കണ്ണൂര്‍ ജില്ലയില്‍ സമാനമായ തരത്തിലുള്ള മറ്റൊരു പദ്ധതിയുണ്ട്. എച്ച്ഐവി ബാധിതരായവരുടെ മക്കളുടെ 20ലക്ഷം രൂപയുടെ പദ്ധതിയാണ് കണ്ണൂരില്‍ നടപ്പാക്കിയത്. പെട്ടെന്ന് നടക്കേണ്ട പദ്ധതി എന്നുള്ളതിനാലാണ് ഇത് നടപ്പാക്കിയത്. ഇതിനുള്ള അംഗീകാരം പിന്നീട് വാങ്ങിയാല്‍ മതി. എന്നാല്‍ വയനാട്ടില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഭരണസമിതി തയ്യാറായില്ല. പരിപാടിക്ക് യഥാസമയം പ്രൊജക്ടും തയ്യാറാക്കിയിട്ടില്ല. സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. മാത്രമല്ല, കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഭാത ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകളോട് വാര്‍ഷിക പദ്ധതിയില്‍ തുക ഉള്‍പ്പെടുത്താന്‍ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടുമില്ല എന്നാണറിയാന്‍ കഴിഞ്ഞത്. 11ന് ചേരുന്ന ഡിപിസി യോഗത്തില്‍ അംഗീകാരം വാങ്ങാമെന്നാണ് ധാരണയെങ്കിലും പ്രോജക്ട് തയ്യാറാക്കാത്തതിനാല്‍ ഇതിന് സാധ്യതയില്ല. ജില്ലയില്‍ മാത്രം നടക്കുന്ന പദ്ധതി എന്ന നിലയിലും ഡിപിസിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ് മുന്‍ കൈയെടുക്കേണ്ടത്. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പദ്ധതികള്‍ കൈാര്യം ചെയ്യുന്നതില്‍ അനാസ്ഥ കാണിക്കുകയാണെന്ന ആരോപണമുണ്ട്. ഹൈസ്കൂള്‍ പ്ലസ്ടു വിദ്യാലയങ്ങളില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കുന്ന കാര്യത്തിലും ആശയകുഴപ്പം തുടരുകയാണ്. അതത് സ്കൂളുകളില്‍ ബന്ധപ്പെട്ട ഹെഡ്മാസ്റ്റരുടെ ചുമതലയില്‍ ഇന്റര്‍വ്യു നടത്തി താല്‍കാലിക അധ്യാപകരെ നിയമിക്കുക എന്ന രീതിയാണ് മുന്‍ കാലങ്ങളില്‍ നടന്നുവന്നത്. ഇങ്ങനെ ഇന്റര്‍വ്യു നടത്തുമ്പോള്‍ പ്രാദേശിക പരിഗണന നല്‍കി സ്കൂളിന് തൊട്ടടുത്തുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാം. എന്നാല്‍ പിന്നീട് ജില്ലാപഞ്ചായത്ത് ഇടപെട്ട് കേന്ദ്രീകൃത ഇന്റര്‍വ്യവിലൂടെ നിയമനം നടത്താന്‍ തീരുമാനിച്ചു. ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്ന പല താല്‍ക്കാലിക അധ്യാപകരും ജോലി രാജിവെച്ചിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങി 23 വര്‍ക്കിങ് ദിവസം കഴിഞ്ഞിട്ടും അധ്യാപകരെ നിയമിക്കാത്തതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരു പോലെ ആശങ്കയിലാണ്

Thursday, July 7, 2011

ലഹരിയില്‍ മുങ്ങിയ സമൂഹത്തിന് തിരിച്ചറിവ് പകര്‍ന്ന് കുരുന്നുകള്‍


Posted on: 07-Jul-2011 11:22 PM
കോളിയടുക്കം: ലഹരിയില്‍ മുങ്ങിത്താഴ്ന്ന സമൂഹത്തില്‍നിന്ന് തിരിച്ചറിവിന്റെ പാഠങ്ങളുമായി കുരുന്നുകള്‍ അവതരിപ്പിച്ച തെരുവുനാടകം പ്രശംസ പിടിച്ചുപറ്റി. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമകളാകുന്ന ഇക്കാലത്ത് ഇവരെയുള്‍പ്പെടെ ബോധവല്‍ക്കരിക്കുന്നതിന് കോളിയടുക്കം ഗവ. യുപി സ്കൂളില്‍ നടന്ന ക്യാമ്പയിനാണ് ആസ്വാദകരുടെ മനംകവര്‍ന്നത്. ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി സ്കൂളിലെ സയന്‍സ് ക്ലബ് പ്രവര്‍ത്തകരാണ് തെരുവുനാടകം അരങ്ങിലെത്തിച്ചത്. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ വേറിട്ട ശബ്ദമുയര്‍ത്തുന്ന ഇവിടുത്തെ കുരുന്നുകള്‍ ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി റാലിയും സംഘടിപ്പിച്ചു. പൂക്കളെയും പൂമ്പാറ്റകളെയും വരെ വില്‍പനച്ചരക്കുകളാക്കി ലാഭം കൊയ്യുന്ന ആധുനിക സമൂഹത്തെ ചോദ്യം ചെയ്യുന്നതാണ് അനില്‍ നടക്കാവ് എഴുതിയ "തീന്‍മേശയിലെ പുഴുക്കള്‍" എന്ന തെരുവുനാടകം. ലഹരിയില്‍ ജീവിതം നഷ്ടപ്പെട്ട അപ്പുണ്ണിയെന്ന ബാലന്റെ വേദനയില്‍ അമ്മ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്ന കഥയാണ് തെരുവുനാടകത്തിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്. അഭിലാഷ് കാനത്തൂര്‍ , വിജിമോള്‍ ചെമ്പഴത്തി എന്നിവര്‍ സംവിധാനവും കെ വി കരുണാകരന്‍ രംഗസജ്ജീകരണവും നടത്തി. തെരുവുനാടകത്തിന്റെ ആദ്യപ്രദര്‍ശനം ചെമ്മനാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ടി സി നാരായണന്‍ അധ്യക്ഷനായി. എം ഹനീഫ, ഡോ. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.


കെഎസ്ടിഎ ധര്‍ണ നടത്തി
Posted on: 07-Jul-2011 11:24 PM
കാസര്‍കോട്: സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, പൊതുവിദ്യാഭ്യാസം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിഎ സബ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. മേല്‍പ്പറമ്പില്‍ കെ ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. ടി പ്രകാശന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ കെ സതീശന്‍ , എന്‍ വി ബാലന്‍ , ചന്ദ്രന്‍ കൊക്കാല്‍ , ബാബു കളനാട്, ഇ കെ സുലൈഖ, എം സി ശേഖരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്‍ നമ്പ്യാര്‍ സ്വാഗതവും വി വി രാജീവന്‍ നന്ദിയും പറഞ്ഞു. ബേക്കലില്‍ സിപിഐ എം ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഏ ആര്‍ വിജയകുമാര്‍ , കെ തോമസ്, അജയന്‍ പനയാല്‍ , പി ശിവപ്രസാദ്, കെ വി ദാമോദരന്‍ , കെ ഹരിദാസ്, കെ വി രാജേഷ്, എ വി സുഗതന്‍ , കെ വി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചായ്യോത്ത് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. എം കെ ജോസ് അധ്യക്ഷനായി. എം ബാലകൃഷ്ണന്‍ , പി എ ബാബുരാജന്‍ , പി രവീന്ദ്രന്‍ , വി വി സുകുമാരന്‍ , പി കെ ബാലാമണി എന്നിവര്‍ സംസാരിച്ചു. പി എം ശ്രീധരന്‍ സ്വാഗതം പറഞ്ഞു. പുതിയ കോട്ടയില്‍ ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സി കെ വിജയകുമാര്‍ അധ്യക്ഷനായി. എ പവിത്രന്‍ , പി ദിലീപ് കുമാര്‍ , ടി കെ രവി എന്നിവര്‍ സംസാരിച്ചു. എം ബാലന്‍ സ്വാഗതവും രാജേഷ് സ്കറിയ നന്ദിയും പറഞ്ഞു. ബദിയടുക്കയില്‍ ജില്ലാപഞ്ചായത്തംഗം എം ശങ്കര്‍റൈ ഉദ്ഘാടനം ചെയ്തു. കെ വി വിജയകുമാര്‍ അധ്യക്ഷനായി. ടി വി ഗംഗാധരന്‍ , വിഷ്ണു നമ്പൂതിരി, എന്‍ വി കുഞ്ഞികൃഷ്ണന്‍ , മഹാലിങ്കേശ്വരഭട്ട്, വിഷ്ണുപാല എന്നിവര്‍ സംസാരിച്ചു. ചെറുവത്തൂര്‍ ബസസ്റ്റാന്‍ഡ് പരിസരത്ത് കെഎസ്കെടിയു ജില്ലാ സെക്രട്ടറി വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ മനോഹരന്‍ അധ്യക്ഷനായി. കെ ജി ഗീതാകുമാരി, കെ മോഹനന്‍ , എം ഇ ചന്ദ്രാംഗദന്‍ , കെ ശ്രീരാഗ്, മാധവന്‍ മണിയറ, കെ കുഞ്ഞിരാമന്‍ , പി പി രാജന്‍ എന്നിവര്‍ സംസാരിച്ചു. വി എസ് ബിജുരാജ് സ്വാഗതവും പി വി പ്രദീപ് നന്ദിയും പറഞ്ഞു.

