Saturday, April 14, 2012

വിഎച്ച്എസ്ഇ: വേണ്ടത് ഉദ്ഗ്രഥനം

ആര്‍ വി ജി മേനോന്‍





10-Apr-2012 
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സമ്പ്രദായം ഇന്ന് നിലവിലുള്ള രീതിയില്‍ തുടരാന്‍ കഴിയില്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ വഴിയില്ല. വിഎച്ച്എസ്ഇയുടെ പേരിലുള്ള കേന്ദ്രസഹായം ലഭ്യമാക്കാന്‍ അങ്ങനെ ഒരു സമ്പ്രദായം നിലനിര്‍ത്തുകയും അതിന്റെ ഓജസ്സ് കെടുത്തുംവിധം പിന്‍വാതിലിലൂടെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള കുറുക്കുവഴി ആക്കി മാറ്റുകയുമാണ് ചെയ്തിരിക്കുന്നത്. വിഎച്ച്എസ്ഇ കഴിഞ്ഞ് അവര്‍ പഠിച്ച വൊക്കേഷണല്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ വിരളം. മിക്കവരും മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് മടങ്ങുന്നു. അപ്പോള്‍ മാറ്റം ആവശ്യമാണ്. പക്ഷേ, എങ്ങനെയുള്ള മാറ്റം? വൊക്കേഷണല്‍ വിദ്യാഭ്യാസത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ആദ്യം ഉള്‍ക്കൊള്ളേണ്ട കാര്യം പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതില്‍ നാം ഏതാണ്ട് വിജയിച്ചിരിക്കുന്നു എന്നതാണ്. ഏവര്‍ക്കും വിദ്യാഭ്യാസമെന്ന എസ്എസ്എയുടെ മുദ്രാവാക്യവും ഇതുതന്നെയാണല്ലോ. എന്താണിതിന്റെ പൊരുള്‍? കുറച്ചുനാള്‍കൂടി കഴിഞ്ഞാല്‍ സമൂഹത്തിലെ ഏതു തൊഴില്‍ ചെയ്യുന്നവരും പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചവര്‍ ആയിരിക്കും. അതായത്, സമൂഹത്തിലെ വെള്ളംകോരികളും വിറകുവെട്ടികളുംവരെ പന്ത്രണ്ടുവര്‍ഷം പഠിച്ചവര്‍! എന്തൊരു വേസ്റ്റ്!&ൃറൂൗീ;എന്നായിരിക്കും ചിലരുടെ പ്രതികരണം. പക്ഷേ, അത് വിദ്യാഭ്യാസത്തിന്റെ ധര്‍മത്തെപ്പറ്റി തെറ്റായ ധാരണ വച്ചുപുലര്‍ത്തുന്നതിന്റെ ഫലമാണ്. വിദ്യാഭ്യാസം, കായിക അധ്വാനം ആവശ്യമായ തൊഴിലുകളില്‍നിന്ന് രക്ഷപ്പെടാനുള്ള വിദ്യയല്ല. ഈ തൊഴിലുകള്‍ സമൂഹത്തിന് ആവശ്യമായ കാലത്തോളം ആരെങ്കിലും ഇവ ചെയ്തേ മതിയാകൂ. വിദ്യാഭ്യാസം സിദ്ധിച്ചവര്‍ ഈ വക തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോള്‍ തൊഴിലിന്റെ സ്വഭാവം മാറും. അതില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കപ്പെടും. യന്ത്രങ്ങളുടെ ഉപയോഗം വര്‍ധിക്കും. ഉല്‍പ്പാദനക്ഷമത ഉയരും. തൊഴിലാളികളുടെ ജീവിതനിലവാരവും അവരോടുള്ള സമൂഹത്തിന്റെ മനോഭാവവും മാറും. തോട്ടിപ്പണി സാനിറ്റേഷന്‍ ആയപ്പോഴും അലക്കുകാര്‍ ഡ്രൈക്ലീനേഴ്സ് ആയപ്പോഴും ഇത് നാം കണ്ടു. റോഡുപണിയില്‍ യന്ത്രങ്ങള്‍ കൂടുമ്പോഴും പാടത്തെ പണി യന്ത്രവല്‍കൃതം ആകുമ്പോഴും നാം ഇത് കാണുന്നു. ഈ പ്രവണത ഇനിയും വര്‍ധിക്കും. അതായിരിക്കും, ആയിരിക്കണം സാര്‍വത്രിക സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഫലപ്രാപ്തിയും. പക്ഷേ, അത് സാധ്യമാക്കണമെങ്കില്‍ സ്കൂള്‍ വിദ്യാഭ്യാസം പാടേ മാറേണ്ടതുണ്ട്. സ്കൂളിനെ കോളേജിലേക്കുള്ള തയ്യാറെടുപ്പായി കാണുന്ന പഴയരീതി മാറണം. അത് ഒരു ചെറിയ ന്യൂനപക്ഷത്തിനുമാത്രമേ ബാധകമാകുന്നുള്ളൂ. ബഹുഭൂരിപക്ഷവും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാല്‍ (പുതിയ രീതിയില്‍ അപ്പോള്‍ പതിനെട്ടു വയസ്സ് ആകുമല്ലോ) എന്തെങ്കിലും തൊഴില്‍ചെയ്തു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആയിരിക്കും. പക്ഷേ, അതിനുള്ള ഒരു തയ്യാറെടുപ്പും അവര്‍ക്ക് സ്കൂളില്‍ കിട്ടുന്നില്ല. അത് കിട്ടണം. എങ്കില്‍ മാത്രമേ സ്കൂള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളത് ആവുകയുള്ളൂ. ഇപ്പോഴത് ഭാവിയില്‍ കോളേജില്‍ പോകാനുള്ളവര്‍ക്കു വേണ്ടിയുള്ളതാണ്. അവര്‍ക്കു വേണ്ടിയാണ് നാം എന്‍സിഇആര്‍ടി സിലബസ് അനുസരിച്ചുള്ള കണക്കും സയന്‍സും ഒക്കെ എല്ലാവരെയും പഠിപ്പിക്കുന്നത്, ഇതൊന്നും മിക്കവരും ജീവിതത്തില്‍ ഉപയോഗിക്കാന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെ എന്തിനാണ് ഇതെല്ലാം അവരുടെ തലയില്‍ അടിച്ചുകയറ്റി വിഷമിപ്പിച്ചു ഒരുപാട് പേരെ തോല്‍പ്പിച്ചു മണ്ടന്മാരെന്നു മുദ്രകുത്തുന്നത്? കുറേപ്പേരെ മിടുക്കന്മാര്‍ എന്ന് തെളിയിക്കാനോ? ഈ ദ്രോഹം അവസാനിപ്പിക്കണം. പകരം, ജീവിക്കാന്‍ ആവശ്യമായ കണക്കും സയന്‍സും, നല്ല പൗരന്മാരാകാന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ചരിത്രവും ഭൂമിശാസ്ത്രവും പൗരബോധവും ഭാഷയും, കല-കായിക സംസ്കാരവും മാത്രമേ എല്ലാവരെയും നിര്‍ബന്ധമായി പഠിപ്പിക്കേണ്ടൂ. ബാക്കിയൊക്കെ ആവശ്യം അനുസരിച്ച് അവരവര്‍ തെരഞ്ഞെടുത്തു പഠിക്കട്ടെ. എല്ലാവരും നിര്‍ബന്ധമായി പഠിക്കേണ്ടതിനെ ഒ-ലെവല്‍ എന്നും തെരഞ്ഞെടുത്തു ആഴത്തില്‍ പഠിക്കുന്നതിനെ എ- ലെവല്‍ എന്നുമാണ് പല രാജ്യങ്ങളിലും പറയുന്നത്. അങ്ങനെ വരുമ്പോള്‍ കോളേജില്‍ പോകാന്‍ ഉദ്ദേശ്യം ഇല്ലാത്തവര്‍ക്ക് അവരവര്‍ക്ക് താല്‍പ്പര്യമുള്ള, ഏതെങ്കിലും തൊഴിലിനുതകുന്ന വിഷയം മുഖ്യമായി എടുത്ത് പഠിക്കാം. ഒന്‍പതാം ക്ലാസ് മുതല്‍ ഇങ്ങനെ തെരഞ്ഞെടുക്കുന്ന രീതി തുടങ്ങാവുന്നതാണ്. നാം നേരിടാന്‍ പോകുന്ന പ്രായോഗിക പ്രശ്നം, സമൂഹത്തിനാവശ്യമുള്ള നൂറുകണക്കിനോ ആയിരക്കണക്കിനോ ഉള്ള തൊഴിലുകള്‍ക്കൊക്കെ എങ്ങനെ പ്രായോഗിക പരിശീലനം സ്കൂളില്‍ ഒരുക്കും എന്നതാണ്. ഓരോ വിഷയത്തിനും വേണ്ടത്ര വിദഗ്ധരെ സ്കൂളില്‍ അധ്യാപകരായി നിയമിക്കുന്നതും അതിനുവേണ്ട സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കുന്നതും പ്രായോഗികമല്ലല്ലോ. അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല; ശരിയാണ്. പക്ഷേ, അത് ആവശ്യവുമില്ല. ഉദാഹരണത്തിന്, കലാരംഗത്തു താല്‍പ്പര്യമുള്ള കുറെ കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറിയില്‍ സംഗീതം പഠിക്കണം എന്നായിരിക്കും ആഗ്രഹം. ചിലര്‍ക്ക് നൃത്തം, ചിലര്‍ക്ക് കഥകളി, ചെണ്ട, മൃദംഗം അങ്ങനെ പോകും താല്‍പ്പര്യങ്ങള്‍. ഇതിനെല്ലാം സ്കൂളില്‍ വിദഗ്ധരെ വയ്ക്കാന്‍ പറ്റില്ല. പക്ഷേ, എല്ലാ ദേശത്തും ഇതൊക്കെ അറിയാവുന്ന ചില കലാകാരന്‍മാരും കലാകാരികളും ഉണ്ടാകും. കുട്ടികള്‍ അവരുടെ അടുത്തുപോയി പഠിക്കട്ടെ. തീര്‍ച്ചയായും അവര്‍ക്ക് ഒരു ഓണറേറിയം കൊടുക്കണം; അതിനേക്കാള്‍ പ്രധാനം അവര്‍ക്ക് കിട്ടുന്ന അംഗീകാരമാണത് എന്നതാണ്. സ്ഥലത്തെ പ്രധാന വര്‍ക്ക്ഷോപ്പില്‍നിന്ന് കുട്ടികള്‍ മോട്ടോര്‍ മെക്കാനിസം പഠിക്കുന്നു; നാട്ടിലെ നല്ല കര്‍ഷകരില്‍ നിന്ന് കൃഷി പഠിക്കുന്നു; മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോടൊപ്പം അവര്‍ മീന്‍പിടിക്കുന്നു; മെഡിക്കല്‍ ലാബുകളില്‍ പോയി ലാബ് ടെക്നീഷ്യന്റെ പ്രാക്ടിക്കല്‍ ചെയ്യുന്നു; ഇലക്ട്രീഷ്യന്റെയും പ്ലംബറുടെയും കൂടെ നടന്ന് ആ ട്രേഡുകളുടെ പ്രായോഗിക കാര്യങ്ങള്‍ മനസ്സിലാക്കുന്നു; അങ്ങനെ നാട്ടില്‍ ആവശ്യമുള്ള തൊഴിലുകളൊക്കെ അവര്‍ തൊഴിലിടത്തില്‍നിന്ന് അഭ്യസിക്കട്ടെ. ഓരോന്നിനും അത്യാവശ്യമുള്ള തിയറിയും സ്കൂളിലെ ലാബിലും വര്‍ക്ക് ഷോപ്പിലും ചെയ്യാവുന്ന പ്രാക്ടിക്കലുംമാത്രമേ സ്കൂളില്‍ പഠിക്കേൂ. ഓരോ വിഭാഗത്തിലുമുള്ള വിഷയങ്ങള്‍ക്ക് പൊതുവായി ഒരു സംഘാടക (ഇീ ീൃറശിമേീൃ) മാത്രം സ്കൂളില്‍ ഉണ്ടായാല്‍ മതി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, കൃഷി, മൃഗപരിപാലനം, മത്സ്യ ബന്ധനം തുടങ്ങിയവയൊക്കെ കാലഹരണപ്പെട്ടു എന്നും ടൂറിസവും ഐടിയും ബയോടെക്നോളജിയും ഒക്കെയാണ് വേണ്ടത് എന്നുമുള്ള ചിന്തയാണ്. പുതിയ വിഷയങ്ങള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. പക്ഷേ, പഴയവയുടെ പ്രസക്തി ഇല്ലാതായിട്ടില്ല. എന്നുതന്നെയല്ല, കയര്‍ നെയ്ത്ത്, കശുവണ്ടി സംസ്കരണം തുടങ്ങിയ നാം ഇതുവരെ അവഗണിച്ചിരുന്ന പഴയ&ൃെൂൗീ; വിഷയങ്ങള്‍കൂടി വൊക്കേഷണല്‍ വിഷയങ്ങളില്‍ പെടുത്തുകയാണ് വേണ്ടത്. ഇത് പൂര്‍ണമായും തൊഴില്‍മേഖല തെരഞ്ഞെടുക്കുന്ന കുട്ടികളുടെ കാര്യമാണ്. ഇതിനു പുറമെ സയന്‍സോ മാനവിക വിഷയങ്ങളോ മുഖ്യ പഠനമേഖലയായി തെരഞ്ഞെടുക്കുന്ന കുട്ടികളും ആ വിഷയങ്ങള്‍ക്ക് പുറമെ കായിക അധ്വാനം ആവശ്യമുള്ള ഏതെങ്കിലും ഒരു തൊഴില്‍ വിഷയംകൂടി പത്താം ക്ലാസ് വരെ എങ്കിലും പഠിക്കണം. അത് അതില്‍ വൈദഗ്ധ്യം ആര്‍ജിക്കാനല്ല; തൊഴിലിനോടുള്ള ആരോഗ്യകരമായ മനോഭാവം വളര്‍ത്താനാണ്. അത് വിദ്യാഭ്യാസത്തിന്റെ പൂര്‍ണതയ്ക്ക് അത്യാവശ്യമാണ്. ഈ രീതിയിലുള്ള ഉദ്ഗ്രഥനംകൊണ്ടുള്ള വലിയ ഗുണം, വൊക്കേഷണല്‍ കോഴ്സുകള്‍ക്ക് അക്കാദമിക വിഷയങ്ങള്‍ക്കുള്ളതുപോലുള്ള തുല്യത കിട്ടുന്നു എന്നതാണ്. സ്വാഭാവികമായും കുട്ടിയുടെ തുടര്‍ന്നുള്ള പഠനവും പ്രവര്‍ത്തനവും ഹയര്‍ സെക്കന്‍ഡറിയിലെ അവരുടെ തെരഞ്ഞെടുപ്പും പ്രകടനവും അനുസരിച്ചിരിക്കും. അക്കാദമിക വിഷയങ്ങളില്‍ ഉപരിപഠനം കാംക്ഷിക്കുന്നവര്‍ അതിന് സഹായിക്കുന്ന വിഷയങ്ങള്‍ മുഖ്യം (എ-ലെവല്‍) ആയെടുത്തു അതില്‍ നല്ല ഗ്രേഡ് വാങ്ങിയിരിക്കണം. കലാ, കായിക, തൊഴില്‍ വിഷയങ്ങള്‍ മുഖ്യമായെടുത്തവര്‍ക്ക് അതതു മേഖലയില്‍ ഉപരിപഠനം നടത്തുകയോ നേരിട്ടു തൊഴിലില്‍ പ്രവേശിക്കുകയോ ചെയ്യാം. ഉപരിപഠനം എന്നത് ഡിപ്ലോമ തലത്തില്‍ ആകാം. ഇപ്പോള്‍ പല ഡിപ്ലോമ പ്രോഗ്രാമുകള്‍ക്കും പത്താം ക്ലാസാണ് പ്രവേശന യോഗ്യത. അതിനാല്‍, ഡിപ്ലോമയ്ക്ക് പോകണം എന്ന് വിചാരിക്കുന്നവര്‍ പത്താം ക്ലാസ് തലത്തില്‍ അതിന് ആവശ്യമുള്ള വിഷയങ്ങള്‍ എ-ലെവലില്‍ പഠിച്ചിരിക്കണം. അതായത്, ഹൈസ്കൂള്‍ ക്ലാസില്‍ എത്തുമ്പോള്‍ത്തന്നെ കുട്ടി സ്വന്തം ഭാവി പരിപാടികളെക്കുറിച്ച് ആലോചിച്ചു തുടങ്ങണം എന്നര്‍ഥം. ഇത് അമിതമായ പ്രതീക്ഷയാണെന്ന് കരുതുന്ന പലരും ഉണ്ട്. അത് ശരിയുമാണ്. അതിനാല്‍ ഭൂരിപക്ഷം കുട്ടികളും ഹൈസ്കൂള്‍ ക്ലാസില്‍ അക്കാദമിക വിഷയങ്ങള്‍ മുഖ്യമായി എടുത്തേക്കാം. പക്ഷേ അതില്‍തന്നെ, സയന്‍സും മാനവിക വിഷയങ്ങളും എന്ന വേര്‍തിരിവ് വരാന്‍ ഇടയുണ്ടല്ലോ. അതുതന്നെ വലിയ കാര്യം. അത്രയെങ്കിലും നടക്കട്ടെ. എന്നാലും, ചില കുട്ടികളെങ്കിലും എനിക്ക് കൊളേജിലൊന്നും പഠിക്കാന്‍ കഴിയില്ല; ഞാനെന്തെങ്കിലും തൊഴില്‍ പഠിച്ചോളാം എന്നു കരുതാതിരിക്കുമോ? അങ്ങനെയുള്ളവര്‍ക്കു വേണ്ടിയെങ്കിലും ഹൈസ്കൂളില്‍ ഓപ്ഷണല്‍ സിസ്റ്റം കൊണ്ടുവന്നേ തീരൂ. അവര്‍ തീര്‍ച്ചയായും ഹയര്‍ സെക്കന്‍ഡറിയില്‍ തൊഴില്‍മേഖല മുഖ്യമായി തെരഞ്ഞെടുക്കുകയുംചെയ്യും. 
വിഎച്ച്എസ്ഇ നിലനിര്‍ത്തണം
പ്രൊഫ. സി രവീന്ദ്രനാഥ്
: 04-Apr-2012 
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കാനുള്ള നീക്കം വിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ മാറ്റത്തെയല്ല സൂചിപ്പിക്കുന്നത്. 27 വര്‍ഷം മുമ്പ് കേരളത്തില്‍ തുടക്കം കുറിച്ചതാണ് വിഎച്ച്എസ്ഇ. കുറവുകള്‍ പലതുമുണ്ടെങ്കിലും ആ വിഭാഗംതന്നെ അവസാനിപ്പിക്കുന്നത് ആത്മഹത്യാപരമാണ്. കുറവുകള്‍ പരിഹരിച്ചും വൈവിധ്യവല്‍ക്കരിച്ചും ആധുനികവല്‍ക്കരിച്ചും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയെ വിപുലീകരിക്കേണ്ട സാമൂഹിക അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളത്. ജനതയുടെ സമസ്തജീവിതമേഖലകളെയും വികാസത്തിലേക്ക് നയിച്ച് കൂടുതല്‍ ഉയര്‍ന്ന സംസ്കാരവും ജീവിതസാഹചര്യങ്ങളും ഉണ്ടാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇത് സാര്‍ഥകമാകണമെങ്കില്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും വൈദഗ്ധ്യമുള്ള തലമുറകള്‍ ഉണ്ടായിരിക്കണം. അവരെ വാര്‍ത്തെടുക്കുക എന്നതാണ് പൊതുവിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം. ഈ ലക്ഷ്യം നേടാന്‍ വിദ്യാഭ്യാസമേഖലയില്‍ അവശ്യംവേണ്ടത് സമ്പൂര്‍ണ വൈവിധ്യമാണ്. എത്രകണ്ട് വിദ്യാഭ്യാസപരമായ വൈവിധ്യമുണ്ടോ അത്രകണ്ട് ജനതയുടെ വികസനസാധ്യതകളും ഉണ്ടാകും.