Tuesday, July 5, 2011

കഥയുടെ കാരണവര്‍ക്ക് കുട്ടികളുടെ സ്മരണാഞ്ജലി

Posted on: 05-Jul-2011 11:54 PM
മലപ്പുറം: മലയാളത്തിന്റെ പ്രിയ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ വിപുലമായ പരിപാടികള്‍ നടന്നു. ബഷീര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയും ദൃശ്യാവിഷ്കാരമൊരുക്കിയും വിദ്യാര്‍ഥികള്‍ ദിനാചരണം സമ്പന്നമാക്കി.
ബഷീറിന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യുന്ന ഫോട്ടോ പ്രദര്‍ശനം, കത്തുകളുടെ പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, ക്വിസ് മത്സരം എന്നിങ്ങനെ വ്യത്യസ്ത പരിപാടികളുമായാണ് വിദ്യാര്‍ഥികള്‍ പ്രിയ കഥാകാരന് ആദരമര്‍പ്പിച്ചത്.
വളാഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണത്തില്‍ പ്രൊഫ. എം എം നാരായണന്‍ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി പി അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി. കെ എം അബ്ദുള്‍ ഗഫൂര്‍ , കെ പി മുനീറ, സി കെ അബ്ദുള്‍നാസര്‍ , സി എം മുഹമ്മദ് റിയാസ്, അഷറഫലി കാളിയത്ത്, സി സനൂപ് എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ പാറക്കല്‍ സ്വാഗതവും എന്‍ നൂറുല്‍ആബിദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് "ബഷീര്‍ ദ മാന്‍" ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു.
അരങ്ങില്‍ ചിരിപ്പൂക്കള്‍ ; ഓര്‍മയില്‍ സുഗന്ധമായ് "സുല്‍ത്താന്‍"
Posted on: 05-Jul-2011 11:16 PM
മലപ്പുറം: മണ്ടന്‍ മുത്തപ്പയോട് ഒറ്റക്കണ്ണന്‍ പോക്കറിന് ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. മുച്ചീട്ടുകളിയില്‍ അജയ്യനായ തന്നെ തോല്‍പ്പിക്കാനും അതുവഴി മകളായ സുബൈദയെ സ്വന്തമാക്കാനും സഹായിച്ച ജിന്നേതാണ്? മുച്ചീട്ടുകളിക്കുന്ന ചീട്ടില്‍ മൊട്ടുസൂചികൊണ്ട് സുബൈദയുണ്ടാക്കിയ തുള നോക്കി പണം വച്ചാണ് ജയിച്ചതെന്ന് ഉത്തരം. ഇമ്മിണിബല്യ സൂത്രങ്ങളിലൂടെ, ബഷീര്‍ കഥാപാത്രങ്ങള്‍ അരങ്ങുതകര്‍ത്തപ്പോള്‍ കുട്ടികളില്‍ നിലയ്ക്കാത്ത ചിരി. വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനത്തില്‍ മലപ്പുറം എംഎസ്പി സ്കൂളില്‍ അരങ്ങേറിയ "മുച്ചീട്ടുകളിക്കാരന്റെ മകള്‍" നാടകാവതരണം കുട്ടികളെ ഒരിക്കല്‍ക്കൂടി ബഷീറിന്റെ ലോകത്തെത്തിച്ചു. നേന്ത്രക്കുല കക്കുന്നത് കണ്ടെത്തിയ മുത്തപ്പയെ രഹസ്യം പുറത്തറിയാതിരിക്കാന്‍ പ്രണയിക്കേണ്ടിവരുന്ന സൈനബ, ഇതറിയുബോള്‍ പിതാവായ ഒറ്റക്കണ്ണന്‍ പോക്കറുടെ കോപം, കൗശലത്തോടെ സൈനബയെ നേടിയെടുക്കുന്ന പോക്കറ്റടിക്കാരന്‍ മുത്തപ്പ അരങ്ങില്‍ നിന്ന് അവരൊക്കെ ചേക്കേറിയത് കുട്ടികളുടെ ഹൃദയത്തിലേക്കായിരുന്നു. പേരുകൊണ്ടുതന്നെ വ്യത്യസ്തരായ പൊന്‍കുരിശു തോമ, ആനവാരി രാമന്‍നായര്‍ , തൊരപ്പന്‍ , അവറാന്‍ , എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങി വിവിധ സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങള്‍ ചിരിയുടെ മാലപ്പടക്കവുമായി വേദിയിലെത്തി. ജില്ലാ കലോത്സവത്തിലെ മികച്ച നടനായ മുഹമ്മദ് ഷിബിലി മുത്തപ്പയുടെ വേഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എംഎസ്പിയിലെ കോണ്‍സ്റ്റബിളും കാലടി സംസ്കൃത സര്‍വകലാശാല എം എ നാടകം നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയുമായ ഒ കെ ശരത്താണ് രചനയും സംവിധാനവും. കെ ബിനോയ്, പി&ാറമവെ;ധനേഷ്, പ്രവീണ്‍കുമാര്‍ , പി കെ നിധിന്‍ തുടങ്ങിയവര്‍ നാടകാവതരണത്തിന് പിന്തുണയേകി. എംഎസ്പിയിലെ വിദ്യാര്‍ഥികളായ ഫാത്തിമ സര്‍വിന്‍ , പി ജിഷ്ണു, മുഹമ്മദ് ഷിബിലി, ഉണ്ണിരാജ്, ആഷിഖ് അലി, ജിതിന്‍ രാജ്, രമേശ്, അബ്ദുള്‍ റഹൂഫ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങള്‍ക്ക് ജീവനേകി.

ബഷീറിന്റെ കഥ പറയാന്‍ പാത്തുമ്മ ക്ലാസ് മുറിയില്‍

കുമ്പള: അന്റെ ആടിന കണ്ടിനാ നിങ്ങ... ആടിന നീങ്ങക്കെല്ലാര്‍ക്കും അറിയാന്ന്. ബഷീറ് പറഞ്ഞ പാത്തുമ്മാന്റെ ആടിനെ... ബേ....ബേ....ആടേ....ആടേ...

ഒരു കൈയില്‍ പ്ലാവിലക്കൊമ്പും മറുകൈയില്‍ ആടിന്റെ കയറുമായി എല്ലാ ക്ലാസ്സുകളിലും ഓടിനടക്കുകയാണ് പാത്തുമ്മ. കൂടാതെ തന്റെ ബഷീറിനെക്കുറിച്ചുള്ള ബീമ്പുപറച്ചിലും. എന്തൊക്കെ എഴുതീറ്റ്ണ്ട്. ബായിച്ച്‌നാ നിങ്ങാ.. ഞമ്മന്റെ അന്നത്തെ കഷ്ടപ്പാടൊക്കെ നിങ്ങക്കിപ്പം സദ്യായില്ലേ... ബായിച്ചോ... ബായിച്ച് പഠിച്ചോ...

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ച് കുമ്പള ഗവ. സീനിയര്‍ ബേസിക് സ്‌കൂളില്‍ ബഷീര്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത് ഇങ്ങനെയാണ്. ആറാം തരത്തില്‍ പഠിക്കുന്ന നിഷയാണ് പാത്തുമ്മയായി വേഷമിട്ടത്. ബഷീറിന്റെ ജീവിതാനുഭവങ്ങളെയും കൃതികളെയും കുറിച്ച് 'പാത്തുമ്മ' കുട്ടികളുമായി സംവദിച്ചു.

കഥാവായന, പുസ്തകപരിചയം, ഒരു മനുഷ്യന്‍ എന്ന സിനിമയുടെ പ്രദര്‍ശനം എന്നിവയും നടത്തി. പി.പി. ജയന്‍, അനില്‍കുമാര്‍, പ്രകാശന്‍, പ്രധാനാധ്യാപിക ബി. രജനി, ഉഷ, ആലീസ്, കെ.വി. മനോജ്, വി.ആര്‍. അനില്‍കുമാര്‍, സുഷമ എന്നിവര്‍ സംസാരിച്ചു.

'ഇമ്മിണി വല്യ ഓര്‍മകളി'ല്‍ ബഷീര്‍ അനുസ്മരണം

നീലേശ്വരം: ബങ്കളം കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീറിന് സ്മരണാഞ്ജലി. സ്‌കൂള്‍ സാഹിത്യവേദി സംഘടിപ്പിച്ച 'ഇമ്മിണി വല്യ ഓര്‍മയ്ക്ക്' ത്രിദിന ബഷീര്‍ അനുസ്മരണ ചിത്രകാരന്‍ ശ്യാമ ശശി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ ജീവിതരംഗങ്ങള്‍ ചിത്രീകരിക്കുന്ന നൂറോളം ചിത്രങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനം ശ്രദ്ധേയമായി. വിദ്യാര്‍ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രദര്‍ശനം കാണാന്‍ എത്തി. ബഷീര്‍ അനുസ്മരണം പയ്യന്നൂര്‍ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.വി.മനോഹരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ടി.എന്‍.ഗോപാലകൃഷ്ണന്‍, പി.വി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എം.ശ്രീപതി സ്വാഗതവും ആതിര സി. ശേഖര്‍ നന്ദിയും പറഞ്ഞു. ബുധനാഴ്ച രാവിലെ മുതല്‍ നടക്കുന്ന ബഷീര്‍ ചലച്ചിത്ര മേളയില്‍ ബഷീര്‍ ദ മാന്‍, തങ്കം, പാത്തുമ്മയുടെ ആട്, മഹാത്മാ അങ്ങയോട്, ഇങ്ങനെ ഒരു മനുഷ്യന്‍ എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.
'ഇമ്മിണി ബല്ല്യ സുല്‍ത്താന്‍'' ചിത്രങ്ങളിലൂടെ


തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണച്ചടങ്ങിനോടനുബന്ധിച്ച് തലയോലപ്പറമ്പ് യു.പി.സ്‌കൂളില്‍ നടത്തിയ ബഷീര്‍ ചിത്രപ്രദര്‍ശനം വിസ്മയമായി. ബഷീറിന്റെ സന്തതസഹചാരിയായിരുന്ന ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്റെ സ്വകാര്യആല്‍ബത്തില്‍നിന്ന് ലഭിച്ച 300 ചിത്രമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്. പ്രശസ്ത ചിത്രകാരന്‍ എം.എഫ്.ഹുസൈന്‍, എം.വി.ദേവന്‍ എന്നിവര്‍ വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.

എസ്.എസ്.എ.യുടെ 66കോടി; സര്‍ക്കാര്‍ സ്‌കൂളുകള്‍ മുഖം മിനുക്കുന്നു

Posted on: 06 Jul 2011

മലപ്പുറം: വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസത്തിലൂടെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സര്‍വശിക്ഷാ അഭിയാന്‍ ജില്ലയില്‍ നടപ്പാക്കുന്ന 66കോടി 32 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വികസനപദ്ധതികളുടെ ഉദ്ഘാടനം ഒന്‍പതിന് നടക്കും. കാലത്ത് 11ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് മലപ്പുറം കോട്ടപ്പടി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള പതിനൊന്ന് സര്‍ക്കാര്‍ എല്‍.പി. സ്‌കൂളുകള്‍, പത്ത് യു.പി സ്‌കൂളുകള്‍, എന്നിവയുടെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഒരുകോടി ഒരു ലക്ഷത്തി എണ്‍പത്തിഅയ്യായിരം രൂപ അനുവദിച്ചിട്ടുണ്ട്.

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, എയിഡഡ് യു.പി. സ്‌കൂളുകള്‍ക്കും ലാബ് ശാക്തീകരണത്തിന് അയ്യായിരം രൂപ വീതം നല്‍കും. ക്ലസ്റ്റര്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന എഴുപത് സര്‍ക്കാര്‍ യു.പി. സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കുന്നു. ഓരോ ഉപജില്ലയിലെയും ഒരുസ്‌കൂളില്‍ ഡിജിറ്റല്‍ ക്ലാസ്സുമുറികള്‍ സ്ഥാപിക്കുന്നതിനും ഈ വര്‍ഷത്തെ പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 7500 രൂപവീതം ജില്ലയിലെ 632 സ്‌കൂള്‍ യൂണിറ്റുകള്‍ക്കായി 4740000 രൂപയും വിതരണം ചെയ്യുന്നുണ്ട്.

ജില്ലയില്‍ എയിഡഡ് ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കുമായി 8613000 രൂപ ഗ്രാന്‍ഡ് നല്‍കും. ഇതില്‍ അയ്യായിരം രൂപവീതം 1108 എല്‍.പി. സ്‌കൂളുകള്‍ക്കും ഏഴായിരം വീതം 439 യു.പി. സ്‌കൂളുകള്‍ക്കുമാണ് നല്‍കുന്നത്.

പ്രധാനാധ്യാപകരുടെ ക്ലാസ്‌റൂം മോണിറ്ററിങ് കാര്യക്ഷമമാക്കുന്നതിന് മലപ്പുറം എസ്.എസ്.എ.യും ഡയറ്റും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന 'പാഠമുദ്രകള്‍' എന്ന കൈപ്പുസ്തകം എല്ലാ പ്രധാനാധ്യാപകര്‍ക്കും വിതരണം ചെയ്യും.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ യു.പി സ്‌കൂളുകളിലും കുറഞ്ഞത് അഞ്ച് കമ്പ്യൂട്ടറുകളെങ്കിലും ലഭ്യമാക്കുകയും വിദ്യാര്‍ഥികളുടെ സായാഹ്ന പഠനകേന്ദ്രങ്ങളായ 'പഠനവീടു'കളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയുമാണ്. എസ്.എസ്.എ. അടിയന്തരമായി ഏറ്റെടുക്കുന്ന മറ്റ് പദ്ധതികളെന്ന് അധികൃതര്‍ പറഞ്ഞു.

കൂടാതെ ജില്ലയിലെ പരിശീലകര്‍ക്കുള്ള ശാക്തീകരണ പരിപാടിയായ 'കളരി'യുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനായി 11,12 തീയതികളില്‍ വിവിധ ബി.ആര്‍.സി.കളില്‍ സെമിനാര്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഇ.പി. മുഹമ്മദ് മുനീര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.പി. രത്‌നാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Monday, July 4, 2011