ഓരോ രാജ്യത്തിന്റെയും സാംസ്കാരിക പാരമ്പര്യം വിശകലനം ചെയ്താല്‍ ഇത് കൂടുതല്‍ ബോധ്യപ്പെടും. വൈവിധ്യമാര്‍ന്ന സാമൂഹികചലനങ്ങള്‍ക്ക് ഉതകുംവിധം സാമൂഹിക ഘടകങ്ങളെ ഉല്‍പാദിപ്പിക്കുവാന്‍ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസത്തിനേ കഴിയൂ. പക്ഷെ വര്‍ത്തമാനകാല ധനമൂലധന സംസ്കാരം പറയുന്നത് നേരെ മറിച്ചാണ്. വൈവിധ്യം വേണ്ട, കമ്പോളത്തിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ മാത്രം മതി എന്നാണത്. ഈ ആശയം വിദ്യാഭ്യാസരംഗത്തും വരുന്നതിന്റെ പ്രതിഫലനങ്ങളാണ് നാം കാണുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ചില ഉല്‍പ്പന്നങ്ങളെ സൃഷ്ടിക്കുന്നത് മാത്രമാണ് എന്ന നവലിബറല്‍നയം എല്ലാറ്റിനേയും നയിക്കുകയാണ്. ഈ ദുരവസ്ഥയുടെ മറ്റൊരു ഉല്‍പ്പന്നമാണ് വിഎച്ച്എസ്ഇ യുടെ ഹയര്‍ സെക്കന്‍ഡറിയുമായുള്ള ഉദ്ഗ്രഥനം. യഥാര്‍ഥത്തില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ വൈവിധ്യത്തിന് തുടക്കമാവുകയാണ്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡി, ഹയര്‍സെക്കന്‍ഡറി, ഡിപ്ലോമ, വിദ്യാഭ്യാസ പരിശീലനങ്ങള്‍, ഐടിഐ, കലാപരമായ പഠനങ്ങള്‍ തുടങ്ങി ശാഖകള്‍ ആരംഭിക്കുകയാണ്. ഇവയ്ക്കെല്ലാം ഒരേ സാധ്യതയല്ല നിലനില്‍ക്കുന്നത് എന്നതാണ് സാമൂഹിക മേന്മ. കാര്‍ഷികസംസ്കാരത്തെ നയിക്കുന്നവര്‍, പ്രാദേശിക സാങ്കേതിക വിദ്യകളെ പുഷ്ടിപ്പെടുത്തി നിലനിര്‍ത്തുന്നവര്‍, പ്രാദേശിക കലകളെ വികസിപ്പിച്ച് നിലനിര്‍ത്തുന്നവര്‍, അധ്യാപകര്‍, നിര്‍മാണപ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നവര്‍ എന്നിവയെ ഉല്‍പാദിപ്പിക്കലാണ് യഥാര്‍ഥ ലക്ഷ്യം. ഈ ദിശയില്‍ വിഎച്ച്എസ്ഇ കുറെ സംഭാവന നല്‍കുന്നുണ്ട് എന്നെങ്കിലും തിരിച്ചറിയണം. എല്ലാവരും എന്‍ജിനിയറും ഗവേഷകരുമാകണമെന്ന തെറ്റായ ധാരണക്ക് കൂടുതല്‍ ശക്തി പകരുന്നതാകരുത് പരിഷ്കാരം. ഉദാഹരണം, വിഎച്ച്എസ്ഇയിലെ കൃഷി എന്ന വിഷയം. അഗ്രിക്കള്‍ച്ചര്‍ വിഎച്ച്എസ്ഇ കേവലമൊരു തൊഴിലുല്‍പ്പാദക കേന്ദ്രം എന്ന് മാത്രമല്ല, സാംസ്കാരിക ഉല്‍പ്പാദന കേന്ദ്രവുമാണ്. നമുക്ക് നഷ്ടം വന്നുകൊണ്ടിരിക്കുന്ന ഒന്നാണ് കാര്‍ഷിക സംസ്കാരം. അത് തിരിച്ചുപിടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ കാര്‍ഷിക സംസ്കാരം ലക്ഷ്യംവച്ച് ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ടത് അത്യാവശ്യമാണ്. പകരം പ്ലസ്ടുവിന്റെ ഒരു ഓപ്ഷനായി കൃഷി നല്‍കിയാല്‍ മേല്‍പറഞ്ഞ ലക്ഷ്യം നേടുകയില്ല. അവിടെ എന്‍ജിനിയറിങ്ങും മെഡിസിനും ബിരുദാനന്തരപഠനവും ഗവേഷണവും ലക്ഷ്യമിട്ടു വരുന്നവരാണ് അധികവും. ആ ദിശയില്‍ ഉയര്‍ന്നുവരുന്നവരെ തീര്‍ച്ചയായും അത്തരത്തില്‍ തന്നെ നിലനിര്‍ത്തണം.

എന്റെ മണ്ഡലത്തിലെ പുതുക്കാട് വിഎച്ച്എസ്ഇയില്‍ കൃഷിയാണ് വൊക്കേഷണല്‍. അത് ആരംഭിച്ച കാലത്ത് അധ്യാപകരില്ലാത്തതുകൊണ്ട് സെന്റ് തോമസ് കോളേജില്‍നിന്ന് പുതുക്കാട് പോയി രസതന്ത്രം പഠിപ്പിച്ച ആളാണ് ഞാന്‍. ഇന്ന് പുതുക്കാട് വിഎച്ച്എസ്ഇ ഒരു മാതൃകാ സ്ഥാപനമാണ്. അവിടെയാണ് ഏഷ്യയിലാദ്യമായി ഗ്രീന്‍ കാഡറ്റ് കോര്‍പ്സ് (ജിസിസി) ആരംഭിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ജയകുമാറിന്റെ ശിക്ഷണത്തില്‍ വളരുന്ന ഈ ഹരിതസേന കാര്‍ഷിക സംസ്കാരത്തെ വളര്‍ത്തുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കൃത്യതാ കൃഷി അടക്കമുള്ള ആധുനിക കാര്‍ഷിക രീതികള്‍ ജിസിസി പ്രചരിപ്പിക്കുന്നു. ഐടിയിലൂടെ മാത്രമാണ് വികസനം എന്ന മുഖ്യധാരാ വിദ്യാഭ്യാസരീതിയുടെ സംസ്കാരത്തില്‍ ഇത്തരമൊരു ഇടപെടല്‍ അസാധ്യമാണ്. മൃഗസംരക്ഷണ മേഖലയും കൃഷിപോലെ തകരുകയാണ്. അതൊരു ജീവനോപാധിയായ തൊഴിലായി കാണുന്ന തലമുറയല്ല വളര്‍ന്നുവരുന്നത്. അതുകൊണ്ട് അതിന് പ്രാധാന്യം നല്‍കുകയും മൃഗസംരക്ഷണം തൊഴിലായി സ്വീകരിക്കുകയും ചെയ്യാമെന്ന സംസ്കാരിക അവബോധം സൃഷ്ടിക്കണം. പ്ലസ്ടുവിന്റെ ഒരു ഓപ്ഷന്‍ മാത്രമായി മൃഗസംരക്ഷണവും കൃഷിയും മാറ്റിയാല്‍ ഇതിന് കഴിയുമോ? ഈ രണ്ട് മേഖലയിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് വമ്പിച്ച പ്രാധാന്യം നല്‍കി മാത്രമേ പാരിസ്ഥിതിക സന്തുലനത്തിന്റെ അര്‍ഥതലങ്ങളെ വികസിപ്പിക്കുവാനാകൂ. വര്‍ത്തമാന മുഖ്യധാരാ ചിന്തകളില്‍ മൃഗസംരക്ഷണത്തിന് ഒരു മുഖമേയുള്ളൂ. അത് പണമുണ്ടാക്കുവാന്‍ മാത്രം മൃഗങ്ങളെ കൂട്ടായി വളര്‍ത്തുക എന്നതാണ്.

ഒരു വ്യവസായമായി മാത്രം മൃഗസംരക്ഷണം കാണുന്ന സംസ്കാരം പാരിസ്ഥിതിക സന്തുലനത്തെയും നീര്‍ത്തട വികസനസങ്കല്‍പ്പത്തേയും തകര്‍ക്കും. അതിന്റെ ദുരിതങ്ങളാണ് കുടിവെള്ളക്ഷാമത്തിലൂടെ നാം നേരിട്ടുകൊണ്ടിരിക്കുന്നത്. പക്ഷെ നിലവിലുള്ള വൊക്കേഷണല്‍ കരിക്കുലത്തില്‍ മാറ്റം വരണം. പ്ലസ്ടുവിന്റെ അതേ മാതൃകയില്‍ രസതന്ത്രവും ഊര്‍ജതന്ത്രവും കണക്കും പഠിക്കേണ്ടകാര്യമില്ല. വൊക്കേഷണല്‍ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ഓരോ പഞ്ചായത്തിന്റേയും കാര്‍ഷിക മേഖല പരീക്ഷണ ശാലയായി മാറ്റുകയും ചെയ്യണം. ഓരോ പഞ്ചായത്തിലും ഇത്തരം വൊക്കേഷണല്‍ കോഴ്സുകള്‍ നിലവില്‍ വരികയും അവയുടെ കരിക്കുലം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ഉദ്ഗ്രഥിക്കുകയും ചെയ്താല്‍ വികസനരംഗത്ത് ഉത്തമമാതൃക സൃഷ്ടിക്കാം. പഠനം വൈവിധ്യത്തിലൂടെയാണെന്ന് പ്രകൃതിയെ നോക്കിയാല്‍ മാത്രം മനസ്സിലാക്കാം. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം. വൈവിധ്യമാണ് ആ പാഠപുസ്തകത്തിലെ ഓരോ താളുകളും. വിദ്യാഭ്യാസരംഗത്തും ആ വൈവിധ്യം നിലനില്‍ക്കണം. ഭൂമിയില്‍ എന്തിന്റേയും നിലനില്‍പ്പിനാധാരം വൈവിധ്യമാണ്. ഉറുമ്പും എലിയും പാമ്പും ചിതലും എല്ലാം മനുഷ്യന് ഉപദ്രവമാണ് എന്നും അവയൊന്നും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും ഉള്ള ചിന്ത നാം കേള്‍ക്കാറുണ്ട്. വൈവിധ്യമെന്തെന്നും അതിന്റെ ആവശ്യകതയെന്തെന്നും തിരിച്ചറിയാത്തതാണ് ഇത്തരം ചിന്തകളുടെ അടിത്തറ. ഇവയെല്ലാം നിലനിന്നാല്‍ മാത്രമേ വൈവിധ്യത്തിന്റെ തുടര്‍ച്ചയുണ്ടാകൂ എന്നും പൂര്‍ണത കൈവരൂ എന്നും തിരിച്ചറിയണം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇപ്പോള്‍ നിലവിലുള്ളതും ടൈപ്പ് റൈറ്റിങ് പോലെ അപ്രസക്തമായതുമായ മേഖലകളെ മാറ്റിയെടുക്കണം. ശാസ്ത്രസങ്കേതിക വികസനത്തിന്റെ ഭാഗമായി പലമേഖലകളും പ്രസക്തമല്ലാതാകും. അവയെ പരിഷ്കരിച്ച് പുതിയ മേഖലകളെ ഉള്‍പ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ഉദ്ഗ്രഥനം എന്ന ആശയം പലമേഖലകളിലും നല്ലതാണ്. പക്ഷെ തൊഴിലധിഷ്ഠിതമേഖലയില്‍ അത് അശാസ്ത്രീയമാണ്. ഉദ്ഗ്രഥനത്തിനുപകരം വൈവിധ്യവല്‍ക്കരണവും ആധുനികവല്‍ക്കരണവുമാണ് വേണ്ടത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ ജീവനക്കാരുടെ പ്രശ്നമായി ഈ വിഷയത്തെ കാണരുത്. അവരുടെ സേവനവേതന വ്യവസ്ഥകള്‍ നിലനിര്‍ത്തണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ പ്ലസ്ടുവുമായി ഉദ്ഗ്രഥിക്കുമ്പോള്‍ ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ക്ക് മാറ്റം വരുമെന്ന പ്രശ്നം മാത്രം ഉന്നയിക്കപ്പെട്ടാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നഷ്ടമാകും. കാരണം ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പലവഴികളുമുണ്ട്. അവരെ തൃപ്തിപ്പെടുത്തുവാന്‍ നിരവധി പാക്കേജുണ്ടാക്കാവുന്നതാണ്. അതുകൊണ്ട് സാമൂഹികപ്രശ്നമായി ഈ വിഷയം ഉയര്‍ന്നു വരണം. സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരും പ്രതികരിക്കണം. കാലത്തിന്റെ എല്ലാ പ്രത്യേകതകളും ശരിയായി തിരിച്ചറിഞ്ഞ് നാടിനുവേണ്ടി വൊക്കേഷണല്‍ മേഖലയില്‍ സമഗ്രമായ മാറ്റം വേണം. അത് ആ മേഖലയെ നശിപ്പിച്ചല്ല വികസിപ്പിച്ചായിരിക്കണം എന്നതാണ് ഏറ്റവും പ്രസക്തമായ ആശയം.
  deshabhimani

Friday, April 13, 2012

വിദ്യാഭ്യാസ അവകാശം ഉറപ്പാക്കണമെങ്കില്‍

മാതൃഭൂമി
മുഖപ്രസംഗം
: 14 Apr 2012


വിദ്യാഭ്യാസ അവകാശനിയമം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി ആ നിയമത്തിന്റെ അന്തസ്സത്തയ്ക്കിണങ്ങിയതാണ്. ആറിനും 14-നുമിടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന നിയമം ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കി. ഇതനുസരിച്ച് സര്‍ക്കാറിന്റെ സഹായം പറ്റുന്നവയും അല്ലാത്തവയുമായ സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെക്കണം. ന്യൂനപക്ഷവിഭാഗങ്ങള്‍ നടത്തുന്നതും സര്‍ക്കാറിന്റെ സഹായധനം പറ്റാത്തതുമായ സ്‌കൂളുകള്‍ക്ക് വ്യവസ്ഥ ബാധകമല്ല. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷവിധി, ഈ നിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ടവര്‍ക്ക് സംവരണം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് സ്വകാര്യ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി. സര്‍ക്കാറില്‍നിന്ന് പണം വാങ്ങാത്ത എല്ലാ സ്വകാര്യ സ്‌കൂളുകളെയും ജസ്റ്റിസ് കെ.
എസ്. രാധാകൃഷ്ണന്‍ എഴുതിയ പ്രത്യേകവിധിയില്‍ നിയമത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് സ്വതന്തര്‍ കുമാറും ഇതിനോട് യോജിച്ചില്ല.

ദാരിദ്ര്യവും നിരക്ഷരതയും വലിയ പ്രശ്‌നങ്ങളായി തുടരുന്ന ഇന്ത്യയില്‍ വിദ്യാഭ്യാസ അവകാശനിയമത്തിന് സവിശേഷപ്രാധാന്യമുണ്ട്. ചരിത്രം സൃഷ്ടിക്കുന്നതെന്ന് അതിനെ പലരും വിശേഷിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല. സ്‌കൂള്‍തലത്തില്‍ പഠനസമ്പ്രദായവും മാനേജ്‌മെന്റ് ഘടനയും മറ്റും പലേടത്തും വ്യത്യസ്തമാണ്. അതിനാല്‍ നിയമം എങ്ങനെ ഫലപ്രദമായി നടപ്പാക്കുമെന്ന ചോദ്യം, അതുകൊണ്ടുവന്നപ്പോള്‍ത്തന്നെ പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളെ മാത്രം ആശ്രയിക്കാവുന്ന സ്ഥിതിയല്ല രാജ്യത്തുള്ളത്. സ്വകാര്യ സ്‌കൂളുകളും ഇക്കാര്യത്തില്‍ ഉദാരമായ സമീപനം സ്വീകരിച്ചാലേ എല്ലാ പാവപ്പെട്ട കുട്ടികള്‍ക്കും വിദ്യാഭ്യാസസൗകര്യം ലഭിക്കൂ. ആ ലക്ഷ്യത്തോടെയാണ് എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളും പാവപ്പെട്ടവര്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിച്ചത്. നിയമം നടപ്പാക്കുന്നത് തങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും എന്ന, ന്യൂനപക്ഷ പദവിയില്ലാത്ത, സ്വകാര്യസ്‌കൂളുകളുടെ വാദം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ താത്പര്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ളതാണ് കോടതിയുടെ നിരീക്ഷണം. അത് തങ്ങളുടെ സാമൂഹിക ബാധ്യതകള്‍ തിരിച്ചറിയാനും നിറവേറ്റാനും ഇത്തരം സ്‌കൂളുകള്‍ക്ക് പ്രേരകമാകണം. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌കൂള്‍ വിദ്യാഭ്യാസം കിട്ടാത്തവരോ മുടങ്ങിയവരോ ആയ കുട്ടികള്‍ ഒട്ടേറെയുണ്ട്. ദാരിദ്ര്യം, ബോധവത്കരണത്തിന്റെ പോരായ്മ തുടങ്ങിയവ ഈ സ്ഥിതിവിശേഷത്തിന് കാരണങ്ങളാകുന്നു. 

പഠനം നിര്‍ത്തി ജോലിക്കുപോകാന്‍ കുട്ടികളില്‍ പലരെയും നിര്‍ബദ്ധരാക്കുന്നത് ദാരിദ്ര്യമാണ്. വിദ്യാഭ്യാസം സൗജന്യമായി നല്‍കിയതുകൊണ്ടുമാത്രം ഇത്തരക്കാരെ മുഴുവന്‍ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെങ്കിലും അവരുടെ പൂര്‍ണമായ സംരക്ഷണം ഏറ്റെടുക്കാനുള്ള പദ്ധതി കൂടി ഇതിനൊപ്പം നടപ്പാക്കാന്‍ കഴിയണം. വിദ്യാഭ്യാസത്തില്‍ പണത്തിന് പ്രാധാന്യം വര്‍ധിച്ചുവരുന്നു. സ്‌കൂള്‍തലവും ഈ ദുഷ്പ്രവണതയില്‍നിന്ന് മുക്തമല്ല.പഠനനിലവാരവും ഉയര്‍ന്നസൗകര്യങ്ങളും ഉറപ്പു നല്‍കുന്ന സ്വകാര്യ സ്‌കൂളുകളിലെ പഠനച്ചെലവ് സാധാരണക്കാരായ കുട്ടികള്‍ക്ക് താങ്ങാനാവില്ല. മറുവശത്ത്, സര്‍ക്കാര്‍ സ്‌കൂളുകള്‍ പലതരത്തിലും അവഗണിക്കപ്പെടുന്നു. കേരളത്തില്‍ത്തന്നെ അടുത്തകാലത്താണ്, സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്. അതിന് കാര്യമായ ഫലം ഉണ്ടായി. അധികൃതരും നാട്ടുകാരും മനസ്സുവെച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാം. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങള്‍ക്ക് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തുടക്കം കുറിച്ചിട്ടുണ്ട്. പാവപ്പെട്ടവരടക്കം എല്ലാ കുട്ടികള്‍ക്കും സ്‌കൂള്‍തലത്തില്‍ നല്ല വിദ്യാഭ്യാസം ഉറപ്പാക്കാനാവുമ്പോഴേ നിയമം എല്ലാ നിലയ്ക്കും സാര്‍ഥകമാകൂ. സ്‌കൂള്‍തലത്തില്‍, ഏതു മേഖലയിലായാലും പാവപ്പെട്ട കുട്ടികള്‍ക്ക് മതിയായ പരിഗണന കിട്ടണമെന്നു കൂടി ഈ വിധിയിലൂടെ സുപ്രീംകോടതി ഓര്‍മിപ്പിച്ചിട്ടുണ്ട്. അതു സാധ്യമാക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടത് ഭരണാധികാരികളാണ്.

Thursday, April 12, 2012

സ്‌കൂള്‍ഘടനാമാറ്റം തല്കാലം രജിസ്റ്ററില്‍ മാത്രം -അബ്ദുറബ്ബ്


 13 Apr 2012

ആലപ്പുഴ: ദേശീയവിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്‌കൂള്‍ഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി. തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും മാറ്റുകയില്ല. ക്ലാസ് രജിസ്റ്ററുകള്‍ മാത്രമാണ് മാറ്റുക. നിലവില്‍ പഠിപ്പിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാതെതന്നെ വിഭജനം നടത്തും. മൂന്നുവര്‍ഷത്തിനുശേഷം ക്രമേണയെ പ്രൈമറി, യു.പി., ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ എല്ലാം പ്രത്യേകമാക്കുകയുള്ളൂ.

2011-2012 ല്‍ കയറിയ അധ്യാപകര്‍ മുതല്‍ പുതിയ അധ്യാപകരെല്ലാം പ്രവേശനപരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ ജൂണ്‍ മുതല്‍ നടത്തും.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനം അഞ്ചാം വയസ്സിലാണ്. ഇത് തുടരുന്നിടത്തോളം കാലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം അഞ്ചാംവയസ്സില്‍ തന്നെ തുടരും. വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ശമ്പളം ലഭിക്കാതിരുന്ന 2700 അധ്യാപകര്‍ക്ക് ശമ്പളം നല്കിത്തുടങ്ങി. കുട്ടികളുടെ കുറവുമൂലം പുറത്താകുകയും പ്രൊട്ടക്ടഡ് ആവുകയും ചെയ്ത അധ്യാപകര്‍ക്കുള്ള പരിശീലനം ജൂണ്‍ 11 ന് മുമ്പ് നല്കുമെന്നും മന്ത്രി അറിയിച്ചു.

ബോര്‍ഡ് പ്രസിഡന്റ് ബാലകൃഷ്ണന്‍ ജി.കുറുപ്പ് അധ്യക്ഷനായി. സംഘാടകസമിതി ചെയര്‍മാന്‍ എന്‍.മുരളീധരന്‍ നായര്‍, സ്‌കൂള്‍ മാനേജര്‍ എന്‍. രവീന്ദ്രന്‍നായര്‍, പ്രൊഫ. നെടുമുടി ഹരികുമാര്‍, മന്നത്തു ഗോപിനാഥന്‍, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ പ്രസംഗിച്ചു
സ്‌കൂള്‍ഘടനാമാറ്റം തല്കാലം രജിസ്റ്ററില്‍ മാത്രം -അബ്ദുറബ്ബ്
Posted on: 13 Apr 2012


ആലപ്പുഴ: ദേശീയവിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്‌കൂള്‍ഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി. തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും മാറ്റുകയില്ല. ക്ലാസ് രജിസ്റ്ററുകള്‍ മാത്രമാണ് മാറ്റുക. നിലവില്‍ പഠിപ്പിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാതെതന്നെ വിഭജനം നടത്തും. മൂന്നുവര്‍ഷത്തിനുശേഷം ക്രമേണയെ പ്രൈമറി, യു.പി., ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ എല്ലാം പ്രത്യേകമാക്കുകയുള്ളൂ.

2011-2012 ല്‍ കയറിയ അധ്യാപകര്‍ മുതല്‍ പുതിയ അധ്യാപകരെല്ലാം പ്രവേശനപരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ ജൂണ്‍ മുതല്‍ നടത്തും.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനം അഞ്ചാം വയസ്സിലാണ്. ഇത് തുടരുന്നിടത്തോളം കാലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം അഞ്ചാംവയസ്സില്‍ തന്നെ തുടരും. വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ശമ്പളം ലഭിക്കാതിരുന്ന 2700 അധ്യാപകര്‍ക്ക് ശമ്പളം നല്കിത്തുടങ്ങി. കുട്ടികളുടെ കുറവുമൂലം പുറത്താകുകയും പ്രൊട്ടക്ടഡ് ആവുകയും ചെയ്ത അധ്യാപകര്‍ക്കുള്ള പരിശീലനം ജൂണ്‍ 11 ന് മുമ്പ് നല്കുമെന്നും മന്ത്രി അറിയിച്ചു.

ബോര്‍ഡ് പ്രസിഡന്റ് ബാലകൃഷ്ണന്‍ ജി.കുറുപ്പ് അധ്യക്ഷനായി. സംഘാടകസമിതി ചെയര്‍മാന്‍ എന്‍.മുരളീധരന്‍ നായര്‍, സ്‌കൂള്‍ മാനേജര്‍ എന്‍. രവീന്ദ്രന്‍നായര്‍, പ്രൊഫ. നെടുമുടി ഹരികുമാര്‍, മന്നത്തു ഗോപിനാഥന്‍, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ പ്രസംഗിച്ചു
സ്‌കൂള്‍ഘടനാമാറ്റം തല്കാലം രജിസ്റ്ററില്‍ മാത്രം -അബ്ദുറബ്ബ്
Posted on: 13 Apr 2012


ആലപ്പുഴ: ദേശീയവിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്‌കൂള്‍ഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി. തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും മാറ്റുകയില്ല. ക്ലാസ് രജിസ്റ്ററുകള്‍ മാത്രമാണ് മാറ്റുക. നിലവില്‍ പഠിപ്പിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാതെതന്നെ വിഭജനം നടത്തും. മൂന്നുവര്‍ഷത്തിനുശേഷം ക്രമേണയെ പ്രൈമറി, യു.പി., ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ എല്ലാം പ്രത്യേകമാക്കുകയുള്ളൂ.

2011-2012 ല്‍ കയറിയ അധ്യാപകര്‍ മുതല്‍ പുതിയ അധ്യാപകരെല്ലാം പ്രവേശനപരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ ജൂണ്‍ മുതല്‍ നടത്തും.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനം അഞ്ചാം വയസ്സിലാണ്. ഇത് തുടരുന്നിടത്തോളം കാലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം അഞ്ചാംവയസ്സില്‍ തന്നെ തുടരും. വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ശമ്പളം ലഭിക്കാതിരുന്ന 2700 അധ്യാപകര്‍ക്ക് ശമ്പളം നല്കിത്തുടങ്ങി. കുട്ടികളുടെ കുറവുമൂലം പുറത്താകുകയും പ്രൊട്ടക്ടഡ് ആവുകയും ചെയ്ത അധ്യാപകര്‍ക്കുള്ള പരിശീലനം ജൂണ്‍ 11 ന് മുമ്പ് നല്കുമെന്നും മന്ത്രി അറിയിച്ചു.