ശാസ്ത്രദിനം: വേറിട്ട പരീക്ഷണവുമായി വിദ്യാര്‍ഥികള്‍


Posted on: 04-Jul-2011 11:37 PM
മലപ്പുറം: ലഹരിവസ്തുക്കളുടെ ദൂഷ്യം ബോധവല്‍ക്കരണ ക്ലാസുകള്‍ക്കപ്പുറം നേരിട്ടനുഭവിച്ചറിയുകയായിരുന്നു മലപ്പുറം എയുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ . പുകവലി ശരീരത്തെ എത്രമാത്രം ബാധിക്കുമെന്ന് തെളിവുസഹിതം ബോധ്യമായപ്പോള്‍ ആദ്യം അവരൊന്നമ്പരന്നു. പിന്നെ ഉറപ്പിച്ചു വീട്ടിലും നാട്ടിലും ഏവരെയും ഞങ്ങളിത് കാണിച്ചുകൊടുത്ത് ബോധ്യപ്പെടുത്തും. രസതന്ത്രവര്‍ഷത്തോടനുബന്ധിച്ച് മാഡം ക്യൂറി ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് മലപ്പുറം എയുപി സ്കൂള്‍ കുട്ടികളാണ് ശാസ്ത്രസത്യം പരീക്ഷണത്തിലൂടെ പഠിച്ചത്. നാന്നൂറോളം കുട്ടികള്‍ പരീക്ഷണത്തില്‍ പങ്കാളികളായി. ഏഴാംതരം വിദ്യാര്‍ഥിനി അസ്ന പരീക്ഷണത്തിന് നേതൃത്വം നല്‍കി. ഏഴിലെ ബേസില്‍ ബിജു മാഡം ക്യൂറി അനുസ്മരണ പ്രഭാഷണം നടത്തി.
--
സമര ചരിത്ര പാഠങ്ങളുമായി കെ എം പഠന മുറിയില്‍
Posted on: 04-Jul-2011 11:30 PM
കാഞ്ഞിരപ്പൊയില്‍ : മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകരുടെ അവകാശങ്ങള്‍ മാനിക്കാതെ ജന്മിനാടുവാഴിത്തം കല്‍പ്പിച്ച തിട്ടൂരങ്ങള്‍ വകവെക്കാതെ പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ അവസരമൊരുക്കിയ സ്വാതന്ത്ര്യ സമരപോരാളി സാമൂഹ്യശാസ്ത്ര അധ്യാപകനായി ക്ലാസ്മുറിയില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ആവേശം. മണ്ണിനെ പൊന്നാക്കാം എന്ന ഏഴാംക്ലാസ് പാഠഭാഗത്തിലെ ജന്മി നാടുവാഴിത്ത വ്യവസ്ഥ, കാര്‍ഷികബന്ധ ബില്‍ , കര്‍ഷകസമരം എന്നി വിഷയങ്ങളില്‍ കാഞ്ഞിരപ്പൊയില്‍ ഗവ. യുപി സ്കൂളില്‍ സംഘടിപ്പിച്ച പഠനമുറിയിലേക്കാണ് 94 കാരനായ കെ എം കുഞ്ഞിക്കണ്ണന്‍ എത്തിയത്. വാശി, നുരി, വെച്ചുകാണല്‍ , ശീലക്കാശ്, മുക്കാല്‍ , കങ്കാണി തുടങ്ങിയ അന്യായ പിരിവുകളിലൂടെ കര്‍ഷകന് അധ്വാന മിച്ചം നഷ്ടമാക്കുന്ന അവസ്ഥയെ പ്രതിരോധിച്ച് സാധാരണക്കാര്‍ക്ക് ധൈര്യസമേതം ജീവിക്കാന്‍ അവസരമൊരുക്കിയ സമര ചരിത്രം അദ്ദേഹം കുട്ടികളോട് വിവരിച്ചു. ഏച്ചിക്കാനം തറവാടിന്റെയും വാഴുന്നവരുടെയും കൈകളിലായിരുന്ന മടിക്കൈയിലെ കൃഷിഭൂമി യോജിച്ച പ്രക്ഷോഭത്തിലൂടെ വീണ്ടെടുത്ത് കര്‍ഷകര്‍ക്ക് നല്‍കി ചരിത്രവും പറഞ്ഞുകൊടുത്തു. ഇ എം എസ്, എ കെ ജി, ഇ കെ നായനാര്‍ , ടി എസ് തിരുമുമ്പ്, എ സി കണ്ണന്‍നായര്‍ , കെ മാധവന്‍ തുടങ്ങിയ ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിലെ നായകന്മാര്‍ മടിക്കൈയുടെ കര്‍ഷകപ്രസ്ഥാനത്തിന് വേണ്ടി നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരിച്ചു. വിവിധ സമുദായങ്ങളിലെ വീടുകള്‍ക്ക് ഇല്ലം, കൂലോം, മഠം, പട്ടം, ചാള എന്നിങ്ങനെ പേരുകളിടുന്നതിനെക്കുറിച്ച് വിവരിച്ചപ്പോള്‍ കുട്ടികള്‍ക്ക് കൗതുകമായി. സ്കൂളിലെത്തിയ കെ എമ്മിനെ സ്കൂള്‍ ലീഡര്‍ സൂരജ് പൊന്നാടയണിച്ച് സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷനായി. കെ വിജയന്‍ സംസാരിച്ചു. എ സി നന്ദകുമാര്‍ സ്വാഗതവും ഹര്‍ഷ നന്ദിയും പറഞ്ഞു.
--
പുസ്തക വണ്ടിയിലേക്ക് പുസ്തക പ്രവാഹം
Posted on: 04-Jul-2011 11:29 PM
ചെറുവത്തൂര്‍ : അറിവിന്റെ നെന്മണി നിറയ്ക്കാന്‍ പുസ്തക പത്തായം എന്ന സന്ദേശവുമായി കാഞ്ഞിരപ്പൊയില്‍ ഗവ. എല്‍പി സ്കൂള്‍ ആവിഷ്കരിച്ച പുസ്തക വണ്ടിയിലേക്ക് പുസ്തകങ്ങള്‍ പ്രവഹിക്കുന്നു. പുസ്തക വണ്ടിയെ കുറിച്ചുള്ള ദേശാഭിമാനി വാര്‍ത്തയെ തുടര്‍ന്ന് ചെറുവത്തൂര്‍ റോട്ടറി ക്ലബ് കഴിഞ്ഞ ദിവസം ഏഴായിരത്തിലധികം രൂപയുടെ പുസ്തകങ്ങള്‍ സംഭാവന ചെയ്തു ചടങ്ങില്‍ ജില്ലാ ഡയറക്ടര്‍ എം വി ബാലകൃഷ്ണന്‍ പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന് പുസ്തകം കൈമാറി. പി പി സജീവ് അധ്യക്ഷനായി. പി കെ ജയകൃഷ്ണന്‍ , സി കെ മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗൃഹ സന്ദര്‍ശനത്തിലൂടെ അപൂര്‍വങ്ങളായ നൂറ്റിയമ്പതോളം പുസ്തകങ്ങള്‍ ശേഖരിച്ചു. ലൈബ്രറിയിലേക്ക് ആയിരത്തിലേറെ പുസ്തകങ്ങള്‍ സമാഹരിക്കുക എന്നതാണ് പുസ്തക വണ്ടിയുടെ ലക്ഷ്യം.
--
അധ്യാപിക കുഴഞ്ഞുവീണ സംഭവം: സ്കൂളിലേക്ക് യുവജന മാര്‍ച്ച്
Posted on: 04-Jul-2011 11:42 PM
മട്ടന്നൂര്‍ : അധ്യാപികയെ മാനസികമായി പീഡിപ്പിച്ച കുന്നോത്ത് യുപി സ്കൂളിലെ സഹാധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. അധ്യാപിക സി സി ചന്ദ്രമതിയെ സഹാധ്യാപകര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടുമായിരുന്നു സമരം. കൊടോളിപ്രം വായനശാലക്ക് സമീപത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് സ്കൂള്‍ ഗേറ്റില്‍ പൊലീസ് തടഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം സീന ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. കെ ദിവാകരന്‍ , വി കെ രാധാകൃഷ്ണന്‍ എന്നവര്‍ സംസാരിച്ചു. കഴിഞ്ഞ ദിവസം അധ്യാപകരുടെ ഭീഷണിയെതുടര്‍ന്ന് കുഴഞ്ഞുവീണ അധ്യാപിക ചികിത്സയിലാണ്. ചന്ദ്രമതി കുഴഞ്ഞുവീഴാനിടയായ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുന്നോത്ത് യുപി സ്കൂള്‍ അധ്യാപിക സി സി ചന്ദ്രമതിയുടെ പരാതിയില്‍ പ്രധാനാധ്യാപിക കെ വത്സലകുമാരി, അധ്യാപകരായ ജനാര്‍ദനന്‍ , പി വി ഹരിദാസന്‍ , പി വി രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. അതേസമയം സജീവപ്രവര്‍ത്തകയും കോണ്‍ഗ്രസ് അനുഭാവിയുമായ ചന്ദ്രമതിയെ തള്ളിപ്പറഞ്ഞ് പ്രതികളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിയു പരസ്യമായി രംഗത്തിറങ്ങി. യുണിയന്‍ മട്ടന്നൂര്‍ ഉപജില്ലാ കമ്മിറ്റിയാണ് അക്രമത്തിനിരയായ ചന്ദ്രമതിയെ തള്ളിപ്പറഞ്ഞത്. ഒപ്പം കേസില്‍ പ്രതികളായ അധ്യാപകരെ രക്ഷിക്കാന്‍ യൂണിയന്‍ പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു. സഹാധ്യാപകരില്‍നിന്നുണ്ടായ അക്രമം ചന്ദ്രമതി ആദ്യം യൂണിയന്‍ നേതാക്കളെയാണ് അറിയിച്ചത്.
--
സ്വാശ്രയനയത്തിന് ധാരണ; ഇന്നുമുതല്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച
Posted on: 05-Jul-2011 01:58 AM
തിരു: സാമൂഹ്യനീതിയും മെറിറ്റും ഉറപ്പാക്കി സ്വാശ്രയനയം നടപ്പാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തുമെന്ന് സര്‍വകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയശേഷം വിവരങ്ങള്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെയും മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി എംഎല്‍എയെയും അറിയിക്കും. അവരുമായി ചര്‍ച്ച നടത്തി മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈവര്‍ഷം നിലവിലുള്ള സ്ഥിതിയെങ്കിലും തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മാനേജ്മെന്റുകള്‍ അതില്‍നിന്നു പിറകോട്ടു പോയ സാഹചര്യത്തില്‍ ഇതെത്രത്തോളം ഫലപ്രദമാകുമെന്നാണ് നോക്കുന്നത്. സര്‍വകക്ഷിയോഗത്തിന്റെ വികാരവും കേരളത്തിന്റെ പൊതുവികാരവും എല്ലാവരും ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു. യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശങ്ങളെ നല്ല അര്‍ഥത്തില്‍ സ്വീകരിക്കുന്നു. സര്‍ക്കാരിനെ ചീത്തവിളിക്കാന്‍ പ്രതിപക്ഷം മനഃപൂര്‍വം ഇറങ്ങിയതാണെന്നു കരുതുന്നില്ലെന്ന് വിദ്യാര്‍ഥി സമരത്തെക്കുറിച്ചു പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന യുഡിഎഫിന്റെ പ്രഖ്യാപിത നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും കക്ഷിനേതാക്കളും യോഗത്തില്‍ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ ഈ നയം 2001-06 കാലയളവില്‍ ഒരിക്കല്‍ പോലും യുഡിഎഫ് നടപ്പാക്കിയില്ല. മാനേജ്മെന്റുകള്‍ പറ്റിച്ചെന്നാണ് അന്ന് ആന്റണിയും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യവര്‍ഷം എല്ലാ സ്വാശ്രയ കോളേജുകളും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസും മെറിറ്റും സംവരണവും പാലിച്ച് പ്രവേശനം നടത്തി. ഈ വിദ്യാര്‍ഥികള്‍ അഞ്ചു വര്‍ഷവും സര്‍ക്കാര്‍ ഫീസില്‍ പഠിച്ചു. പിന്നീട് എല്‍ഡിഎഫ് വിരുദ്ധ ശക്തികളുമായി ഒത്തുകളിച്ച് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഈ ധാരണയില്‍ നിന്നു പിന്മാറി. എങ്കിലും ഭൂരിപക്ഷം സ്വാശ്രയ മെഡിക്കല്‍ -എന്‍ജിനിയറിങ് കോളേജുകള്‍ സര്‍ക്കാരുമായി ധാരണ തുടരുകയും മെറിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്തി കുറഞ്ഞ ഫീസില്‍ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. ഈ സ്ഥിതി പുനഃസ്ഥാപിക്കുന്നതോടൊപ്പം രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നയം നടപ്പാക്കാന്‍ യുഡിഎഫ് തയ്യാറായാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതേസമയം, ഈ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയ വിദ്യാര്‍ഥികളുടെ തല തല്ലിപ്പൊളിച്ചതുള്‍പ്പെടെയുള്ള ക്രൂരമര്‍ദനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് താന്‍ നേരിട്ട് അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, പി കെ അബ്ദുറബ്ബ്, അടൂര്‍ പ്രകാശ്, കെ സി ജോസഫ് എന്നിവരും പ്രതിപക്ഷത്തെ പ്രതിനിധാനംചെയ്ത് എം എ ബേബി, സി ദിവാകരന്‍ , മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍ , എന്‍ കെ പ്രേമചന്ദ്രന്‍ , രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.