ബോര്‍ഡ് പ്രസിഡന്റ് ബാലകൃഷ്ണന്‍ ജി.കുറുപ്പ് അധ്യക്ഷനായി. സംഘാടകസമിതി ചെയര്‍മാന്‍ എന്‍.മുരളീധരന്‍ നായര്‍, സ്‌കൂള്‍ മാനേജര്‍ എന്‍. രവീന്ദ്രന്‍നായര്‍, പ്രൊഫ. നെടുമുടി ഹരികുമാര്‍, മന്നത്തു ഗോപിനാഥന്‍, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ പ്രസംഗിച്ചു

ആനുകൂല്യം പറ്റാത്ത ന്യൂനപക്ഷ സ്കൂളുകള്‍ക്കുമാത്രം ഇളവ്

   13-Apr-2012 
ന്യൂഡല്‍ഹി: സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലും സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളിലും ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനം സീറ്റ് സൗജന്യമായി നീക്കിവെയ്ക്കാന്‍ നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെച്ചു. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളെ മാത്രം ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കി. സര്‍ക്കാരില്‍നിന്ന് ഒരുവിധ ആനുകൂല്യവും പറ്റാത്ത ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കുമാത്രമാണ് ഇളവ്. സര്‍ക്കാര്‍ സഹായം പറ്റാത്ത ബോര്‍ഡിങ് സ്കൂളുകളെയും നിയമ വ്യവസ്ഥകളില്‍ നിന്ന് കോടതി ഒഴിവാക്കി. ചീഫ്ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, സ്വതന്തര്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയെഴുതിയത്. ന്യൂനപക്ഷ അണ്‍എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ പറ്റിയിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും 25 ശതമാനം സീറ്റില്‍ പാവപ്പെട്ട കുട്ടികളെ പ്രവേശിപ്പിച്ചിരിക്കണം. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തില്‍ എ ഉപവകുപ്പ് ഉള്‍പ്പെടുത്തിയാണ് ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ അവകാശ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ 25 ശതമാനം സീറ്റില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കണമെന്ന വ്യവസ്ഥയ്ക്കെതിരെ ന്യൂനപക്ഷ-സ്വകാര്യ വിദ്യാലയങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബുധനാഴ്ചവരെ നടത്തിയ പ്രവേശനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല. വ്യാഴാഴ്ച മുതല്‍ നടപ്പാക്കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമം സ്കൂള്‍ കേന്ദ്രീകൃതമാകരുതെന്നും വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപെടല്‍ കൂടാതെ സ്ഥാപനങ്ങള്‍ നടത്താന്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് അവകാശം നല്‍കുന്ന ഭരണഘടനയുടെ 19(1)(ജി) വകുപ്പിന്റെ ലംഘനമാണ് വിദ്യാഭ്യാസ അവകാശ നിയമമെന്നായിരുന്നു സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകളുടെ വാദം. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വതന്ത്രമായി നടത്താന്‍ തങ്ങള്‍ക്കുള്ള നിയമപരമായ അവകാശം ഇല്ലാതാക്കുമെന്ന് ന്യൂനപക്ഷ സ്ഥാപനങ്ങളും വാദിച്ചു. സ്കൂള്‍ മേല്‍നോട്ട സമിതികളില്‍ ജനപ്രതിനിധികളെയും മറ്റും ഉള്‍പ്പെടുത്തുന്നതിനെയും ഇവര്‍ എതിര്‍ത്തു. എന്നാല്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് നിയമമെന്നും ആരുടെയും അധികാരത്തിലുള്ള കടന്നുകയറ്റമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂനപക്ഷ- ഭൂരിപക്ഷ വ്യത്യാസമില്ലാതെ അണ്‍എയ്ഡഡ് സ്കൂളുകളെയും ന്യൂനപക്ഷങ്ങള്‍ നടത്തുന്ന എയ്ഡഡ് സ്കൂളുകളെയും നിയമവ്യവസ്ഥകളില്‍ നിന്ന്&ാറമവെ;പൂര്‍ണമായും ഒഴിവാക്കണമെന്ന് ജസ്റ്റിസ് രാധാകൃഷ്ണന്‍ നിലപാടെടുത്തു. എന്നാല്‍ ന്യൂനപക്ഷ അണ്‍എയ്ഡഡ് സ്കൂളുകളെ മാത്രം ഒഴിവാക്കിയാല്‍ മതിയെന്നും മറ്റെല്ലാ സ്കൂളുകള്‍ക്കും നിബന്ധന ബാധകമാക്കണമെന്നും ചീഫ്ജസ്റ്റിസ് കപാഡിയയും ജസ്റ്റിസ് സ്വതന്തര്‍ കുമാറും അഭിപ്രായപ്പെടുകയായിരുന്നു. 
deshabhimani 


വിദ്യാഭ്യാസ അവകാശ നിയമം ഭരണഘടനാപരം
Posted on: 13 Apr 2012


അണ്‍എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല




ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ സഹായം പറ്റുന്നതും അല്ലാത്തതുമായ സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന് സുപ്രീം കോടതി അംഗീകാരം നല്‍കി.


എന്നാല്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്നതും സര്‍ക്കാറിന്റെ ധനസഹായം പറ്റാത്തതുമായ സ്‌കൂളുകള്‍ക്ക് വ്യവസ്ഥ ബാധകമായിരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി.
2009-ല്‍ പാസാക്കിയ നിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്ന് ബെഞ്ച് വിധിച്ചു. 2012-13 അധ്യയന വര്‍ഷം മുതല്‍ വിധി പ്രാബല്യത്തില്‍ വരുമെന്നും നേരത്തേ നടന്ന പ്രവേശനങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സ്വതന്തര്‍കുമാര്‍, കെ. എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ കൂടിയടങ്ങിയതായിരുന്നു ബെഞ്ച്.


25 ശതമാനം സീറ്റ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്‍റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.


സര്‍ക്കാറില്‍ നിന്ന് ധനസഹായം വാങ്ങാത്ത എല്ലാ സ്വകാര്യ സ്‌കൂളുകളെയും നിയമത്തിന്റെ പരിധിയില്‍ നിന്ന് ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ എഴുതിയ പ്രത്യേക വിധിയില്‍ ഒഴിവാക്കിയിരുന്നു. ഇതു മറികടന്നാണ് ന്യൂനപക്ഷങ്ങള്‍ നടത്തുന്നതൊഴികെയുള്ള അണ്‍എയ്ഡഡ് സ്വകാര്യ സ്‌കൂളുകളെ ചീഫ് ജസ്റ്റിസും ജസ്റ്റിസ് സ്വതന്തര്‍കുമാറും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.


ആറിനും 14നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണു നിയമം. എന്നാല്‍, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സംവരണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന സ്‌കൂളുകള്‍ക്കു ബാധകമല്ല. കാരണം, ഈ സ്‌കൂളുകള്‍ എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കണം. സംവരണവ്യവസ്ഥ നടപ്പാക്കുന്നതിന് സ്വകാര്യ സ്‌കൂളുകള്‍ക്കു വേണ്ടിവരുന്ന എല്ലാ ചെലവും സര്‍ക്കാര്‍ നല്‍കും.
അണ്‍എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുവേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ ടി. എസ്. അന്ത്യാര്‍ജുന, അഡ്വ: റോമി ചാക്കോ, സര്‍ക്കാറിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിങ് തുടങ്ങിയവര്‍ ഹാജരായി.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ പല വ്യവസ്ഥകളും ഭരണഘടന നല്‍കിയ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ സുപ്രീം കോടതിയിലെത്തിയത്
mathrubumi

Tuesday, April 10, 2012

പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന അശാസ്ത്രീയ പരിഷ്കാരങ്ങള്‍

എം ഷാജഹാന്‍
10-Apr-2012 
വിദ്യാഭ്യാസ അവകാശനിയമം ലക്ഷ്യമിടുന്ന കാര്യങ്ങള്‍ അരനൂറ്റാണ്ടു മുന്‍പ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. 12-ാം തരംവരെയുള്ള വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനം വളര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് വിദ്യാഭ്യാസ അവകാശനിയമം യാന്ത്രികമായി ഇവിടെ നടപ്പാക്കരുത് എന്നു പറയുന്നത്. ശക്തമായ അടിത്തറയും ബഹുജനസ്വാധീനവുമുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് വളരെ ശ്രദ്ധയോടെയായിരിക്കണം. അഞ്ചാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലും എട്ടാം ക്ലാസുവരെയുള്ളവര്‍ക്ക് മൂന്ന് കിലോമീറ്റര്‍ പരിധിയിലും പഠിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഏതെങ്കിലും പ്രദേശത്ത് ഈ സംവിധാനം ഇല്ലെങ്കില്‍ അവിടെയുള്ള എല്‍പി സ്കൂളുകളില്‍ അഞ്ചാം ക്ലാസ് ആരംഭിക്കുകയോ യുപി സ്കൂളുകള്‍ ഹൈസ്കൂളുകളായി ഉയര്‍ത്തുകയോ ചെയ്യണം. തീരദേശ- മലയോര പ്രദേശങ്ങളില്‍ ആവശ്യമായ സ്കൂളുകള്‍ ആരംഭിച്ചാല്‍തന്നെ ലളിതമായി പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഒരു കുട്ടിക്കുപോലും പഠനത്തിനുള്ള അവസരം നിഷേധിക്കാന്‍ പാടില്ല എന്നതാണ് നിയമത്തിന്റെ കാതല്‍. അണ്‍-എക്കണോമിക് എന്നുപറഞ്ഞ് സ്കൂള്‍ അടച്ചുപൂട്ടുന്നത് നിയമത്തിന്റെ അന്തഃസത്തയ്ക്കെതിരാണ്. ആറുവയസ്സിലെങ്കിലും സ്കൂള്‍ പ്രവേശനം ആരംഭിച്ച് 14 വയസ്സുവരെ എല്ലാ ക്ലാസിലും വിജയിക്കുന്ന തരത്തില്‍ പഠനം ഉറപ്പാക്കണം എന്നത് പ്രധാനമാണ്. അതിനുള്ള സൗകര്യം ഉണ്ടാവണം എന്നല്ലാതെ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നില്ല. ദേശീയ പാറ്റേണ്‍ നിയമത്തില്‍ പറയുന്നു എന്നുമാത്രം. കേരളം ഒഴികെയുള്ള ഒരു സംസ്ഥാനവും നിലവിലുള്ള സ്കൂള്‍സംവിധാനത്തിലും ഘടനയിലും മാറ്റം വരുത്താന്‍ ഇതുവരെയും ആലോചിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരാകട്ടെ ഘടനാപരമായ മാറ്റത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നു. യുപി സ്കൂളുകളും സമീപപ്രദേശത്തെ എല്‍പി സ്കൂളുകളും ചേര്‍ത്ത് ക്ലസ്റ്ററുകളുടെ സ്വഭാവത്തിലാക്കി കുട്ടികള്‍ കുറവുള്ള സ്കൂളുകളെ കലാകായിക കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ക്കാണ് രൂപംനല്‍കുന്നത്. ഫലത്തില്‍ രണ്ടായിരത്തോളം സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള കരുനീക്കമാണ് നടക്കുന്നത്. സൗജന്യവിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കി നിര്‍ബന്ധിതഫീസ് നിലവിലുള്ള സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി കൊടുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍. ഒന്നാം ക്ലാസ് പ്രവേശനം ഡല്‍ഹി, ആന്ധ്രപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും സ്കൂള്‍ പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസ്സാണ്. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ചുവയസ്സില്‍ സ്കൂള്‍പ്രവേശനം നടക്കുന്ന ഒരു സംസ്ഥാനത്തും പ്രായപരിധി ഉയര്‍ത്തിയിട്ടില്ല. ആറ് വയസ്സുള്ള മുഴുവന്‍ കുട്ടികളും രണ്ടാംക്ലാസില്‍ പഠിക്കുന്ന കേരളത്തില്‍ അവരെ ഒന്നില്‍ പ്രവേശിപ്പിക്കണം എന്നു തീരുമാനിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനുമാത്രമേ കഴിയൂ. മാത്രമല്ല മൂന്നു വയസ്സുമുതല്‍ അഞ്ചു വയസ്സുവരെയുള്ള പ്രീ-പ്രൈമറി വിദ്യാഭ്യാസമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അഞ്ചു വയസ്സുള്ള നാലുലക്ഷം കുട്ടികള്‍ സ്കൂള്‍പ്രവേശനത്തിനൊരുങ്ങുമ്പോള്‍ നിങ്ങള്‍ക്ക് അടുത്തവര്‍ഷമേ പ്രവേശനമുള്ളൂ എന്നുപറഞ്ഞാല്‍ കേരളത്തിലെ ഏതെങ്കിലും രക്ഷിതാക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ? ആറുമാസത്തെ വയസ്സിളവുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടാകുമോ? ഫലത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒരു കുട്ടിയും പ്രവേശിക്കേണ്ട എന്ന പ്രഖ്യാപനമല്ലേ ഇതിലൂടെ സര്‍ക്കാര്‍ നടത്തിയത്. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനമില്ല അതുകൊണ്ട് ഇനി സിബിഎസ്ഇ വിദ്യാലയങ്ങള്‍ മതിയെന്ന് പ്രഖ്യാപിക്കാനാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അഞ്ചുവയസ്സില്‍ സ്കൂളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ സ്കൂള്‍പ്രവേശനം നിഷേധിക്കരുതെന്ന ഡല്‍ഹി ഹൈക്കോടതി വിധി സര്‍ക്കാര്‍ കണ്ണുതുറന്ന് കാണണം. പ്രീ-പ്രൈമറി വിദ്യാഭ്യാസം നാലു വയസ്സുമുതല്‍ ആറ് വയസ്സുവരെയാക്കി മാറ്റുകയും എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രീ-പ്രൈമറി വിദ്യാഭ്യാസം തുടങ്ങുന്നതുവരെയും അഞ്ചുവയസ്സില്‍തന്നെ സ്കൂള്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഘടനാപരമായ മാറ്റം അഞ്ചാംക്ലാസുവരെയുള്ള എല്‍പി സ്കൂളുകളും 6-8 വരെയുള്ള യുപി സ്കൂളുകളുമായി, വിദ്യാലയങ്ങളുടെ ഘടനയില്‍ വരുന്നവര്‍ഷം മുതല്‍ മാറ്റം വരുത്തുമെന്ന് തീരുമാനിച്ചിരിക്കുകയാണ്. 9, 10 ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കുമെന്നും ഹയര്‍സെക്കന്‍ഡറിയിലെ 43 വിഷയങ്ങളുടെ കോമ്പിനേഷനുകള്‍ കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. തൊഴിലധിഷ്ഠിതകോഴ്സുകള്‍ വരുന്ന വര്‍ഷംമുതല്‍ നിര്‍ത്തലാക്കി ഹയര്‍സെക്കന്‍ഡറിയുടെ ഓപ്ഷണാക്കിമാറ്റും എന്നാണ് മന്ത്രി പറയുന്നത്. ഈ മാറ്റങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. നിയമസഭാസാമാജികനായ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ഇതിനെ എതിര്‍ത്തിട്ടുണ്ട്. വേണ്ടത്ര ചര്‍ച്ചകളോ ആലോചനകളോ യുഡിഎഫില്‍പോലും നടത്താതെയാണ് ഘടനാമാറ്റത്തെയും പരിഷ്കാരങ്ങളെയുംകുറിച്ച് മന്ത്രി പ്രഖ്യാപിക്കുന്നത്. സെക്കന്‍ഡറിതലംവരെയുള്ള 11,794 സ്കൂളും 1873 ഹയര്‍സെക്കന്‍ഡറി സ്കൂളും 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും രണ്ടുലക്ഷത്തോളം അധ്യാപകരും അരക്കോടിയോളം വിദ്യാര്‍ഥികളും പതിനായിരത്തോളം ജീവനക്കാരും ഉള്‍പ്പെടുന്ന നിലവിലുള്ള സംവിധാനത്തിനകത്ത് വരുന്ന ഏതൊരു മാറ്റവും കേരളീയ സമൂഹം ഗൗരവമായി കാണണം. ഇരുപതു ശതമാനത്തോളംവരുന്ന സമ്പന്നരായ മധ്യവര്‍ഗത്തിന്റെ മനോഭാവത്തില്‍നിന്ന് നോക്കികാണേണ്ട ഒന്നല്ല നമ്മുടെ പൊതുവിദ്യാഭ്യാസം. നിലവിലുള്ള സ്കൂള്‍ സംവിധാനത്തെ ഒറ്റയടിക്ക് മാറ്റിക്കളയാം എന്ന് ആഗ്രഹിക്കുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയെ സ്വപ്നം കാണുന്നവരാണ്. മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ നേതൃത്വം നല്‍കിയ കെഇആര്‍ പരിഷ്കരണത്തിനുള്ള റിപ്പോര്‍ട്ടിലും കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 ലും നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. പരമാവധി പരിക്കുകള്‍ കുറച്ച് ഘടനാമാറ്റം നടപ്പാക്കാന്‍ ലിഡാ കമീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളുണ്ട്. ഇതൊന്നും പരിഗണിക്കാതെ പൊതുവിദ്യാഭ്യാസത്തിന്റെ നിലനില്‍പ്പിനെതന്നെ അപകടത്തിലാക്കുന്ന പ്രഖ്യാപനങ്ങളുമായി വിദ്യാഭ്യാസമന്ത്രിയും വകുപ്പും മുന്നോട്ടുപോവുകയാണ്. കുട്ടികളുടെ പഠനത്തെ ഈ മാറ്റങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്രഫണ്ട് വേണമെങ്കില്‍ ഘടനാപരമായ മാറ്റം അനിവാര്യമാണ് എന്ന വാദം തെറ്റാണ്. ഘടനാമാറ്റത്തെക്കുറിച്ച് ആലോചിക്കാത്ത സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ ഫണ്ട് ലഭിക്കുന്നുണ്ട്. നിലവിലുള്ള സംവിധാനം തകര്‍ന്നാലും വേണ്ടില്ല ഫണ്ട് മതിയെന്ന ചിന്ത ആരോഗ്യകരമല്ല. ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സംവിധാനങ്ങളെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഏകോപിപ്പിക്കുന്നതിനുപകരം ചിലതൊക്കെ നിലനിര്‍ത്താനും ചിലതൊക്കെ കൂട്ടിചേര്‍ക്കാനും വീണ്ടും വെട്ടിമുറിക്കാനും ശ്രമിക്കുന്നത് പൊതുവിദ്യാഭ്യാസത്തോടുള്ള താല്‍പ്പര്യത്തെയല്ല കാണിക്കുന്നത്. സര്‍ക്കാര്‍ മാത്രമല്ല തദ്ദേശസ്ഥാപനങ്ങളും സ്കൂളുകളുടെ ചുമതല വഹിക്കുന്നുണ്ട്. അധ്യാപക സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടികള്‍ തദ്ദേശസ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ എന്നിവരുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. നിലവിലുള്ള സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളാണ് വേണ്ടത്. 9, 10 ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കണമെന്നും, എസ്എസ്എല്‍സി പരീക്ഷ ഇന്നത്തേതുപോലെ നടത്തണമോ എന്നും മന്ത്രിതന്നെ ചോദിക്കുന്നതില്‍ അനൗചിത്യമുണ്ട്. ഹയര്‍സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലും കാലികമായ പരിഷ്കാരങ്ങള്‍ ആവശ്യമാണ്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ നിലവിലുള്ള 42 കോഴ്സില്‍ മാറ്റം വേണ്ടെന്ന് ആരും പറയുമെന്ന് കരുതുന്നില്ല. ഒരു പരിഷ്കാരമെന്നതിനു പകരം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നിര്‍ത്തലാക്കി കോഴ്സുകള്‍ ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കണം എന്ന പ്രഖ്യാപനം പരിഹാരമാര്‍ഗമല്ല. 6600 അധ്യാപകരും അമ്പതിനായിരത്തിലധികം കുട്ടികളും അയ്യായിരത്തിലധികം ജീവനക്കാരുമുള്ള ഒരു സംവിധാനം അടുത്ത വര്‍ഷംമുതല്‍ നിര്‍ത്തും എന്ന പ്രഖ്യാപനം നല്ല അര്‍ഥത്തിലുള്ളതല്ല. പതിറ്റാണ്ടുകളുടെ പരിശ്രമങ്ങളിലൂടെ കേരളത്തിലെ ജനങ്ങള്‍ പടുത്തുയര്‍ത്തിയ പൊതുവിദ്യാഭ്യാസം തകരുന്നതിനിടയാക്കുന്ന ഒരു നടപടിയും അംഗീകരിക്കാന്‍ കഴിയില്ല. എസ്സിഇആര്‍ടി, എസ്എസ്എ, ആര്‍എംഎസ്എ, സീമാറ്റ്, ഐടി@ സ്കൂള്‍ തുടങ്ങിയ അക്കാദമിക സമിതികളെയും കരിക്കുലം കമ്മിറ്റിയെതന്നെയും നോക്കുകുത്തിയാക്കി കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മികവുകളെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച നമ്മുടെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന പ്രതിലോമകരമായ പരിഷ്കാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍) 
.

Monday, April 9, 2012

വി.എച്ച്.എസ്.ഇ-ഹയര്‍ സെക്കന്‍ഡറി ലയനം: അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിച്ചു

  10 Apr 2012


കോഴിക്കോട്: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ച് വി.എച്ച്.എസ്.ഇ. അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിച്ചു.

തിങ്കളാഴ്ച മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാരംഭിച്ച ഒന്ന്, രണ്ട് വര്‍ഷ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്റ്റാഫ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ബഹിഷ്‌കരിച്ചത്.ക്യാമ്പ് പരിസരത്ത് പ്രകടനം നടത്തിയ അധ്യാപകര്‍ സ്‌കൂളിന്റെ പ്രധാന കവാടത്തിന് സമീപം ധര്‍ണയും നടത്തി.

വി.എച്ച്.എസ്.ഇ. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കോഴിക്കോട് ജില്ലാ ജനറല്‍ കണ്‍വീനര്‍ പി.സി. മാത്യു ഉദ്ഘാടനം ചെയ്തു. വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. ജാഫര്‍ അധ്യക്ഷതവഹിച്ചു. എസ്. സുലൈമാന്‍, ടി.എസ്. ശ്രീജിത്ത്, ഷിജുകുമാര്‍, ടി.പി. റഹീം എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളാണ് വി.എച്ച്.എസ്.ഇ.യെ കൂടുതലായി ആശ്രയിക്കുന്നതെന്നും അശാസ്ത്രീയമായി ചര്‍ച്ചകള്‍ നടത്താതെ നടപ്പാക്കുന്ന പരിഷ്‌കാരം വിദ്യാര്‍ഥികളെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.

വിദ്യാഭ്യാസമന്ത്രി അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്ന ഏപ്രില്‍ 11 വരെ മൂല്യനിര്‍ണയം ബഹിഷ്‌കരിക്കാനാണ് തീരുമാനം. യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ 11 മുതല്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

ഇംഗ്ലീഷ്, ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, സിവില്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ്, മെയിന്റനന്‍സ് ആന്‍ഡ് റിപ്പയര്‍ ഓഫ് ടൊമസ്റ്റിക് അപ്ലെയന്‍സസ്, മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍, ഫിഷറീസ്, അക്കൗണ്ടന്‍സി ആന്‍ഡ് ഓഡിറ്റിങ്, ടൈപ്പ്‌റൈറ്റിങ്, ഓഫീസ് സെക്രട്ടറിഷിപ്പ് ആന്‍ഡ് നോണ്‍ ഓഫീസ് സെക്രട്ടറിഷിപ്പ് വിഷയങ്ങളുടെ മൂല്യനിര്‍ണയമാണ് തിങ്കളാഴ്ച ക്യാമ്പില്‍ ആരംഭിച്ചത്.

അധ്യാപകരുടെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് ഇംഗ്ലീഷ്, ബയോളജി, ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ് എന്നിവയൊഴിച്ച് മറ്റ് വിഷയങ്ങളുടെ മൂല്യനിര്‍ണയം തടസ്സപ്പെട്ടതായി ഡെപ്യൂട്ടി ക്യാമ്പ് ഓഫീസര്‍ അറിയിച്ചു. തിങ്കളാഴ്ച എണ്‍പത്തിഅഞ്ചോളം അധ്യാപകര്‍ ക്യാമ്പില്‍ മൂല്യനിര്‍ണയം നടത്തി.

വി.എച്ച്.എസ്.ഇ., ഹയര്‍ സെക്കന്‍ഡറി ലയനത്തിനെതിരെ കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും അധ്യാപകര്‍ മീഞ്ചന്ത ഗവ. വി.എച്ച്.എസ്.ഇ. സ്‌കൂളില്‍ പ്രകടനം നടത്തി.

സംസ്ഥാന ട്രഷറര്‍ എ.കെ. ഉണ്ണികൃഷ്ണന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.കെ. സതീഷന്‍, ജില്ലാ സെക്രട്ടറി കെ.കെ. രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു
മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ചു
തിരു: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നിര്‍ത്തലാക്കിയെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്റ്റാഫ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വിവിധ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ചു. തിരുവനന്തപുരം പേട്ട, മണക്കാട് എന്നീ മൂല്യനിര്‍ണയ ക്യാമ്പിലെ അധ്യാപകര്‍ ക്യാമ്പില്‍ പ്രതിഷേധ യോഗം കൂടുകയും പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. സെക്രട്ടറിയറ്റിനുമുന്നില്‍ നടന്ന ധര്‍ണ വിദ്യാഭ്യാസ സംരക്ഷണസമിതി രക്ഷാധികാരി അഡ്വ. വി എസ് ഹരീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. ആര്‍ എം പരമേശ്വരന്‍ സംസാരിച്ചു. 

അധ്യാപക പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടണം -കെ.പി.ടി.എഫ്.
തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടനാമാറ്റം വൈകിപ്പിക്കുന്നതില്‍ കേരളാ പ്രൈവറ്റ് ടീച്ചേഴ്‌സ് ഫ്രണ്ട് ആശങ്ക അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് ജോലി സംരക്ഷണം ഉറപ്പാക്കാനുള്ള അധ്യാപക പാക്കേജ് എങ്ങുമെത്തിയിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ വൈകുന്നതുമൂലം ലോവര്‍പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തിലെ ഘടനാമാറ്റം വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും അധ്യാപകരേയും ഒരേപോലെ ആശങ്കാകുലരാക്കിയിരിക്കുകയാണെന്ന് കെ.പി.ടി.എഫ്. ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് തോമസ് കുട്ടി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി ടി.കെ. അശോക്കുമാര്‍, വി.വി. കരുണാകരന്‍ നായര്‍, ഡി.ആര്‍. ജോസ്, ബേസില്‍രാജ്, അലക്‌സ് ബോസ്‌കോ, ഗിരിപ്രകാശ്, സജു കോട്ടയം തുടങ്ങിയവര്‍ സംസാരിച്ചു.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായി കുട്ടികള്‍; സെന്‍സസ് പ്രവര്‍ത്തനം തകിടം മറിഞ്ഞു
കാഞ്ഞങ്ങാട്: സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിയമനം നല്‍കിയതില്‍ എന്യുമറേറ്റര്‍മാര്‍ പ്രതിഷേധിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളാണ് തിങ്കളാഴ്ച രാവിലെ പ്രതിഷേധത്തിന് വേദിയായത്. എട്ടുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ നിയമവിരുദ്ധമായി ഡിഇഒമാരായി നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് എന്യുമറേറ്റര്‍മാര്‍ ആവശ്യപ്പെട്ടു. മതിയായ മുന്നൊരുക്കമില്ലാതെ സെന്‍സസ് നടത്താനുള്ള അധികൃതരുടെ നീക്കമാണ് തുടക്കത്തില്‍തന്നെ പാളിയത്. കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് തിങ്കളാഴ്ച തുടങ്ങാനാണ് തീരുമാനിച്ചത്. എന്യുമറേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരടങ്ങുന്നതാണ് സെന്‍സസ് ടീം. എന്യുമറേറ്റര്‍മാരായി അധ്യാപകരെയും ജീവനക്കാരെയുമാണ് നിയമിച്ചത്. ഇവര്‍ തിങ്കളാഴ്ച സെന്‍സസ്രേഖകള്‍ ഏറ്റുവാങ്ങാന്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്കൊപ്പം ഡിഇഒമാരായി തച്ചങ്ങാട്, പെരിയ ഹൈസ്കൂളിലെകുട്ടികളെ നിയമിച്ചതറിയുന്നത്. 50 ദിവസത്തെ ഡ്യൂട്ടിക്ക് പ്രതിഫലംപോലും നിശ്ചയിക്കാതെ ഏജന്റുമാര്‍ മുഖേനയാണ് നിയമിച്ചതെന്ന് കുട്ടികള്‍ വെളിപ്പെടുത്തി. പാലക്കാട്ടെ ഐടി സെന്ററിനാണ് ഡാറ്റാ എന്‍ട്രി ചുമതല. പ്ലസ്ടുകഴിഞ്ഞ 18 വയസ് പൂര്‍ത്തിയായവരെ മാത്രമെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി നിയമിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശം മറികടന്നാണ് 16 വയസ്സുപോലും തികയാത്ത വിദ്യാര്‍ഥികളെ നിയമിച്ചത്. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ കുട്ടികളില്‍ ഭൂരിഭാഗവും സ്വമനസാലെ മടങ്ങിപ്പോയതോടെ എന്യുമറേറ്റര്‍മാര്‍ക്ക് ആവശ്യമായ ഡിഇഒമാരെ നല്‍കാന്‍ കഴിയാതെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നട്ടംതിരിഞ്ഞു. 23 ചോദ്യങ്ങളുടെ സത്യസന്ധമായ വിവരങ്ങള്‍ ഓരോ വീടും സന്ദര്‍ശിച്ച് തയ്യാറാക്കി തത്സമയം കംപ്യൂട്ടറില്‍ ചേര്‍ക്കുന്ന വിധത്തിലാണ് സെന്‍സസ് പ്രവര്‍ത്തനം ആസൂത്രണം ചെയ്തത്. കംപ്യൂട്ടറില്‍ സാമാന്യ പരിജ്ഞാനമില്ലാത്ത വിദ്യാര്‍ഥികളെ ഡിഇഒമാരായി നിയമിച്ച അധികൃതരുടെ നടപടി സെന്‍സസ് പ്രവര്‍ത്തനം തകിടം മറിയുമെന്നതിന് തെളിവാണ്.പരപ്പ ബ്ലോക്ക്പഞ്ചായത്തിലും സെന്‍സസിന്റ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെട്ടു. സെന്‍സസ് രേഖകളും അനുബന്ധ ഉപകരണങ്ങളും ഏറ്റുവാങ്ങാനെത്തിയ എന്യുമറേറ്റര്‍മാര്‍ക്ക് മുമ്പില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയായിരുന്നു. ആവശ്യമായ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയോ കംപ്യൂട്ടറുകളോ ഇവിടെ എത്തിച്ചിരുന്നില്ല. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്യുമറേറ്റര്‍മാര്‍ കാട്ടുന്ന താല്‍പര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കില്ലാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കി
കുരുന്നു ഭാവന ചിറകുവിടര്‍ത്തി എഴുത്തുപുര