Sunday, July 3, 2011

സ്‌കൂള്‍ബസിന് അധ്യാപകരില്‍നിന്ന് 3000 രൂപവരെ പിരിവ്; നല്കാത്തവര്‍ക്കെതിരെ നടപടി

Posted on: 04 Jul 2011

കോഴിക്കോട്: സ്‌കൂള്‍ബസ് ഓടിക്കുന്നതിനും വാര്‍ഷിക അറ്റകുറ്റപ്പണിക്കുമായി എയ്ഡഡ് സ്‌കൂള്‍മാനേജര്‍മാര്‍ പ്രതിമാസം അധ്യാപകരില്‍നിന്ന് പിരിക്കുന്നത് 100 മുതല്‍ 3000 രൂപവരെ. തുക നല്‍കാന്‍ തയ്യാറാവാത്ത അധ്യാപകര്‍ക്കെതിരെ മറ്റുകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അച്ചടക്കനടപടി സ്വീകരിക്കുന്നതായി പരാതി.

  • ഡിവിഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ കുട്ടികളെ പ്രവേശിപ്പിച്ചതിന് വ്യാജരേഖ ഉണ്ടാക്കണമെന്ന് മിക്ക എയ്ഡഡ് മാനേജര്‍മാരും നിര്‍ബന്ധിക്കുന്നതായി പ്രധാനാധ്യാപകര്‍ പറയുന്നു. ഇത് അനുസരിക്കാന്‍ തയ്യാറാവാത്തവര്‍ക്കെതിരെ അപമര്യാദയായി പെരുമാറിയെന്നു കാണിച്ച് അച്ചടക്ക നടപടിയെടുക്കുന്നു.
  • സംസ്ഥാനത്ത് നിരവധി സ്‌കൂളുകളില്‍ വ്യാജ അഡ്മിഷന്‍ കാണിച്ചതായി വിദ്യാഭ്യാസ വകുപ്പിന്റെ സൂപ്പര്‍ചെക്ക് സെല്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജ അഡ്മിഷന്‍ നടത്തിയാല്‍ സൂപ്പര്‍ ചെക്ക്‌സെല്‍ പിടികൂടും. ഇതിന് കൂട്ടുനിന്നില്ലെങ്കില്‍ മാനേജര്‍മാരുടെ അച്ചടക്കനടപടി എന്ന അവസ്ഥയിലാണ് അധ്യാപകര്‍.
  • സ്‌കൂളുകളില്‍ ഡിവിഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ബസുകള്‍ ഓടിച്ച് കുട്ടികളെ ക്ലാസിലെ എത്തിക്കുന്നത്. തുടക്കത്തില്‍ പി.ടി.എ. കമ്മറ്റികള്‍ ചെറിയ തുകയാണ് അധ്യാപകരില്‍നിന്ന് പിരിച്ചിരുന്നത്. ഡീസല്‍വിലവര്‍ധനയും മറ്റു ചെലവുകളും കൂടുന്നതിനനുസരിച്ച് തുക കൂട്ടാന്‍ തുടങ്ങി. സര്‍വീസില്‍ പുതുതായി വന്നവര്‍ കൂടുതല്‍ തുകയും സീനിയര്‍മാര്‍ കുറച്ചുതുകയും നല്‍കിയാല്‍ മതി.
  • സ്‌കൂള്‍ അറ്റകുറ്റപ്പണിക്കും ഭീമമായ തുക സ്‌കൂള്‍ ജീവനക്കാരില്‍നിന്നും അധ്യാപകരില്‍നിന്നും പിരിച്ചെടുക്കുന്നു.
  • ഉച്ചക്കഞ്ഞിക്കനുവദിച്ച തുകയില്‍നിന്ന് നിശ്ചിതതുക കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് നല്‍കാന്‍ ആവശ്യപ്പെടുന്ന മാനേജ്മന്റെുകളുമുണ്ട്. ഇതിന് കൂട്ടുനില്‍ക്കാത്ത പ്രധാനാധ്യാപകരെ മറ്റുകാരണം പറഞ്ഞ് സസ്‌പെന്റെ് ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ഇങ്ങനെ മാനേജര്‍ ഇറക്കിയ സസ്‌പെന്‍ഷന്‍ നടപടി വിദ്യാഭ്യാസവകുപ്പ് റദ്ദാക്കിയപ്പോള്‍, വകുപ്പിന്റെ നടപടി കോടതിയില്‍ ചോദ്യംചെയ്ത് മാനേജര്‍ നടപടി നീട്ടിക്കൊണ്ടുപോവുന്നതായാണ് ആക്ഷേപം. അധ്യാപകര്‍ സഹകരിച്ചില്ലെങ്കില്‍ സ്‌കൂള്‍ നടത്തിക്കൊണ്ടുപോവാനാവില്ലെന്നാണ് മാനേജര്‍മാരുടെ നലപാട്. അതേസമയം ലക്ഷങ്ങള്‍ കോഴനല്‍കി ജോലിയില്‍ പ്രവേശിക്കുന്ന അധ്യാപകര്‍ തുടര്‍ന്ന് ശമ്പളത്തില്‍നിന്ന് പ്രതിമാസം ആയിരങ്ങള്‍ നല്‍കേണ്ടിവരുന്നത് ക്രൂരതയാണെന്ന് അധ്യാപകസംഘടനകളും പറയുന്നു.
മാതൃഭൂമി

പകുതി സീറ്റില്‍ സാമൂഹികനീതിയും പകുതി സീറ്റില്‍ അഴിമതിയും ശരിയാകുമോയെന്ന് പരിഷത്ത്‌


തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ പകുതി സീറ്റില്‍ സാമൂഹ്യനീതിയും പകുതി സീറ്റില്‍ അഴിമതിയും എന്ന സ്ഥിതിവിശേഷം ചെറുക്കണമെന്ന് ഡോ. ആര്‍.വി.ജി. മേനോന്‍ അഭിപ്രായപ്പെട്ടു. 'സ്വാശ്രയ വിദ്യാഭ്യാസം: അഴിയാക്കുരുക്കുകള്‍' എന്ന വിഷയത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതാധികാര സമിതികളെ നോക്കുകുത്തിയാക്കിയും മിനിമം യോഗ്യത ഇല്ലാത്തവര്‍ക്കുപോലും പ്രവേശനം നല്‍കിയും ഈ മേഖല നിലവാരത്തകര്‍ച്ചയുടെ പാതയിലാണ് -അദ്ദേഹം പറഞ്ഞു.ഡോ. എസ്.എസ്. സന്തോഷ്, ഡോ. കെ.എന്‍. ഗണേഷ്, ഡോ. സി. സുന്ദരേശന്‍, പി. ബിജു എന്നിവര്‍ സംസാരിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. ജനറല്‍സെക്രട്ടറി ടി.പി. ശ്രീശങ്കര്‍ സ്വാഗതവും ജില്ലാസെക്രട്ടറി ജി. സുരേഷ് നന്ദിയും പറഞ്ഞു.

മലയാളം ഒന്നാംഭാഷ; ഉത്തരവ് നടപ്പാക്കാന്‍ പ്രയാസങ്ങളേറെ 03 Jul 2011
കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ പ്രയാസങ്ങളേറെ.

ആവശ്യമായ പിരിയഡുകളും തസ്തികകളും അനുവദിക്കാതെയാണ് മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒന്നാം ഭാഷയാകുന്നതോടെ മലയാളത്തിന് ആഴ്ചയില്‍ ഏഴു പിരിയഡ് മാറ്റിവെക്കണം. ഒന്നാംഭാഷയ്ക്ക് നിലവില്‍ ആഴ്ചയില്‍ നാലുപിരിയഡും അതിന്റെരണ്ടാം പേപ്പറിന് രണ്ടുപിരിയഡുമാണ് ഉള്ളത്. ഒന്നാം ഭാഷകളായ ഉറുദു, അറബി തുടങ്ങിയവയ്ക്കും നാലു പിരിയഡ് കിട്ടുന്നുണ്ട്. രണ്ടാംപേപ്പറിന് ഒരു പിരിയഡ് കൂട്ടാനാണ് സമയംകണ്ടെത്തേണ്ടിയിരുന്നത്. ക്ലാസ് സമയങ്ങളുടെ ഇടവേളകളിലോ അവധിദിവസങ്ങളിലോ ഈ അധിക പിരിയഡ് കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് പ്രായോഗികമല്ലെന്ന് അധ്യാപകര്‍ പറയുന്നു.