ആലത്തൂര്‍: തരൂര്‍ ഗ്രാമത്തിലെ കുരുന്നുകളില്‍ സര്‍ഗഭാവനയുടെ ചിറകുവിടര്‍ത്താന്‍ എഴുത്തുപുര ഒരുങ്ങി. തരൂര്‍ കോമ്പുക്കുട്ടിമേനോന്‍ സ്മാരക ഗ്രന്ഥാലയത്തിലെ ബാലകൈരളിയാണ് യുപി, എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ക്കായി വേനലവധിക്കാലത്ത് രചനാശില്‍പ്പശാലയും നൃത്ത-സംഗീതപഠന ക്ലാസുകളും തുടങ്ങിയിട്ടുള്ളത്. കുരുന്നുമനസ്സുകളില്‍ എഴുത്തും വായനയും സാഹിത്യകലയും വളര്‍ത്തിയെടുത്ത് രിഗാഷിപ്പിക്കാനുള്ള ക്യാമ്പ് ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ക്യാമ്പിലെ പ്രതിഭകളില്‍നിന്നുള്ള സൃഷ്ടികള്‍ സമാഹരിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിക്കാനും ലക്ഷ്യമുണ്ട്. അമ്പതോളം വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു. കുട്ടികള്‍ക്ക് ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും മോഹിനിയാട്ടത്തിനും കലാമണ്ഡലം ബേബി രവീന്ദ്രനും സംഗീതപഠനത്തിന് സുനന്ദനും പരിശീലനം നല്‍കും. പഞ്ചായത്ത്പ്രസിഡന്റ് എസ് അനിത എഴുത്തുപുര ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം കാസിം അധ്യക്ഷനായി. യുറീക്ക പത്രാധിപ സമിതി അംഗം എം കൃഷ്ണദാസ് കഥയുടെ രസതന്ത്രം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ടി കെ വിശ്വനാഥന്‍, കെ കൃഷ്ണന്‍, ടി പി കരുണാകരന്‍, കെ ജി രാജേഷ് എന്നിവര്‍ സംസാരിച്ചു.

Sunday, April 8, 2012

ആറുവയസ്സില്‍ സ്‌കൂള്‍ പ്രവേശനം തിരിച്ചടിയാകും -എസ്.എഫ്.ഐ.

: 09 Apr 2012

തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സാക്കിയ സര്‍ക്കാര്‍ ഉത്തരവ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് കനത്ത തിരിച്ചടി സൃഷ്ടിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.


ദേശീയ വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകളെ മറികടക്കാനാവശ്യമായ നടപടികളല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്രീയവിദ്യാലയങ്ങളില്‍ പോലും അഞ്ചു വയസ്സ് എന്ന വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കേരളത്തില്‍ സ്വകാര്യമേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് -എസ്.എഫ്.ഐ ആരോപിച്ചു.

Thursday, April 5, 2012

കണക്ക് വാധ്യാരുടെ ശാസ്ത്രീയ കൃഷി കൊയ്ത്തിനുപാകമായ നെല്ലിന്മുകളില്‍ മണ്ണിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

05-Apr-2012 12:41 AM തിരുവല്ല: പാഠം ഒന്ന് കൃഷി..." കൊയ്ത്തിനു പാകമാകാറായ നെല്‍ കൃഷിക്കുമുകളില്‍ മണ്ണിടാം..." ഒരു സസ്യശാസ്ത്ര അധ്യാപകന് ഇങ്ങനെ പഠിപ്പിക്കാന്‍ കഴിയില്ല. ഗണിതശാസ്ത്ര അധ്യാപകന്‍ ഇങ്ങനെ പഠിപ്പിച്ചാല്‍ അതിശയിക്കേണ്ടതില്ല. നിരണം പഞ്ചായത്തിലെ നിരണത്തുതടം പാടശേഖരത്തിലാണ് സാക്ഷാല്‍ "കണക്ക് വാധ്യാരുടെ" പുതിയ പഠന രീതി.... എന്റെ മരം പദ്ധതിയും ഹരിതകേരളം പോലെയുള്ള പദ്ധതിയും നടപ്പിലാക്കിയ കേരളത്തിന്റെ മണ്ണിലാണ് അധ്യാപകനേതാവിന്റെ പുതിയ മണ്ണിടല്‍ സംസ്കാരം. നിരണം സെന്റ് മേരീസ് ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിയുവിലെ സംസ്ഥാന കമ്മിറ്റിയംഗവും, പത്തനംതിട്ട ഡിസിസി അംഗവുമായ നിരണം മണലേല്‍ തെക്കേപ്പറമ്പില്‍ വര്‍ഗീസ് എം അലക്സാണ് പുതുചരിത്രമെഴുതുന്നത്. അദ്ദേഹം സ്വതന്ത്ര അധ്യാപക സംഘടനയായ പിജിടിഎയുടെ നേതാവായിരുന്നു. പിജിടിഎ പിളര്‍ത്തി ഒരു വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെ മറ്റാരോടും ആലോചിക്കാതെ കോണ്‍ഗ്രസ് സംഘടനയായ കെപിഎസ്ടിയുവിലേക്ക് മാറുകയും സംസ്ഥാന കമ്മിറ്റിയംഗമാകുകയുമായിരുന്നു. നിരണം പഞ്ചായത്തിലെ 5-ാം വാര്‍ഡിലെ നിരണത്തുതടം പാടശേഖരത്തില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ പുഞ്ച പാടമുണ്ട്. നേരിട്ട് കൃഷിചെയ്യാന്‍ തയ്യാറാകാതിരുന്ന നേതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മറ്റൊരുനേതാവിന് പാട്ടത്തിന് നല്‍കി. നാനൂറ് ഏക്കര്‍ വരുന്ന പാടശേഖരത്ത് കൊയ്ത്തുതുടങ്ങി കഴിഞ്ഞു. ഇതിനോട് ചേര്‍ന്നുള്ള ഭാഗമായ പാടം ഇരുപത്തിരണ്ട് ദിവസത്തെ വിളവുകൂടി വേണ്ടിവരും. അപ്പോഴാണ് നെല്‍|കൃഷിക്കുമുകളില്‍ മണ്ണിടാന്‍ തുടങ്ങിയത്. സംഭവമറിഞ്ഞ് നാട്ടുകാരും സിപിഐ എം പ്രവര്‍ത്തകരും മണ്ണിന് മീതെ കൊടിനാട്ടി. ഈ പറമ്പിനോട് തൊട്ടുചേര്‍ന്ന് കോണ്‍ഗ്രസിന്റെ 6-ാം വാര്‍ഡ് മെമ്പര്‍ തോമസ് മത്തായിയുടെയും ബന്ധുവിന്റെയും വസ്തുവും മണ്ണിട്ട് നികത്തുന്നുണ്ട്. ഇവിടെയും സിപിഐ എം പ്രവര്‍ത്തകര്‍ കൊടികുത്തി മണ്ണിടല്‍ തടഞ്ഞിരിക്കുകയാണ്. നിരണം വില്ലേജ് ഓഫീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ പരാതി നല്‍കിയിട്ടും അധികൃതര്‍ സംഭവസ്ഥലത്തെത്താന്‍ തയ്യാറായിട്ടില്ല. നിരണം പഞ്ചായത്തില്‍തന്നെ ഡിസിസി വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പാഠം നികത്തുന്നത് അടുത്തസമയത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് തൊട്ടടുത്ത് നിരണത്തുതടം പാടശേഖരം മണ്ണിട്ട് നികത്താന്‍ അധ്യാപക സംഘടനയിലെ കോണ്‍ഗ്രസ് നേതാവ് രംഗത്തുവന്നിരിക്കുന്നത്. സിപിഐ എം നിരണം ഡക്ക്ഫാം ബ്രാഞ്ച് സെക്രട്ടറി ബിനീഷ്കുമാറിന്റെ നേതൃത്വത്തില്‍ പാര്‍ടി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കൊടികുത്തി മണ്ണിടുന്നത് തടഞ്ഞിരിക്കുകയാണ്്
dehsabhimani

Saturday, March 31, 2012

എട്ടാം ക്ലാസ് വരെ ഇനി 'ഓള്‍ പാസ്' എസ്. എസ്. എല്‍. സി. പരീക്ഷ ക്രമേണ ഇല്ലാതാകും

31 Mar 2012
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ എട്ടാംക്ലാസ് വരെ ഇനി 'ഓള്‍ പാസ്'. ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശനം വരെ ഒരു കുട്ടിയേയും തോല്പിക്കരുതെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. എട്ടാം ക്ലാസ് വരെയാണ് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം ബാധകം. ഇതനുസരിച്ച് എട്ടാം ക്ലാസ് വരെ ആരേയും തോല്പിക്കാനോ, സ്‌കൂളില്‍ നിന്ന് പറഞ്ഞുവിടാനോ പാടില്ല. നിലവില്‍ രണ്ടാം ക്ലാസ് വരെയാണ് എല്ലാവരെയും ജയിപ്പിച്ചുവരുന്നത്.

അടുത്ത വര്‍ഷം മുതല്‍ അഞ്ചാം ക്ലാസ് എല്‍.പിയിലേക്കും എട്ടാം ക്ലാസ് യു.പിയിലേക്കും മാറ്റുകയാണ്. അതോടെ ഒമ്പത്, പത്ത് ക്ലാസുകള്‍ മാത്രം ഹൈസ്‌കൂളില്‍ അവശേഷിക്കും. ഒമ്പത്, പത്ത് ക്ലാസുകള്‍ 11,12 ക്ലാസുകളുമായി ബന്ധിപ്പിച്ച് ഒറ്റ ഘട്ടമാക്കി മാറ്റും. ഇവ പൊതുവിദ്യാഭ്യാസത്തിന്റെ കീഴിലാക്കണമോ, ഹയര്‍ സെക്കന്‍ഡറിയുടെ ഭാഗമാക്കണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എട്ടാം ക്ലാസ് വരെ ഡി.പി.ഐ യുടെയും ഒമ്പത് മുതല്‍ 12 വരെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെയും കീഴിലാക്കാനാണ് ആലോചന.


ഒമ്പത് മുതല്‍ 12 വരെ ഒരു കുടക്കീഴിലാകുന്നതോടെ പത്താം ക്ലാസ് പരീക്ഷയ്ക്ക് നിലവിലുള്ള പ്രാധാന്യം ഇല്ലാതാകും. പത്തിലെ പരീക്ഷയുടെ സ്ഥാനത്തേക്ക് 12-ാം ക്ലാസ് പരീക്ഷയായിരിക്കും വരിക. പ്രാധാന്യം കുറയുന്നതോടെ എസ്.എസ്.എല്‍.സി പരീക്ഷ തന്നെ പൊതുവായി നടത്തേണ്ട ആവശ്യമില്ലാതാകും. ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷ പോലെ അതത് സ്‌കുളുകളില്‍ തന്നെ പത്താം ക്ലാസ് പരീക്ഷയും നടത്തിയാല്‍ മതിയാകും. സി.ബി.എസ്.ഇയിലും മറ്റും ഈ മാറ്റം നടപ്പായിക്കഴിഞ്ഞു.


പത്തിലെ ബോര്‍ഡ് പരീക്ഷ നിര്‍ത്തലാക്കിയില്ലെങ്കിലും അതത് സ്‌കൂളുകളില്‍ പത്താം ക്ലാസിലെ വാര്‍ഷിക പരീക്ഷ നടത്തുന്നുണ്ട്. സ്‌കൂളില്‍ നടത്തുന്ന പരീക്ഷയുടെ ഫലം ബോര്‍ഡിനെ അറിയിച്ചാല്‍ മതിയാകും. അഥവാ ബോര്‍ഡ് പരീക്ഷ തന്നെ എഴുതണമെന്നുള്ളവര്‍ക്ക് അതിനും അവസരം നല്‍കാറുണ്ട്.


പല ജോലികള്‍ക്കും പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയായി നിലനില്‍ക്കുന്നതിനാല്‍ കുറച്ചുനാളത്തേക്ക് കൂടി എസ്.എസ്.എല്‍. സി പരീക്ഷ നടത്തേണ്ടി വന്നേക്കാം. എന്നാല്‍ പ്രധാനപ്പെട്ട പരീക്ഷ പന്ത്രണ്ടാംക്ലാസിലേതാണെന്ന് വരുന്നതോടെ ക്രമേണ എസ്. എസ്.എല്‍.സി യുടെ പ്രാധാന്യം കുറയും. എന്നാല്‍ നയപരമായ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ട്.


വി.എച്ച്.എസ്.ഇ ഹയര്‍ സെക്കന്‍ഡറിയുടെ ഭാഗമാക്കുകയും താത്പര്യമുള്ളവര്‍ക്ക് തൊഴില്‍ അധിഷ്ഠിത കോഴ്‌സ് ഓപ്ഷണലായി പഠിക്കാനും അവസരം നല്‍കുന്നതിലൂടെ കൂടുതല്‍ പഠന സൗകര്യങ്ങള്‍ നിലവില്‍ വരും. വി.എച്ച്.എസ്.ഇ യിലെ മാറ്റം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ മാറ്റങ്ങളിലൂടെ ഒമ്പത് , പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് നിലവില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പഠിപ്പിക്കുന്ന താരതമ്യേന ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകരുടെ ശിക്ഷണം ലഭിക്കും. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സ്‌കൂളിന്റെ മുഖ്യ ചുമതലക്കാരനാകുമ്പോള്‍ ഹെഡ്മാസ്റ്റര്‍ക്ക് വൈസ് പ്രിന്‍സിപ്പല്‍ പദവി ലഭിച്ചേക്കും. 

60 സ്‌കൂളുകളുടെ പ്രാഥമികവികസനം മുടങ്ങി
 31 Mar 2012
പാലക്കാട്: സംസ്ഥാനത്ത് ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട 60 സ്‌കൂളുകളിലെ പ്രാഥമികവികസനം മുടങ്ങി. അടിസ്ഥാനസൗകര്യ വികസനത്തിനായി ഓരോസ്‌കൂളിനും അനുവദിച്ച 58 ലക്ഷം സാമ്പത്തികവര്‍ഷം കഴിയുന്നതോടെ നഷ്ടമാവുമോയെന്ന ആശങ്കയിലാണ് അധ്യാപകര്‍.

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് കീഴില്‍ കഴിഞ്ഞ അധ്യയനവര്‍ഷം ഹൈസ്‌കൂളാക്കി ഉയര്‍ത്തിയ സ്‌കൂളുകള്‍ക്കാണ് ഈഗതി. 2009ല്‍ പദ്ധതി ആരംഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ അധ്യയനവര്‍ഷമാണ് ഇതിനുകീഴില്‍ 60 യു.പി. സ്‌കൂളുകള്‍ ഹൈസ്‌കൂളുകളാക്കിയത്.


ചില സ്‌കൂളുകളില്‍ എട്ടാംക്ലാസ്മാത്രം ആരംഭിച്ചപ്പോള്‍ മറ്റിടങ്ങളില്‍ പത്താംക്ലാസ്‌വരെ ആരംഭിച്ചു. ലഭ്യമായ സൗകര്യങ്ങളുപയോഗിച്ചായിരുന്നു ഇവയുടെ പ്രവര്‍ത്തനം. മറ്റ് സംസ്ഥാനങ്ങള്‍ ആദ്യ മൂന്നുവര്‍ഷവും പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു.


നാല് ക്ലാസ്മുറികള്‍, ഓഫീസ്, സ്റ്റാഫ്‌റൂം, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറിമുറികള്‍ എന്നിവ പണിതീര്‍ക്കാനാണ് 58 ലക്ഷം അനുവദിച്ചത്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കാന്‍ സ്‌കൂള്‍മാനേജ്‌മെന്റ് കമ്മിറ്റികളും രൂപവത്കരിച്ചു.


തദ്ദേശസ്വയംഭരണവകുപ്പിന്റെ എന്‍ജിനിയറിങ് വിഭാഗം അടങ്കല്‍തയ്യാറാക്കി അയച്ചെങ്കിലും അടങ്കല്‍ അനുവദിച്ച തുകയേക്കാള്‍ കൂടിയെന്നുപറഞ്ഞ് അധികൃതര്‍ മടക്കി. പൊതുമരാമത്തുവകുപ്പിന്റെ നിലവിലെ നിരക്കനുസരിച്ചായിരുന്നു അടങ്കല്‍. പാലക്കാട് ജില്ലയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 20 ലക്ഷം വീതം തുക മുന്‍കൂറായി നല്‍കിയെങ്കിലും പണി നടത്തേണ്ടെന്ന് പിന്നാലെ നിര്‍ദേശവും നല്‍കി.


ഈ വേനലില്‍ പണി നടന്നില്ലെങ്കില്‍ അടുത്ത അധ്യയനവര്‍ഷം തുടങ്ങുമ്പോഴും പഴയ സൗകര്യങ്ങളുപയോഗിച്ചുതന്നെ ഈ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരും. ആവശ്യമായ കെട്ടിടങ്ങള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിന് സംസ്ഥാനസര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതികളുടെ പ്രയോജനവും ഈ സ്‌കൂളുകള്‍ക്ക് ലഭിക്കുന്നില്ല.


ഈ പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നതരുടെ യോഗം കഴിഞ്ഞമാസം വിളിച്ചുചേര്‍ത്തിരുന്നു. ഗ്രാമവികസന, വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ഈ യോഗം നടന്നില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക സാമ്പത്തികവര്‍ഷം കഴിഞ്ഞാലും നഷ്ടമാവില്ലെന്നാണ് ആര്‍.എം.എസ്.എ. അധികൃതരുടെ വിശദീകരണം. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഉടന്‍ യോഗം ചേരുമെന്നും അവര്‍ പറഞ്ഞു.


സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒരുദിവസം ബാക്കി നില്‍ക്കെ സ്‌കൂളുകള്‍ക്ക് 20 ലക്ഷംവീതം വെള്ളിയാഴ്ച അനുവദിച്ചു. എന്നാല്‍, അനുമതിയില്ലാതെ ഇതുപയോഗിച്ച് പണി തുടങ്ങാനാവില്ല. പണി തദ്ദേശസ്വയംഭരണവകുപ്പിന്റെ എന്‍ജിനിയറിങ് വിഭാഗത്തെ ഏല്പിക്കാനാണ് അധികൃതരുടെ നീക്കം. എന്നാല്‍, ഇതും ഉന്നതലയോഗത്തിനുശേഷമേ തീരുമാനമാകൂ.

പുതിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുടങ്ങും; അധ്യാപക പാക്കേജ് പട്ടികയായി
 31 Mar 2012
തിരുവനന്തപുരം: വിദ്യാഭ്യാസാവകാശ നിയമപ്രകാരം ആവശ്യമുള്ള സ്ഥലങ്ങളില്‍ പുതുതായി സര്‍ക്കാര്‍ സ്‌കൂളുകള്‍ തുടങ്ങും. ഇതിന് തത്വത്തില്‍ അനുമതിയായിട്ടുണ്ട്. കുട്ടിയുടെ താമസസ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പി.യും മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ യു.പി. സ്‌കൂളും ഉണ്ടായിരിക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഈ ദൂരപരിധിക്കുള്ളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ സ്‌കൂള്‍ തുടങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

1997നു ശേഷം ജോലി നഷ്ടപ്പെട്ടവരും തുടര്‍ന്ന് പ്രൊട്ടക്ഷന്‍ ലഭിക്കാത്തവരുമായ അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. 1419 അധ്യാപകരാണ് ഈ പട്ടികയിലുള്ളത്. www.education.gov.in എന്ന വെബ്‌സൈറ്റില്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കും. ആദ്യം 10 ദിവസത്തെ മാനേജ്‌മെന്റ് പരിശീലനമാണ് നല്‍കുക. ലിസ്റ്റ് പരിശോധിച്ച് തങ്ങളുടെ ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഏപ്രില്‍ 13ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. സത്യപ്രസ്താവന പൂരിപ്പിച്ച് ഒപ്പിട്ട് ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തി ജില്ല / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കണം. പരിശീലനം ആരംഭിക്കുമ്പോള്‍ ഈ കത്തുമായാണ് ട്രെയിനിങ് സെന്ററുകളില്‍ ഹാജരാകേണ്ടത്.
തലപ്പന്തും ഇട്ടൂലിയും കളിക്കാം; കുട്ടികളെ പഠിപ്പിക്കാം
 31 Mar 2012



തൊടുപുഴ:' അക്കുത്തിക്കുത്താന വരമ്പേല്‍. . .' സ്‌കൂളുകളിലിപ്പോള്‍ അച്ഛനമ്മമാര്‍ ചെറുപ്പത്തിലെ ചില കളികള്‍ ഓര്‍ത്തെടുത്ത് കളിക്കുകയാണ്. പഴയ നാടന്‍ശീലുകള്‍ വീണ്ടും ചൊല്ലിപ്പഠിക്കുമ്പോള്‍ ചിലര്‍ക്ക് നാണം, ചിലര്‍ക്ക് പഴയ കൂട്ടുകാരുമൊത്ത് വീണ്ടും കളിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം, മറ്റുചിലര്‍ക്കാകട്ടെ ഇത് ചെറുപ്പകാലത്തെ ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്ക്. . .

നാടന്‍കളികള്‍ ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുത്ത് സ്‌കൂള്‍മുറ്റത്തിരുന്ന് കളിച്ചാല്‍ മാത്രം പോരാ. ഇതെല്ലാം വീട്ടിലെത്തി കുട്ടികളെ പഠിപ്പിക്കുകയും വേണം. അതിനെ ഹോംവര്‍ക്കെന്ന് വിളിക്കാം.


ആര്‍ത്തുല്ലസിക്കുന്ന ഒരു അവധിക്കാലം കുട്ടികള്‍ക്ക് വീണ്ടെടുത്തുനല്‍കാനാണ് സ്‌കൂള്‍മുറ്റത്ത് രക്ഷിതാക്കളുടെ പഠനവും വീട്ടിലെത്തിയുള്ള ഹോംവര്‍ക്കും.


സര്‍വ്വശിക്ഷാ അഭിയാന്‍ ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്ന 'അവധിക്കാലം ആഹ്ലാദഭരിതം' പദ്ധതിയുടെ ഭാഗമായാണ് രക്ഷിതാക്കള്‍ക്ക് പുത്തന്‍ ബോധവത്കരണ ക്ലാസ്സുകള്‍ . ടി.വി.യുടെയും കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും വരവോടെ കുട്ടികള്‍ക്ക് നഷ്ടമായ വേനല്‍കാല വിനോദങ്ങള്‍ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ക്രിക്കറ്റ് മാത്രമല്ല കളിയെന്നും ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് അതിനേക്കാള്‍ നല്ല കളികള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്നുവെന്ന തിരിച്ചറിവും കുട്ടികളിലേക്ക് പകരുകയാണിവിടെ. കിളിത്തട്ടും തലപ്പന്തും സാറ്റും കബഡിയും അക്കുകളിയും ഇങ്ങനെ തിരിച്ചുവരികയാണ്, തലമുറകളിറങ്ങി.


കാറ്റാടിയും ഓലപ്പീപ്പിയും മച്ചിങ്ങ തേരുമൊക്കെയുണ്ടാക്കാന്‍ രക്ഷിതാക്കള്‍ വട്ടംകൂടിയിരുന്നപ്പോള്‍ അവര്‍ക്ക് ഓര്‍മ്മകളിലേക്കൊരു മടക്കയാത്ര.


കളിച്ചും ചിരിച്ചും കാടിനോടും കാറ്റിനോടും കഥപറഞ്ഞുനടക്കേണ്ട കുട്ടിക്കാലം ഇന്നത്തെ കുട്ടികള്‍ക്ക് അപരിചിതമായിരിക്കുന്നു എന്ന തിരിച്ചറിവാണ് പുതിയ പദ്ധതിക്കു പിന്നില്‍.


ഇല മ്യൂസിയം, ഗ്രാമചരിത്രം, വാര്‍ത്താശേഖരണം, നാടന്‍പാട്ടുകൂട്ടം, നിര്‍മ്മാണക്കളരി, കഥാവേദി, കവിയരങ്ങ്, പഴയകാല രുചിപ്പെരുമ, കടംകഥകേളി, പക്ഷിനിരീക്ഷണം, പഴഞ്ചൊല്‍ ശേഖരണം, കളിപ്പാട്ട നിര്‍മ്മാണം, കുടുംബവൃക്ഷം തയ്യാറാക്കല്‍ തുടങ്ങി അന്‍പതോളം പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഒരുദിവസം നീണ്ടുനില്‍ക്കുന്ന ക്ലാസ്സില്‍ രക്ഷാകര്‍ത്താക്കളെ പഠിപ്പിക്കുന്നത്.


നാടന്‍കളികളില്‍ കളിത്തട്ട്, തലപ്പന്ത്, ഗോലി, കിങ്, കബഡി, ഞൊണ്ടിപ്പിടിത്തം, അക്ക്, സാറ്റ്, ഇട്ടൂലി തുടങ്ങിയ കളികളും കളിപ്പാട്ടനിര്‍മ്മാണത്തില്‍ ഓലപ്പീപ്പി, ഓലപ്പന്ത്, തത്ത, പേപ്പര്‍വള്ളം, കൊതുമ്പുവള്ളം, ഓലപ്പാമ്പ്, വണ്ടി, ഓലപ്പമ്പരം, മച്ചിങ്ങതേര് എന്നിവ നിര്‍മ്മിക്കാനും പരിശീലിപ്പിക്കുന്നുണ്ട്.


മുഖംമൂടി നിര്‍മ്മാണം, യാത്രാനുഭവങ്ങള്‍, അടുക്കള നുറുങ്ങുകളുടെ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും പഠനത്തില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് 30, 31 തിയ്യതികളിലാണ് ജില്ലയിലെ സ്‌കൂളുകളില്‍ രക്ഷാകര്‍തൃ ബോധവത്കരണം നടത്തുന്നത്.


ജില്ലയിലെ സ്‌കൂളുകളില്‍ നടക്കുന്ന പഠനത്തില്‍ പരിശീലനംസിദ്ധിച്ച അധ്യാപകരാണ് ക്ലാസ്സുകള്‍ എടുക്കുന്നത്. 2008ല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റ് കേരളത്തില്‍ നടത്തിയ പഠനത്തില്‍ കുട്ടികള്‍ ശാരീരികവും മാനസികവും ലൈംഗികവുമായ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നത് ഏറെയും അവധിക്കാലത്താണെന്ന് കണ്ടെത്തിയിരുന്നു.


അണുകുടുംബങ്ങളുടെ കടന്നുവരവും ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരവും മാതാപിതാക്കളുടെ അജ്ഞതയും സമയക്കുറവുമാണ് ഇതിനു കാരണമായി കണ്ടെത്തിയത്. ഇതിനു പരിഹാരമായി, അവധിക്കാലം ആഹ്ലാദകരമാക്കാന്‍ കുട്ടികളെ എങ്ങനെ സഹായിക്കാമെന്ന് രക്ഷിതാക്കളെ ബോധവത്കരിക്കുന്നത്.
വി.എച്ച്.എസ്. ഇ ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കും
: 30 Mar 2012
ഒമ്പതു മുതല്‍ പന്ത്രണ്ടുവരെ ഒരുകുടക്കീഴിലാക്കും


തിരുവനന്തപുരം: വി.എച്ച്.എസ്. ഇ. യുടെ അലകുംപിടിയും മാറ്റി ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കാനും ഒമ്പത്, പത്ത് ക്ലാസുകള്‍ ഹയര്‍ സെക്കന്‍ഡറിയുടെ ഭാഗമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. വി.എച്ച്.എസ്. ഇയിലെ കാലഹരണപ്പെട്ട കോഴ്‌സുകള്‍ ഒഴിവാക്കും. പകരം ആധുനിക കാലത്ത് ജോലി സാധ്യതയുണ്ടെന്ന് കണ്ടെത്തി ദേശീയ സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്‍ നിര്‍ദേശിച്ച കോഴ്‌സുകളാണ് വി.എച്ച്.എസ്. ഇയില്‍ പഠിപ്പിക്കുക.


ഹയര്‍ സെക്കന്‍ഡറിയില്‍ വി.എച്ച്.എസ്. ഇ ലയിപ്പിക്കുക വഴി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഓപ്ഷണലാക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ എത്തുന്നവരില്‍ താത്പര്യമുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കാം. ദേശീയ സ്‌കില്‍ ഡെവലപ്‌മെന്റ് മിഷനും കൗണ്‍സിലും നിര്‍ദേശിച്ച നാല് കോഴ്‌സുകളാണ് ആദ്യപടിയായി തൊഴിലധിഷ്ഠിത കോഴ്‌സുകളായി പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ടൂറിസം മേഖലയില്‍ സാധ്യതയുള്ള ഹോസ്​പിറ്റാലിറ്റി, ആരോഗ്യ മേഖലയുമായി ബന്ധപ്പെടുത്തി ഹെല്‍ത്ത് കെയര്‍, ഐ. ടി. അധിഷ്ഠിത പഠനം, റീട്ടെയ്ല്‍ മേഖലയുമായി ബന്ധപ്പെട്ട പഠനം എന്നിവയിലാണ് പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.