അറബി, ഉറുദു, സംസ്‌കൃതം എന്നിവയുടെ ഒരു പിരിയഡ് മലയാളത്തിനുമാറ്റിവെക്കാമെന്നായിരുന്നു മുന്‍ സര്‍ക്കാറിന്റെ കാലത്തുനടന്ന ആദ്യത്തെ ആലോചന. പിന്നീട് ഇതു സംബന്ധിച്ച് പഠനം നടത്തിയ എസ്.സി.ഇ.ആര്‍.ടി., ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഐ.ടി.യുടെ ഒരു പിരിയഡ് മലയാളത്തിനുമാറ്റിവെക്കാന്‍ ശുപാര്‍ശ നല്‍കി. യു.പി.ക്ലാസുകളില്‍ ഓരോ പിരിയഡില്‍നിന്നും അഞ്ചുമിനിറ്റു വീതമെടുത്ത് ഒരു പിരിയഡു കണ്ടെത്താനായിരുന്നു നിര്‍ദേശം. ഇതോടെ മലയാളത്തിന് ഏഴു പിരിയഡാവുമായിരുന്നു. ഇക്കാര്യത്തില്‍ തത്ത്വത്തില്‍ ധാരണയായതുമാണ്.

എന്നാല്‍, യു.ഡി.എഫ്.സര്‍ക്കാര്‍ അധികാരമേറ്റതോടെ ഒന്നാംഭാഷാ തീരുമാനം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പല കോണുകളില്‍ നിന്നും ആക്ഷേപമുയരാന്‍ തുടങ്ങി. ഐ.ടി.പിരിയഡ് കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഐ.ടി. അറ്റ് സ്‌കൂളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രംഗത്തുവന്നു. ഒന്നാം ഭാഷാ തീരുമാനം അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ശക്തിപ്പെടുന്നതിനിടെയാണ് ധൃതിപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നൂറു ദിവസത്തെ പ്രധാന ഭരണനേട്ടമായി സര്‍ക്കാര്‍ ഇത് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. നടപ്പില്‍വരുത്താനാവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെ ഉത്തരവിറക്കിയത് മലയാളഭാഷയെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് മലയാളം ഐക്യവേദിയെപ്പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ആരോപിക്കുന്നു.

നിലവില്‍ ഒരു മലയാളം അധ്യാപകന്‍ ആഴ്ചയില്‍24-28 പിരിയഡുകള്‍ ക്ലാസെടുക്കുന്നുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ പുതിയ ഉത്തരവു പ്രകാരമുള്ള അധികസമയം കണ്ടെത്തുക ഇവര്‍ക്ക് അധികഭാരമാവും. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കാനായിരുന്നു മുന്‍സര്‍ക്കാറിന്റെ കാലത്ത് ആര്‍.വി.ജി. മേനോന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ഓറിയന്റല്‍ സ്‌കൂളുകളിലും മലയാളം ഒന്നാം ഭാഷയാക്കാനും ശുപാര്‍ശയുണ്ടായിരുന്നു.

സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ.സ്‌കൂളുകളിലും ഓറിയന്റല്‍ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കണമെങ്കില്‍ അധ്യാപക തസ്തികകള്‍ പുതുതായി സൃഷ്ടിക്കേണ്ടിവരും. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ധൃതിപ്പെട്ട് ഒന്നാം ഭാഷയാക്കിയുള്ള ഉത്തരവിറക്കിയത്. ഫലത്തില്‍ മാതൃഭാഷ നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള ബാധ്യത മലയാളം അധ്യാപകന്‍േറതുമാത്രമാവുന്ന സാഹചര്യമാണ് ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്.
മാതൃഭൂമി.

കക്കാട്ട് ഗവ. സ്‌കൂളില്‍ 'ഇമ്മിണി ബല്യ ഓര്‍മകള്‍'

Posted on: 03 Jul 2011



നീലേശ്വരം: കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം സാഹിത്യവേദി വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ പുതുക്കുന്നു. അനശ്വര കൃതികള്‍ മലയാളത്തിന് സമ്മാനിച്ച ബഷീറിന്റെ 18-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് 'ഇമ്മിണി ബല്യ ഓര്‍മകള്‍ക്ക്' സ്മൃതി ഒരുക്കുന്നത്. ജൂലായ് 4, 5, 6 തീയതികളില്‍ അനുസ്മരണ പ്രഭാഷണം, ഫോട്ടോ പ്രദര്‍ശനം, ബഷീര്‍ കൃതികളുടെ വായനാനുഭവം, സിനിമാ പ്രദര്‍ശനം എന്നിവയും നടത്തും. തിങ്കളാഴ്ച രാവിലെ പത്തിന് 'ചില ബഷീറിയന്‍ കാഴ്ചകള്‍' ഫോട്ടോ പ്രദര്‍ശനം ചിത്രകാരന്‍ ശ്യാമ ശശി ഉദ്ഘാടനം ചെയ്യും. ബഷീറിന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിത രംഗങ്ങള്‍ അനാവരണം ചെയ്യുന്ന നൂറിലേറെ ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും. രണ്ട് ദിവസങ്ങളിലായി എല്‍.പി., യു.പി., ഹൈസ്‌കൂള്‍, എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാന്‍ സൗകര്യം ഉണ്ടായിരിക്കും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.വി.മനോഹരന്റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പഠന ഗ്രന്ഥങ്ങളായ ബാല്യകാലസഖി, പ്രേമലേഖനം, പാത്തുമ്മയുടെ ആട്, മതിലുകള്‍, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്നീ നോവലുകളുടെ വായനാനുഭവം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കും. സമാപന ദിവസമായ ബുധനാഴ്ച രാവിലെ മുതല്‍ ബഷീര്‍ ദ മേന്‍, മഹാത്മാ അങ്ങയോട്, മരു മനുഷ്യന്‍, തങ്കം എന്നീ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

കക്കാട്ട് ഗവ. സ്‌കൂളില്‍ 'ഇമ്മിണി ബല്യ ഓര്‍മകള്‍'

നീലേശ്വരം: കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം സാഹിത്യവേദി വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ പുതുക്കുന്നു. അനശ്വര കൃതികള്‍ മലയാളത്തിന് സമ്മാനിച്ച ബഷീറിന്റെ 18-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് 'ഇമ്മിണി ബല്യ ഓര്‍മകള്‍ക്ക്' സ്മൃതി ഒരുക്കുന്നത്.
ജൂലായ് 4, 5, 6 തീയതികളില്‍ അനുസ്മരണ പ്രഭാഷണം, ഫോട്ടോ പ്രദര്‍ശനം, ബഷീര്‍ കൃതികളുടെ വായനാനുഭവം, സിനിമാ പ്രദര്‍ശനം എന്നിവയും നടത്തും. തിങ്കളാഴ്ച രാവിലെ പത്തിന് 'ചില ബഷീറിയന്‍ കാഴ്ചകള്‍' ഫോട്ടോ പ്രദര്‍ശനം ചിത്രകാരന്‍ ശ്യാമ ശശി ഉദ്ഘാടനം ചെയ്യും. ബഷീറിന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിത രംഗങ്ങള്‍ അനാവരണം ചെയ്യുന്ന നൂറിലേറെ ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും. രണ്ട് ദിവസങ്ങളിലായി എല്‍.പി., യു.പി., ഹൈസ്‌കൂള്‍, എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാന്‍ സൗകര്യം ഉണ്ടായിരിക്കും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.വി.മനോഹരന്റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പഠന ഗ്രന്ഥങ്ങളായ ബാല്യകാലസഖി, പ്രേമലേഖനം, പാത്തുമ്മയുടെ ആട്, മതിലുകള്‍, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്നീ നോവലുകളുടെ വായനാനുഭവം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കും. സമാപന ദിവസമായ ബുധനാഴ്ച രാവിലെ മുതല്‍ ബഷീര്‍ ദ മേന്‍, മഹാത്മാ അങ്ങയോട്, മരു മനുഷ്യന്‍, തങ്കം എന്നീ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

വിദ്യാലയങ്ങളിലെ കണക്കെടുപ്പ്: ഒരുക്കങ്ങള്‍ തുടങ്ങി

വടക്കേക്കാട്: പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ഏകദിന കണക്കെടുപ്പിനുള്ള സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി പൂര്‍ത്തിയായി. വിദ്യാര്‍ഥികളുടെ കണക്കെടുപ്പിലെ അപാകം പരിഹരിക്കുന്നതിന് ഈ അധ്യയനവര്‍ഷം നടപ്പിലാക്കാനുദ്ദേശിച്ചിരുന്ന കുട്ടികളുടെ വിരലടയാളം ശേഖരിക്കുന്ന പദ്ധതി ഒഴിവാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അധികാരികള്‍ പറഞ്ഞു. ആറാമത്തെ പ്രവൃത്തിദിവസമായിരുന്ന ജൂണ്‍ 7ന് ഹെഡ്മാസ്റ്റര്‍മാര്‍ ബന്ധപ്പെട്ട എ.ഇ.ഒ., ഡി.ഇ.ഒ., എന്നിവര്‍ക്ക് നല്‍കിയ വിദ്യാര്‍ഥികളുടെ എണ്ണമാണ് പരിശോധനയില്‍ തിട്ടപ്പെടുത്തുക. ജൂലായില്‍ തന്നെ പരിശോധന നടത്താനാണ് നിര്‍ദേശം.