വി.എച്ച്.എസ്. ഇ ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കുന്നതോടെ എല്ലാ വി.എച്ച്.എസ്. ഇ. സ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് നല്‍കും. നിലവില്‍ വി.എച്ച്.എസ്.ഇയില്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ യോഗ്യതയുള്ളവരെ ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപകരാക്കും. വി.എച്ച്. എസ്. ഇയില്‍ 1100 വീതം അധ്യാപകരും ഇന്‍സ്ട്രക്ടര്‍മാരും ലാബ് അസിസ്റ്റന്റുമാരുമാണുള്ളത്. അധ്യാപകരില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ളവരെ ഉപയോഗപ്പെടുത്തിയശേഷം ബാക്കിയുള്ളവരെ ഈ കോഴ്‌സുകളുടെ പ്രോഗ്രാം കോ- ഓര്‍ഡിനേറ്റേഴ്‌സായി മാറ്റും. ഇന്‍സ്ട്രക്ടര്‍മാരെയും പുതിയ പദ്ധതിയില്‍ യോഗ്യതയ്ക്കനുസരിച്ച് പുനര്‍വിന്യസിക്കും. ലാബ് അസിസ്റ്റന്റുമാര്‍ക്കും തൊഴില്‍ നഷ്ടപ്പെടാതെ ഹയര്‍ സെക്കന്‍ഡറിയില്‍ ജോലി നല്‍കും.


വ്യവസായ, വാണിജ്യ മേഖലയുടെ ആവശ്യമറിഞ്ഞ് അവരുടെ താത്പര്യം കണക്കിലെടുത്താണ് പുതിയ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുക. ഹയര്‍ സെക്കന്‍ഡറിയില്‍ പ്രവേശനം ലഭിക്കാത്തവര്‍ ചേരുന്ന കോഴ്‌സെന്ന നിലയില്‍ നിന്ന് വി.എച്ച്.എസ്. ഇ യെമാറ്റി 12- ാം ക്ലാസ് കഴിഞ്ഞാല്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ള കോഴ്‌സാക്കി അതിനെ മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ഇതിലൂടെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം സാര്‍വത്രികമാകുമെന്നും അദ്ദേഹം പറഞ്ഞു.


വി.എച്ച്.എസ്.ഇ യുടെ പുനസംഘാടനം അടുത്ത വര്‍ഷം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് മുന്നോടിയായി ഏപ്രില്‍ 11 ന് അധ്യാപക സംഘടനാ നേതാക്കളുടെ യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. കരട് നിര്‍ദേശങ്ങള്‍ ഈ യോഗത്തില്‍ വെച്ച് അവരുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ടായിരിക്കും അന്തിമ പദ്ധതിക്ക് രൂപം നല്‍കുക.


കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ് എല്‍.പി.യിലേക്കും എട്ടാംക്ലാസ് യു. പി.യിലേക്കും അടുത്ത അധ്യയന വര്‍ഷം മാറുന്നതോടെ ഒമ്പത് , പത്ത് ക്ലാസുകള്‍ മാത്രമായി ഹൈസ്‌കുളില്‍ നിലനില്‍ക്കുക ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് കാലക്രമത്തില്‍ ഈ രണ്ട് ക്ലാസുകള്‍ക്കൂടി ഹയര്‍ സെക്കന്‍ഡറിയുടെ ഭാഗമാക്കാനും ആലോചിക്കുന്നത്.

Friday, March 9, 2012

Bengal coins its own definition of corporal punishment

New Delhi, March 2
For school-goers in Bengal, protection from corporal punishment is a distant dream. No matter what the Right to Education (RTE) Act says about a stress-free environment in classrooms, the Mamata Banerjee-led TMC-Congress combine has its own definition of corporal punishment.
So, fining children, punishing them with extra homework, removing them from class for being unruly and barring them from sports and other activities on grounds of indiscipline don’t constitute corporal punishment in the wisdom of the West Bengal State Education Department.
The state, while framing rules under the RTE Act, has granted teachers several safeguards from the punitive provisions contained in Section 17 of the Act.
The RTE Act bars all forms of corporal punishment that may cause physical stress or mental trauma to a child aged six to 14 years.
But the West Bengal School Education Department has coined its own definition of harassment. It has issued a notification listing certain actions which “won’t be considered as physical punishment or mental harassment if taken by teachers, administrators or school authorities to regulate, control and check disciplinary activities of a disobedient child”.
The notification, while seeking to protect children from corporal punishment, ironically exempts teachers from a range of punitive actions in the name of discipline.
Teachers’ actions that won’t be considered as corporal punishment in West Bengal are: imposition of fine and penalties not contrary to the spirit of free education; punitive requirement of extra academic work; removing a child temporarily from class when his presence is disrupting the class functioning; prohibiting a child from participating in sports and other co-curricular activities on disciplinary grounds; referring a disobedient child to a counsellor; intimating parents of the activities of children with respect to disciplinary matters and calling them for meetings to enable them to understand the emotional and academic needs of a child.
“Every school shall take every effort to enable all concerned to understand that discipline is an integral part of education,” the notification states.
Speaking to The Tribune, National Commission for Protection of Child Rights (NCPCR) member VK Tikoo said the notification goes against the spirit of the RTE Act and the state had been directed to rectify it.
“We have issued instructions to the state. We have taken serious objection to the use of the word disobedient in context of children. The Act talks of an enabling environment. Nothing that causes trauma to a child can be tolerated,” he said.
Vikram Sen, Education Secretary, West Bengal, told The Tribune, “We have sent the notification to the Law Department for advice. The NCPCR has said that it is in violation of Section 17 of the RTE Act. We have exempted from the definition of corporal punishment fines and penalties that are not contrary to the spirit of free education.”
Out of 1,150 complaints regarding RTE Act violations which the NCPCR received in the past year, 80 pertain to corporal punishment. “We have received a spate of corporal punishment complaints from Bengal,” Tikoo said.
The suicide by Rouvanjit Rawla, 13, a student of Le Martiniere School, West Bengal, is still fresh in public memory. He had been physically harassed by teachers.

-The  Tribune

Thursday, March 8, 2012

സര്‍വീസിലുള്ള അധ്യാപകര്‍ 5 വര്‍ഷത്തിനകം യോഗ്യതാ പരീക്ഷ പാസ്സാകണം

09 Mar 2012


സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സ്‌കൂളില്‍ പഠിപ്പിക്കാന്‍ പ്രത്യേക യോഗ്യതാ പരീക്ഷ പാസ്സാകണമെന്ന ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്ന പ്രകാരമാണ് അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തുന്നത്.

ബി.എഡ്ഡും ടി.ടി.സി.യുമുള്ളവര്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കായി നടത്തുന്ന സെറ്റ് പരീക്ഷയുടെ മാതൃകയില്‍ നടത്തുന്ന ടെറ്റ് (ടി.ഇ.ടി.) പരീക്ഷയാണ് പാസ്സാകേണ്ടത്. നിലവിലുള്ള അധ്യാപകര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ടെറ്റ് പരീക്ഷ പാസ്സാകണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ. എസ്.സി.ഇ.ആര്‍.ടി.യെയാണ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. 2012-13 മുതല്‍ യോഗ്യതാ പരീക്ഷ ബാധകമാക്കിക്കൊണ്ടുള്ളതാണ് ഉത്തരവ്.


ഇതേസമയം യോഗ്യതാ പരീക്ഷ നിലവിലുള്ള അധ്യാപകര്‍ക്ക് ബാധകമാക്കിയതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തുവന്നു. അധ്യാപകനാകാന്‍ ഒരു യോഗ്യത നിശ്ചയിക്കുകയും അതുപ്രകാരം ജോലി ലഭിക്കുകയും ചെയ്തശേഷം ഇടക്കാലത്ത് നിലവിലുള്ള ജോലി തുടരാന്‍ പുതിയ യോഗ്യത വേണമെന്നുപറയുന്നത് ശരിയല്ലെന്നാണ് സംഘടനകളുടെ വിമര്‍ശം. കെ.എസ്.ടി.എ, എ.കെ.എസ്.ടി.യു, ജി.എസ്.ടി.യു, കെ.പി.എസ്.ടി.യു. തുടങ്ങിയ പ്രമുഖ സംഘടനകളെല്ലാം തന്നെ നിലവിലുള്ള അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

GOVERNMENT OF KERALA
Abstract
General Education Department- Teachers Eligibility Test-entrusting
SCERT as the academic authoriW-Sanction accorded_orders issued.
GENERAL EDUCATION (JI DEPARTMENT G.o (P) No.7Ol 12 /G.F;dn Thiruvananthapuram, Dated:O | /Og /2012

Read:- 
  • (1) Notification No lNo.6 r-og/2o/2otolNCTE (N & s) dated,23/O8/2O10 of NCTE, Government of India.
  • (2) Notification No-F No.61- r l2or1lNcrE (N & s) dated,29 /07 /2011 of NCTE, Government of India.
  • 3(G.O. (P) 100/11/G.Edn. dated so/04/tt.
  • (4) G.O (P) 199/11/G.Edn. dated t/'to/'tt.
ORDER

In accorda'nce with the provisions of sub section (1) of section 2J of
the Right of children to Free and compulsory Education (RTE) Act, 2009, the National Council for Teacher Education (NCTE) has laid down the minimum qualifications for a person to be eligible for appointment as a teacher in class I to VIII vide its Notilications read as lst and 2o.r paper above. One of the essential qualifications for a person to be eligible for appointment as a teacher in any of the schools referred to in clause (n) of section 2 of the RTE Act is that he/she should pass the Teachers Eligibility Test (TET) which will be conducted by the appropriate Government.
As per the Kerala Right of children to Free and compulsory
Education Rules 2orr notified vide Government order read as 3rd paper above, Academic Authority means the State Council for Educational Research and rraining, Thiruvananthapuram (scERT) and Government have the academic responsibility to ensure that a teacher appointed should possess the minimum qualification for teachers. As per the Government Order read as 4th paper above, Government have interalia decided to make TET mandatory for the appointment of all teachers in Iower Primaqr, Upper Primary and High Schools. Accordingly all teachers  in schools should possess the minimum qualifications including Teachers Eligibility Test (TET) based on the noffns and standards laid down by the NcrE. scERT is the authorized academic authority in the state.
In the above circumstances, Government are pleased to entrust
State Council for Educational Research and Training, Thiruvananthapuram (SCERT) for conducting Teachers Eligibility Test (TET) in the state. The SCERT will conduct the test in accordance with the guidelines prescribed by the NCTE, Government of India. The Director, SCERT is directed to
take urgent action for the conduct of the test from the Academic year 2OI2-13 onwards.

(By order of the Governor)
R.Madhusoodhanan Nalr
Additional Secretary to Govt.

to
The Director of Public Instruction, Thiruvananthapuram
The Director, State Council for Educational Research and Training,
Thiruvananthapuram
The Secretar5r, Kerala Public Service Commission,
Thiruvananthapuram (with covering letter)
The state Project Director, sana Siksha Abhiyan, Thiruvananthapuram
All Deputy Directors of Education/ District Educational oflicers/
Assistant Educational Offi cers
The Director, Information and public Relations Department,
Thiruvananthapuram,
The Principal Accountant General (Audit), Kerala, Thiruvananthapuram.
The Accountant General (A&E), Kerala, Thiruvananthapuram,
The jersonnel and Administrative Reforms Department
\ry Director, IT@school, Thiruvananthapur-am (for pubtshing in the
website)
The Stock File/Office Copy
Copy to:-
The PS to Minister (Education)
The P.A. to Secretar5r (General Education)
Forwarded/By Order

Tuesday, March 6, 2012

വിദ്യാര്‍ഥിരക്ഷയ്ക്ക് സ്‌കൂളുകളില്‍ സെല്‍ വരുന്നു


06 Mar 2012
ന്യൂഡല്‍ഹി: സ്‌കൂളില്‍ വിദ്യാര്‍ഥികളെ തല്ലുകയും മാനസികമായി ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ കാലയളവില്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷ (എന്‍.സി.പി.സി.ആര്‍.)ന്റേതാണ് ശുപാര്‍ശ.

കുട്ടികള്‍ക്കെതിരായ ശാരീരിക-മാനസിക പീഡനം, ലൈംഗികാക്രമണം, വിവേചനം തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക നിരീക്ഷണ സെല്‍ വേണം. വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്കാണ് രൂപംനല്‍കേണ്ടത്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്താണ് തിങ്കളാഴ്ച പുറത്തിറക്കിയത്.


ആക്രമണോത്സുകത കൂടിയ കുട്ടികളെ കൈകാര്യം ചെയ്യാന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ആവശ്യമെങ്കില്‍ കൗണ്‍സലര്‍മാരെ വെക്കണം. അധ്യാപനം ശരിയല്ലെങ്കില്‍ അത് തുറന്നുപറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം.


ശാരീരിക-മാനസിക പീഡനം, ലൈംഗികാതിക്രമം, വിവേചനം എന്നിവയില്‍ കുട്ടികളുടെ പരാതി കേള്‍ക്കുകയാണ് പ്രത്യേക നിരീക്ഷണ സമിതിയുടെ ചുമതല. കുറ്റാരോപിതര്‍ക്കെതിരായ നടപടികളുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സെല്‍ 48 മണിക്കൂറിനകം ജില്ലാതല സമിതിക്ക് കൈമാറണം -ശുപാര്‍ശയില്‍ പറയുന്നു.കുട്ടികളെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കും വിവേചനത്തിനും വിധേയരാക്കുന്ന നടപടികളൊന്നും കൈക്കൊള്ളില്ലെന്ന് അധ്യാപകര്‍ രേഖാമൂലം ഉറപ്പുനല്‍കണം. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ. അധ്യാപകരുടെ മോശമായ പെരുമാറ്റം പോലും ഗൗരവമായി കാണണമെന്നും കേസെടുക്കാന്‍ ഇത് തക്കതായ കാരണമാണെന്നും മാര്‍ഗനിര്‍ദേശ പത്രിക ചൂണ്ടിക്കാട്ടുന്നു.


ശിക്ഷാനടപടിക്ക് വിധേയരായ കുട്ടികള്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റും സര്‍ക്കാറും നഷ്ടപരിഹാരം നല്‍കണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതി രൂപവത്കരിക്കണം. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വിദ്യാഭ്യാസ വകുപ്പ് സംവിധാനം ഒരുക്കണം. ഇക്കാര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇതുസംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് എല്ലാ സ്‌കൂളുകളും പുറത്തിറക്കണം.


എജ്യുക്കേഷണല്‍ റിസോഴ്‌സ് യൂണിറ്റിലെ വിമല രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് മാര്‍ഗനിര്‍ദേശം തയ്യാറാക്കിയത്. ശിശുക്ഷേമ വകുപ്പ് ഈ ശുപാര്‍ശകള്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് കൈമാറി. ഏഴ് സംസ്ഥാനങ്ങളിലെ 6,632 കുട്ടികളെ സമിതി പഠനവിധേയരാക്കി.


ഇവരില്‍ 6,623 കുട്ടികളും ഏതെങ്കിലും വിധത്തിലുള്ള ശിക്ഷ അനുഭവിക്കുന്നതായി മൊഴിനല്‍കി. വടികൊണ്ട് അടി കിട്ടാറുണ്ടെന്ന് 75 ശതമാനം കുട്ടികള്‍ പരാതിപ്പെട്ടപ്പോള്‍, മുഖത്ത് അടി കിട്ടുന്നുണ്ടെന്ന് 69 ശതമാനം പേര്‍ പറയുന്നു.


മതം, ജാതി, സാമ്പത്തികാവസ്ഥ, ഭാഷ, പ്രദേശം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ ശാരീരിക മര്‍ദനം നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 25 ശതമാനം കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളുകളില്‍ പ്രവേശനം നല്‍കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ വിവേചനം നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.mathrubhumi