ഏകദിന പരിശോധനയില്‍ തിട്ടപ്പെടുത്തുന്ന കുട്ടികളുടെ എണ്ണമനുസരിച്ചാണ് ഈ അധ്യയനവര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്‍ ഉത്തരവ് നല്‍കുക.

Friday, July 1, 2011

ന്യൂനപക്ഷസ്ഥാപനങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് അതീതമല്ല-കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

on: 02 Jul 2011
കോട്ടയം:ന്യൂനപക്ഷങ്ങളും അവരുടെ സ്ഥാപനങ്ങളും സാമൂഹിക നിയന്ത്രണങ്ങള്‍ക്കും പരിശോധനകള്‍ക്കും അതീതമല്ലെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രോപ്പോലീത്ത. ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷന്റെ നടപടികള്‍ സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷം മാത്രമല്ല ക്രമസമാധാനനിലയും തകര്‍ക്കുകയാണ്. ദൈവനീതിയും സ്‌നേഹവും ഉയര്‍ത്തിപ്പിടിക്കേണ്ട സഭാസ്ഥാപനങ്ങള്‍ പൊതുനിയമങ്ങളും സാമൂഹിക നിയന്ത്രണങ്ങളും നിരാകരിക്കുന്നതില്‍ ന്യായീകരണമില്ല. വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കള്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല മുഴുവന്‍ സമൂഹവുമാണ്. വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ചെലവും വിദ്യാര്‍ഥികള്‍തന്നെ വഹിക്കണമെന്ന ചിന്ത സാമൂഹികനീതിക്കും പ്രതിബദ്ധതയ്ക്കും ചേര്‍ന്നതല്ല. സ്വാശ്രയമെന്നാല്‍ വിദ്യാര്‍ഥികളെ കടക്കാരാക്കുകയെന്നല്ലെന്നും മാര്‍ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പ്രസ്താവനയില്‍ പറഞ്ഞു.
--

സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് സംഘടനയും

Posted on: 02 Jul 2011



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ പ്രതിഷേധവും അരങ്ങേറി. കേരള പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ നടത്തിയ ധര്‍ണ പാലോട് രവി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ വിദ്യാലയങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള നീക്കം പിന്‍വലിക്കുക, പൊതുവിദ്യാഭ്യാസസംരക്ഷണം ഉറപ്പുവരുത്തുക, ദേശീയപാഠ്യപദ്ധതി നടപ്പാക്കുക, അധ്യാപകര്‍ക്ക് ജോലി സ്ഥിരത നല്‍കുക, ശമ്പളപരിഷ്‌കരണത്തിലെ അപാകങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.

സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദന്‍, സെക്രട്ടറി എ.കെ.അബ്ദുള്‍സമദ്, ട്രഷറര്‍ സി.വിനോദ് കുമാര്‍, കമ്പറ നാരായണ്‍, സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍, സംയുക്ത സമരസമിതി കണ്‍വീനര്‍ എ.കെ സൈനുദ്ദീന്‍, സി.പ്രദീപ്, ജോര്‍ജ് കുളത്തൂര്‍, എം.സി പോളച്ചന്‍, പി.കെ. മുരളി, ജോസ് അമ്പലക്കര, അനില്‍വട്ടപ്പാറ, നെയ്യാറ്റിന്‍കര പ്രിന്‍സ്, പൂന്തുറ രാജു, ടി.കെ. വേണുഗോപാല്‍, രാജന്‍ വി.പൊഴിയൂര്‍, ജെ.ബിജുമോന്‍ എന്നിവര്‍ സംസാരിച്ചു
--


കേട്ടെഴുത്ത് തെറ്റിച്ചതിന് യു.കെ.ജി. വിദ്യാര്‍ഥിയെ മര്‍ദിച്ചു

Posted on: 02 Jul 2011

കാഞ്ഞങ്ങാട്: അധ്യാപികയുടെ മര്‍ദനമേറ്റ യു.കെ.ജി. വിദ്യാര്‍ഥിയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കുഴി വടക്കേമുറി ജോസഫിന്റെ മകന്‍ ജോബി(4)നാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ എ ണ്ണപ്പാറ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ലീനക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ക്ലാസ് മുറിയില്‍ കേട്ടെഴുത്ത് തെറ്റിച്ചതിനാണ് കുട്ടിയെ മര്‍ദിച്ചതെന്ന് രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അധ്യാപികയെ സ്‌കൂള്‍ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തു.
--

ഇംഗ്ലീഷ് സ്‌കൂള്‍ ഉദ്ഘാടനംചെയ്തു

Posted on: 02 Jul 2011


വണ്ടൂര്‍: ചെറുകോട് എടപ്പുലം എ.എം.എല്‍.പി സ്‌കൂളിലെ ഇംഗ്ലീഷ്‌സ്‌കൂള്‍ ഉദ്ഘാടനവും എല്‍.സി.ഡി പ്രൊജക്ടര്‍ പ്രവര്‍ത്തന ഉദ്ഘാടനവും ടൂറിസം പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. ശങ്കരന്‍ നമ്പൂതിരി അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌മെമ്പര്‍ മുജീബ്, കെ.കെ. വിജയരാജന്‍, സി.പി. ഉണ്ണിചാത്തന്‍, കെ. കൃഷ്ണജ്യോതി, സി.ടി. മാനു, വണ്ടൂര്‍ എ.ഇ.ഒ കെ.വി. കൃഷ്ണനുണ്ണി, ബി.പി.ഒ മാത്യു പി.തോമസ്, പി. ഫൈസല്‍, ഷേര്‍ളി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
--

വിദ്യാലയത്തില്‍ വിളക്കുമാടമായി വായനപ്പുര

Posted on: 02 Jul 2011


പത്തപ്പിരിയം: 'നല്ലവായന ഹൃദയത്തിന്റെ വളരുന്ന പൂന്തോപ്പാണ്'- പത്തപ്പിരിയം ജി.എം.എല്‍.പി. സ്‌കൂളിലെ വായനമുറിയിലെ വാചകമാണിത്. നല്ലവായനയ്ക്ക് സ്‌കൂളില്‍ ഒരു കൊച്ചുപുരയും ഉയര്‍ന്നു കഴിഞ്ഞു. മനോഹരമാണീ വായനപ്പുര. കവുങ്ങ്, പനയോല, മുള എന്നിവ ഉപയോഗിച്ച് അധ്യാപക രക്ഷാകര്‍ത്തൃസമിതിയാണ് വായനപ്പുരയൊരുക്കിയത്. ബാലമാസികകള്‍, പത്രങ്ങള്‍, പൊതുവിജ്ഞാനം ഉള്‍ക്കൊള്ളുന്ന ചാര്‍ട്ടുകള്‍, പത്രശേഖരങ്ങള്‍ തുടങ്ങിയവ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ തയ്യാറാക്കി പുറത്തിറക്കുന്ന മാസികകളും ലേഖനങ്ങളുമൊക്കെ വായിക്കാന്‍ രക്ഷിതാക്കള്‍ക്കും വായനപ്പുരയില്‍ ഇടമുണ്ട്. സ്‌കൂള്‍ വളപ്പിലെ വഴിയരികില്‍തന്നെയാണ് വഴിവിളക്കായി കൊച്ചുപുരയുള്ളത്. വായനപ്പുരയുടെ ഉദ്ഘാടനം സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ നിര്‍വഹിച്ചു
---
സ്വാശ്രയ മെഡിക്കല്‍ പിജി സര്‍ക്കാര്‍ഫീസ് അംഗീകരിക്കില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
Posted on: 02-Jul-2011 02:37 AM

കൊച്ചി/തിരു: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി കോഴ്സിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അംഗീകരിക്കില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ . കൗണ്‍സിലിനുകീഴിലെ നാല് കോളേജിനും മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച സര്‍ക്കാര്‍ഫീസ് സ്വീകാര്യമല്ലെന്ന് കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്‍ വക്താവ് ജോര്‍ജ് പോള്‍ പറഞ്ഞു. പിജിക്ക് നാലുലക്ഷംമുതല്‍ 16 ലക്ഷം രൂപവരെയാണ് മാനേജ്മെന്റ് നിശ്ചയിച്ച വാര്‍ഷികഫീസ്. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ പിജി കോഴ്സ് നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. സര്‍ക്കാര്‍ഫീസിനെതിരെ അടുത്തയാഴ്ച കോടതിയെ സമീപിക്കും.

സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളില്‍നിന്ന് ഇപ്പോള്‍ മുഹമ്മദ് കമ്മിറ്റി പറഞ്ഞ ഫീസ് മാത്രമേ വാങ്ങിയിട്ടുള്ളൂ. എന്നാല്‍ , കോടതിവിധിക്ക് അനുസരിച്ച് അധികഫീസ് നല്‍കുമെന്ന ഉറപ്പ് വിദ്യാര്‍ഥികളില്‍നിന്ന് എഴുതിവാങ്ങിയിട്ടുണ്ടെന്നും ജോര്‍ജ് പോള്‍ പറഞ്ഞു. മെഡിക്കല്‍ പിജി ക്ലിനിക്കല്‍ വിഭാഗത്തില്‍ അഞ്ചുലക്ഷം രൂപയും നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ രണ്ടുലക്ഷം രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. ഡിപ്ലോമയ്ക്ക് ക്ലിനിക്കല്‍ വിഭാഗത്തില്‍ 3,75,000 രൂപയും നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 1,25,000 രൂപയുമാണ് ഫീസ്. മറ്റു ചില മാനേജ്മെന്റുകളും സര്‍ക്കാര്‍ഫീസില്‍ തൃപ്തരല്ല. ഒരുകോടി രൂപവരെ കച്ചവടമുറപ്പിച്ചാണ് മിക്ക സ്വകാര്യ മാനേജ്മെന്റും സര്‍ക്കാര്‍ ക്വോട്ട നിഷേധിച്ച് പിജി സീറ്റില്‍ പ്രവേശനം നല്‍കിയത്. അതുകൊണ്ടുതന്നെ നേരത്തെ പ്രവേശനം നല്‍കിയവരെ ഒഴിവാക്കില്ലെന്ന് മാനേജ്മെന്റുകള്‍ പറയുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുവദിച്ച സീറ്റില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ എടുക്കാനാകില്ല. ഈ സാഹചര്യത്തില്‍ ഒരു സീറ്റില്‍ രണ്ടുപേരെ പ്രവേശിപ്പിച്ചത് പ്രശ്നം സങ്കീര്‍ണമാക്കും.

മെറിറ്റ് ക്വോട്ടയില്‍ മാനേജ്മെന്റുകള്‍ തിരുകിക്കയറ്റിയ വിദ്യാര്‍ഥികളെക്കൊണ്ട് കേസ് ഫയല്‍ ചെയ്യിപ്പിച്ച് പ്രതിസന്ധി രൂക്ഷമാക്കാനാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ശ്രമിക്കുന്നത്. അതിനിടെ, വ്യാഴാഴ്ച സുപ്രീംകോടതി വിധി വന്നശേഷം തുടങ്ങിയ പിജി അലോട്ട്മെന്റ് വെള്ളിയാഴ്ച രാവിലെ പൂര്‍ത്തിയായി. നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 18 സീറ്റിലും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 13 സീറ്റിലും ആരും പ്രവേശനം തേടിയില്ല. ഈ സീറ്റുകള്‍ ഈവര്‍ഷം ഒഴിഞ്ഞുകിടക്കും. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും എട്ട് സ്വകാര്യ സ്വാശ്രയ കോളേജിലും പരിയാരം മെഡിക്കല്‍ കോളേജിലുമാണ് പിജി കോഴ്സുള്ളത്. കാരക്കോണം സിഎസ്ഐ കോളേജില്‍ പിജി കോഴ്സിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം കിട്ടാത്തതിനാല്‍ അലോട്ട്മെന്റ് നടന്നില്ല. ഇവിടെ മെറിറ്റ് സീറ്റില്‍ ഉള്‍പ്പെടെ മാനേജ്മെന്റ് പ്രവേശനം നടത്തിയിരുന്നു. ഈ പ്രവേശനം അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍ ക്വോട്ടയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാന്‍ അനുവദിക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും പറഞ്ഞു. സര്‍ക്കാര്‍ ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെയെങ്കില്‍ മാനേജ്മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടിവരും.

--

അധ്യയനം ഒരുമാസം പിന്നിട്ടു സ്കൂളില്‍ പാഠപുസ്തകം എത്തിയില്ല
Posted on: 01-Jul-2011 11:39 PM
കാസര്‍കോട്: സ്കൂള്‍ തുറന്ന് ഒരുമാസം പിന്നിട്ടിട്ടും ജില്ലയില്‍ പാഠപുസ്തക വിതരണം എങ്ങുമെത്തിയില്ല. മുന്‍ വര്‍ഷങ്ങളില്‍ മെയ് രണ്ടാമത്തെ ആഴ്ചയില്‍ പാഠപുസ്തകങ്ങള്‍ സ്കൂളുകളിലെത്തിയിരുന്നു. കൃത്യമായ മേല്‍നോട്ടം വഹിക്കാന്‍ ആളില്ലാത്തതിനാല്‍ ഇത്തവണ പാഠപുസ്തക വിതരണം പാടെ തകിടം മറിഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ എല്ലാ ജില്ലയിലും ഡിഡിഇയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാന ഭരണം മാറിയതിനൊപ്പം വിദ്യാഭ്യാസ മേഖലയാകെ അവതാളത്തിലായി. രണ്ടാഴ്ച മുമ്പുവരെ ജില്ലയില്‍ ഡിഇഒ, എഇഒ തസ്തികകളില്‍ ആളില്ലാത്ത അവസ്ഥയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലയിലെ തലവനായ ഡിഡിഇയെ നിയമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ചുമതലയേറ്റിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ ഡിഡിഇയുടെ നേതൃത്വത്തില്‍ ഡിഇഒമാര്‍ , എഇഒമാര്‍ , ബിപിഒമാര്‍ , അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെയുള്ള മോണിറ്ററിങ് കമ്മിറ്റിയുടെ ശ്രമഫലമായി കുറ്റമറ്റ രീതിയില്‍ പുസ്തക വിതരണം നടത്തിയിരുന്നു. ഇത്തവണ സ്കൂള്‍ തുറന്ന് ഒരുമാസം കഴിഞ്ഞിട്ടും പുസ്തക വിതരണം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞില്ല. പുസ്തക വിതരണം നടക്കാത്തതിനാല്‍ കെഎസ്ടിഎ, എസ്എഫ്ഐ തുടങ്ങി അധ്യാപക- വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു. സമരം ശക്തമായതോടെ കുറച്ച് പുസ്തകങ്ങളെത്തിക്കാന്‍ അധികൃതര്‍ തയ്യാറായി. പാഠപുസ്തകങ്ങളുടെ കനം കുട്ടികള്‍ക്ക് എടുത്താല്‍ പൊങ്ങാത്ത വിധത്തിലായതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുസ്തകങ്ങള്‍ രണ്ട് ഭാഗങ്ങളിലാക്കിയിരുന്നു. ഈ പുസ്തകങ്ങള്‍ മുഴുവന്‍ കുട്ടികള്‍ക്കും കൃത്യസമയത്ത് ലഭിക്കാന്‍ പ്രത്യേക ശ്രദ്ധയും നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പും പുതിയ മന്ത്രിസഭയുടെ അധികാരമേല്‍ക്കലും കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കരുതെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ മുഴുവന്‍ പുസ്തകങ്ങളുടെയും അച്ചടി ഏപ്രിലില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ പുസ്തകങ്ങള്‍ സ്കൂളിലെത്തിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ യുഡിഎഫ് സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ മുന്‍കൈയെടുത്തില്ല. കേരള പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിക്കാണ് ഇത്തവണ വിതരണ ചുമതല നല്‍കിയത്. ഏതാനും പുസ്തകങ്ങള്‍ ജില്ലയിലെത്തിയെങ്കിലും ഇതില്‍ ഭൂരിഭാഗവും രണ്ടാം ഭാഗത്തിലുള്ളതായിരുന്നു. ആദ്യഭാഗം പഠപ്പിക്കേണ്ട സമയത്ത് രണ്ടാംഭാഗം പുസ്തകവുമായി വിഷമ വൃത്തത്തിലായിരിക്കുകയാണ് അധ്യാപകര്‍ . ചില അധ്യാപകര്‍ ഇന്റര്‍നെറ്റില്‍നിന്ന് പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്താണ് പഠിപ്പിക്കുന്നത്. എല്‍പി, യുപി വിഭാഗങ്ങളിലെ പുസ്തകങ്ങളാണ് ഇത്തവണ കിട്ടാത്തതില്‍ ഭൂരിഭാഗവും. രണ്ടാംതരം അറബിക്, നാലാംതരം കണക്ക്, അറബിക്, ബേസിക് സയന്‍സ് (കന്നട), കന്നട (ലാംഗ്വേജ്), അഞ്ചാംതരം മലയാളം, ഇംഗ്ലീഷ് മീഡിയം കണക്ക്, ബേസിക് സയന്‍സ്, ആറാംതരം ഹിന്ദി, ഏഴാംതരം സാമൂഹ്യശാസ്ത്രം (കന്നട), എട്ടാംതരം സാമൂഹ്യശാസ്ത്രം (കന്നട), ബേസിക് സയന്‍സ് (ഇംഗ്ലീഷ് മീഡിയം), ഹിന്ദി, മലയാളം (എടി), അറബിക്, ഒമ്പതാംതരം മലയാളം (ബിടി), പത്താംതരം സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) പുസ്തകങ്ങള്‍ക്കൊപ്പം മിക്ക ക്ലാസ്സുകളിലേയും ഐടി പുസ്തങ്ങളും ഇതുവരെ വിതരണം ചെയ്തിട്ടില്ല.

--